തലശേരിയില്‍ വീട്ടുജോലിക്കിടെ വജ്ര-സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു മുങ്ങി; സേലം സ്വദേശിനി അറസ്റ്റിൽ
തലശേരി:തലശേരി നഗര ഹൃദയത്തിലെ ചിറക്കരയിലെ വീട്ട് ജോലിക്കിടെ വജ്രവും സ്വര്‍ണ്ണാഭരണങ്ങളും ഉള്‍പ്പടെ മോഷ്ടിച്ചതിനു ശേഷം മുങ്ങിയ യുവതിയെ പൊലിസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് സേലം സ്വദേശിനി വിജയലക്ഷ്മി (45)യാണ് പിടിയിലായത്. തലശേരി ചിറക്കരയിലെ ആരിഫയുടെ വിട്ടില്‍ ക്ലീനിങ്ങിനെത്തിയതായിരുന്ന ഇവര്‍ ക്ലീനിങ്ങിനിടെ അലമാരയില്‍ സൂക്ഷിച്ച ഡയമണ്ട് ഉള്‍പ്പടെയുള്ള അഞ്ച് ലക്ഷം വിലവരുന്ന വജ്ര-സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.
ആഭരണങ്ങള്‍ നഷ്ട്ടപ്പെട്ടത് മനസിലാക്കിയ ആരിഫ വിജയലക്ഷ്മിയെ വീട്ടിലെക്ക് വിളിച്ചെങ്കിലും വന്നില്ല. പിന്നീട് തന്ത്രപൂര്‍വം വീട്ടിലെത്തിക്കുകയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ആയിരുന്നു. മോഷ്ടിച്ച സാധനങ്ങള്‍ എരഞ്ഞോളിയിലെ കടക്ക് സമീപത്ത് നിന്നും ബക്കറ്റിലെ സോപ്പുപെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി സി.ഐ എം. അനില്‍ എസ്.ഐ. സജേഷ് സി.ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ ചിറക്കരയില്‍ നിന്നും പിടികൂടി അറസ്റ്റു രേഖപ്പെടുത്തിയത്.

ആരിഫയുടെതുള്‍പ്പെടെ പ്രദേശത്തെ വീടുകളില്‍ ഇവര്‍ പാര്‍ട്ട്‌ടൈമായി തൂപ്പു ജോലി ചെയ്തുവരികയായിരുന്നു. വിജയലക്ഷ്മി മോഷ്ടിച്ചെടുത്ത സ്വര്‍ണം എരഞ്ഞോളിയിലെ ഒരു കടയുടെ പിറകില്‍ ബക്കറ്റിനുള്ളില്‍ സോപ്പുപെട്ടിയിലാക്കി സൂക്ഷിച്ച നിലയിലാണ് പോലീസ് കണ്ടെടുത്തത്.
വിജയലക്ഷ്മി മറ്റുസ്ഥലങ്ങളില്‍ മോഷണം നടത്തിയിരുന്നുവെന്നോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്. ഇവരെ വിശദമായിചോദ്യം ചെയ്തതിനു ശേഷം തലശേരി കോടതിയില്‍ ഹാജരാക്കുമെന്ന് ടൗണ്‍പൊലിസ് അറിയിച്ചു.വീട്ടിലെ സി.സി.ടി.വി ക്യാമറാദൃശ്യങ്ങളില്‍ നിന്നാണ് വിജയലക്ഷ്മിയാണ് മോഷണം നടത്തിയതെന്നു ആരിഫ തിരിച്ചറിഞ്ഞത്.
എന്നാല്‍ ഇവര്‍ക്ക് ജ്വല്ലറിയില്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍കഴിഞ്ഞിരുന്നില്ല. തലശേരി നഗരത്തിലെ നിരവധി വീടുകളില്‍ നിരവധി ഇതരസംസ്്ഥാന തൊഴിലാളികള്‍ വീട്ടുജോലിക്കായി നില്‍ക്കുന്നുണ്ട്. ഇതില്‍ തമിഴ് നാട് സ്വദേശിനികളാണ് കൂടുതല്‍. നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലെ ലൈന്‍മുറികളിലാണ് ഇവര്‍ താമസിക്കുന്നത്.












Click it and Unblock the Notifications