Get Updates
Get notified of breaking news, exclusive insights, and must-see stories!

പുന്നോൽ ഹരിദാസ് വധം: കൊല നടന്ന സ്ഥലത്തു നിന്നും വാളും ഇരുമ്പ് ദണ്ഡും കണ്ടെത്തി

കണ്ണൂർ: ന്യു മാഹി പുന്നോലിൽ മത്സ്യതൊഴിലാളിയായ സി.പി.എം പ്രവർത്തകൻ വെട്ടേറ്റു മരിച്ച സ്ഥലത്തു നിന്നും പൊലിസ് ആയുധങ്ങൾ കണ്ടെത്തി. ചോര പുരണ്ട ഒരു വാളും ഇരുമ്പ് ദണ്ഡുമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇവ പൊലിസ് വിദഗ്ദ്ധ പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

kannur1-1645438549.jpg -Properties

ഹരിദാസനെ വെട്ടിക്കൊന്നത് പ്രൊഫഷനൽ കൊലയാളി സംഘമെന്നാണ് പൊലിസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. നാലംഗ സംഘമാണ് കൊല നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട് സിറ്റി പൊലിസ് കമ്മീഷണർ ആർ.ഇളങ്കോ അറിയിച്ചു.കൈയുടെ മണിബന്ധനത്തിനേറ്റ ആഴത്തിലുള്ള വെട്ടും കണങ്കാലിനു മേറ്റ വെട്ടും ഹരിദാസൻ്റെ മരണം ഉറപ്പുവരുത്തുന്നതിനായിരുന്നു. ഇതു കൂടാതെ വെട്ടേറ്റ് ഒരു കാൽ ഒടിഞ്ഞു തുങ്ങി. പുന്നോലിൽ നിന്നും തലശേരിയിലേക്കുള്ള യാത്രാമധ്യേയാണ് ഹരിദാസൻ രക്തം വാർന്ന് മരിക്കുന്നത്. അത്യന്തം മാരകമായി പരുക്കേറ്റ ഹരിദാസൻ ഒരു കാരണവശാലും രക്ഷപ്പെടാൻ പാടില്ലെന്ന നിർബന്ധബുദ്ധി രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘത്തിനുണ്ടൊയിരുന്നു കടലിൽ മത്സ്യബന്ധനത്തിനായി പോയ ഹരിദാസൻ തിരിച്ചു വരുന്നത് തീരത്ത് കാത്തുനിൽക്കുകയായിരുന്നു അക്രമികൾ

കഴിഞ്ഞ ഫെബ്രുവരി ആറിന് പുന്നോൽ കൊയ്യാൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കം മർദ്ദനത്തിൽ കലാശിക്കുകയും രണ്ട് ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. സി.പി.എം പ്രവർത്തകരായ രണ്ടു പേരുടെ നേതൃത്വത്തിലാണ് മർദ്ദനമഴിച്ചുവിട്ടതെന്നാണ് ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്.ഇതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി കോടിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പൊതുയോnവും പുന്നോലിൽ നടത്തിയത്.ഈ പൊതുയോഗം ഉദ്ഘാടനം ചെയ്യവേയാണ് ബി.ജെ.പി നേതാവും തലശേരി നഗര സഭാ കൗൺസിലറുമായ ലിജേഷ് പ്രകോപനപരമായ പ്രസംഗം നടത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.എന്നാൽ പിന്നീട് ഒന്നരയാഴ്ച്ചയോളം പ്രദേശത്ത് അക്രമസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിനിടെയിൽ ബി.ജെ.പി ബുത്ത് സമ്മേളനങ്ങൾ തലശേരി മേഖലയിൽ വ്യാപകമായി നടന്നു വരികയായിരുന്നു. ശനിയാഴ്ച്ചയോടെയാണ് ബുത്ത് സമ്മേളനങ്ങൾ അവസാനിച്ചത്. ഇതായിരിക്കാം ഞായറാഴ്ച്ച പുലർച്ചെ അക്രമം നടത്താൻ പ്രതികളെ പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് പൊലിസ് .രണ്ടു ബൈക്കുകളിലെത്തിയ നാലു പേരാണ് കൊല നടത്തിയതെന്നു കൊല നടന്നു മണിക്കൂറുകൾക്കുള്ളിൽ പൊലിസ് തിരിച്ചറിഞ്ഞിരുന്നു. ഇതു സംബന്ധിച്ചു ഇവർ അന്നേ ദിവസം സഞ്ചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.ഇതോടെയാണ് പ്രതികളെന്ന് സംശയിക്കുന്നവർ വലയിലായത്.ഇവരെ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ ചോദ്യം ചെയ്തു വരികയാണ്.

Recommended Video

cmsvideo
    എങ്ങനെ കൈകാര്യം ചെയ്യണം, ബിജെപി നേതാവിന്റെ കൊലവിളി പ്രസംഗം കേട്ടോ

    പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന.ഇതേ സമയം കൊല്ലപ്പെട്ട ഹരിദാസൻ്റെ മൃതദേഹവുമായി വിലാപയാത്ര കണ്ണുർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടം ചെയ്തതിനു ശേഷം പുറപ്പെട്ട് വിവിധയിടങ്ങളിൽ പൊതുദർശനത്തിന് വെച്ച ശേഷം പുന്നോലിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+