കണ്ണൂർ നഗരഹൃദയത്തിലെ ഒൻപതു കടകളിൽ മോഷണം: പണവും സാധനങ്ങളും മോഷ്ടിച്ചു!!
കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിലെ ഒൻപത് കടകളിൽ കവർച്ച. കണ്ണൂർ ട്രെയിനിംഗ് സ്കൂളിനു മുന്നിലുള്ള സബ് രജിസ്ട്രാർ ഓഫീസ് റോഡിലെ സുപെക്സ് കോർണറിലെ കടകളിലാണ് കവർച്ച നടന്നത്. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സംഭവം. അവിടെയുള്ളഫോട്ടോസ്റ്റാറ്റ് കട കുത്തിത്തുറന്ന് 10,000 രൂപയോളം കവർച്ച നടത്തി. സെല്ലോ നെക്സ് മൊബൈൽ കടയുടെ ഗ്ലാസ് തകർത്തു.
പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത് എന്തിന്? നടനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
എസ്ആർ പ്രിന്റേഴ്സിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 12,500 രൂപ കവർന്നു. തൊട്ടടുത്തുള്ള നാഷണൽ ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് 2,500 രൂപയും ഗാർമെന്റ്സിൽനിന്ന് 4,000 രൂപയും കവർച്ച ചെയ്തു. തൊട്ടടുത്തുള്ള ഹോട്ടൽ, മഞ്ജു ഫോട്ടോസ്, ഷമ്മാസ് ഷോപ്പ്, ക്രയോസ് എൻജിനിയറിംഗ് തുടങ്ങിയവയുടെ പൂട്ട് പൊളിച്ച് അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രാവിലെ കടകൾ തുറക്കാനെത്തിയവരാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
നഗരത്തിലെ കവർച്ചക്കാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി.എന്നാൽ ഈ ഭാഗങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ മോഷ്ടാക്കളുടെ അവ്യക്ത ചിത്രം മാത്രമാണ് ലഭിച്ചത്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ നിന്നും 200 മീറ്റർ മാത്രം അകലെയാണ് മോഷണം നടന്ന സ്ഥലം നഗരത്തിൽ തുടർച്ചയായി മോഷണം നടക്കുമ്പോഴും പൊലിസ് പട്രോളിങ് ശക്തമാകുന്നില്ലെന്ന പരാതിയും ശക്തമാണ്.