വീട്ടില്‍ ബോംബ് സ്ഫോടനം: കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് കോടതിയില്‍ കീഴടങ്ങി
കണ്ണൂര്‍: മലയോര മേഖലയായ ആലക്കോട് വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്ക് പറ്റിയ കേസിലെ പ്രതി ആര്‍എസ്എസ് തളിപ്പറമ്പ് താലൂക്ക് കാര്യവാഹക് മുതിരമല ഷിബു കോടതിയില്‍ കീഴടങ്ങി. പ്രതി ഇന്നുച്ചയോടെ തളിപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ഏപ്രില്‍ 12 വരെ പ്രതിയെ റിമാന്‍ഡില്‍ വിട്ടു.
സംഭവത്തില്‍ ഷിബുവിന്റെ മകന് ഗോകുല്‍(ഏഴ്), അയല്‍വാസി ശിവകുമാറിന്റെ മകന് ഖജന്‍ രാജ്(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗോകുല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഖജന്‍രാജ് കണ്ണൂരിലെ കൊയിലി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പൊലീസും ബോംബുസ്ക്വാഡും നടത്തിയ തെരച്ചിലില്‍ വീട്ടില്‍നിന്ന് വടിവാളുകടക്കമുള്ള മാരകായുധങ്ങളും ബോംബ് നിര്‍മാണ സാമഗ്രികളും ഈ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.

വീടിന്റെ വശത്തെ ചായ്പില്‍ വിറകുകള്‍ക്കും മര ഉരുപ്പടികള്‍ക്കുമിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു രണ്ട് സ്റ്റീല്‍ ബോംബുകള്‍. കുട്ടികള്‍ പക്ഷിക്കൂട് നിര്‍മിക്കാനായി മരക്കഷണം വലിച്ചെടുത്തപ്പോള്‍ താഴെ വീണ ബോംബുകളിലൊന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടുപേര്‍ക്കും അരയ്ക്കു താഴെയാണ് പരുക്കേറ്റത്. ഷിബുവിന്റെ ഭാര്യ ധന്യ ഈ സമയം അടുക്കളയിലായിരുന്നു. അവരും സ്ഫോടനശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളും ചേര്‍ന്നാണ് ചോരയില്‍കുളിച്ചു പിടയുന്ന കുട്ടികളെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചത്.
ബോംബ്സ്ഫോടനത്തെ തുടര്‍ന്ന് ആര്. എസ്. എസ് നേതാവായ ഷിബു സംഭവസ്ഥലത്തും നിന്നും മുങ്ങുകയായിരുന്നു. ഏറെ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ ഒടുവില്‍ ഇന്നാണ് പൊലിസില്‍ കീഴടങ്ങിയത്. ആര്. എസ. എസ് നേതാവിന്റെ വീട്ടില്‍ ബോംബു സൂക്ഷിച്ചത് തെരഞ്ഞെടുപ്പു സമയത്ത് അക്രമം നടത്താനാണെന്ന ആരോപണവുമായി സി. പി. എം രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ചു യാതൊരു വിശദീകരണവും ബി.ജെ.പി നല്‍കിയിരുന്നില്ല. തെരഞ്ഞെടുപ്പില്‍ സംഘര്‍ഷമൊഴിവാക്കുന്നതിനായി ജില്ലയിലെ രാഷ്ട്രീയസംഘര്ഷബാധിത പ്രദേശങ്ങളില്‍ പൊലിസ് വ്യാപകമായ പരിശോധനനടത്തിവരികയായിരുന്നു. ഇതിനിടെയിലാണ് ബോംബു സ്ഫോടനമുണ്ടായത്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications