Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്രസ വിഷയത്തിൽ സമസ്‌തയുടെയും എംഇഎസിന്റെയും പ്രസ്‌താവനകൾ തെറ്റിദ്ധാരണജകം; എപി അബ്‌ദുള്ളക്കുട്ടി

കണ്ണൂർ : മദ്രസകൾ അടച്ചുപൂട്ടണമെന്ന വിവാദമുണ്ടായത് കേന്ദ്ര ബാലാവകാശ കമ്മിഷന്റെ ഒരു നിർദ്ദേശത്തിനെ കുറിച്ച് മാത്രമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷനുമായ എപി അബ്‌ദുള്ളക്കുട്ടി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പൊതുവിദ്യാലയങ്ങളിൽ പഠിക്കണമെന്ന ആത്മാർത്ഥമായ ഒരു നിർദ്ദേശമായിരുന്നു അത്.

ഇതു കേട്ടപ്പാതി കേൾക്കാത്ത പാതി സമസ്തയിലെ സമദ് പൂക്കോട്ടൂരും എം.ഇ എസിലെ ഫസൽ ഗഫൂറുമൊക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനയിറക്കിയത് വേദനാജനകമാണ്. കേരളത്തിലെ മുസ്ലിം കുട്ടികൾക്ക് ആധുനികവിദ്യാഭ്യാസം നൽകുന്നതിൽ പ്രവർത്തിച്ച സംഘടനയാണ് എംഇഎസെന്ന് ഫസൽ ഗഫൂർ ഓർക്കണമായിരുന്നുവെന്നും അബ്‌ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. കേരളത്തിലെ അവസ്ഥയല്ല നോർത്ത് ഇന്ത്യയിലെ മദ്രസകളുടെത്.

abdullahkuttyap

അവിടെ രാവിലെ മുതൽ രാത്രി വരെ കുട്ടികൾ മദ്രസയിലാണ്. യുപിയിൽ യോഗിയും ആസാം മുഖ്യമന്ത്രിയുമൊക്കെ ഇതിന് മാറ്റമുണ്ടാക്കാനാണ് ശ്രമിച്ചത്. ഒരു മൈനോറിറ്റി സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികളോട് പറഞ്ഞത് നിങ്ങൾ ഒരു കൈയ്യിൽ ഖുറാനും മറുകൈയ്യിൽ കംപ്യുട്ടറും ഏന്തണമെന്നാണ്. എന്നാൽ മാത്രമേ രാജ്യത്തിൻ്റെ വികസന വഴികളിൽ വരും നാളുകളിൽ കൂടെ ചേരാൻ കഴിയുകയുള്ളൂവെന്നാണ് അദ്ദേഹം ഉദ്യേശിച്ചത്.

സിഐഎ വന്നപ്പോൾ രാജ്യത്ത് ചിലരുണ്ടാക്കിയ ബഹളം പോലെ തന്നെയാണ് ഇത്. അന്ന് മോദി സർക്കാർ എല്ലാവരെയും പാക്കിസ്ഥാനിലേക്ക് ഓടിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ പാക്കിസ്ഥാനിൽ നിന്നും വന്നവർക്ക് പോലും കേരളത്തിൽ വരെ പൗരത്വം കൊടുത്തത് നാം കണ്ടില്ലേയെന്ന് അബ്ദുള കുട്ടി ചോദിച്ചു. സച്ചാർ കമ്മിഷൻ റിപ്പോർട്ടിൽ മദ്രസകളിൽ മാറ്റം വരുത്തേണ്ടതിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. കേരളത്തിൽ മദ്രസാ പഠനത്തിനൊപ്പം ആധുനിക വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടാണ് മുസ്ലീംങ്ങൾ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പുരോഗമിച്ചത്.

നമ്മളൊക്കെ രാവിലെ ഒരു മണിക്കൂർ മദ്രസയിലും ബാക്കിയുള്ള സമയങ്ങളിൽ സ്‌കൂളുകളിലും കോളേജുകളിലും ലോ കോളേജുകളിലുമൊക്കെ പോയാണ് പഠിച്ചത്. എന്നാൽ കേരളത്തിലെ അവസ്ഥയല്ല ബിഹാറിലുമൊക്കെ അവിടുത്തെ ചില മദ്രസകളിൽ പാക്കിസ്ഥാൻ സിലബസാണ് ഇപ്പോഴും പഠിപ്പിക്കുന്നത്. കേരളത്തിൽ സ്ഥിതിയല്ല എന്നാൽ കേരളത്തിൽ ഒറ്റ മദ്രസ മാത്രമേ കേന്ദ്രസർക്കാർ പൂട്ടിച്ചിട്ടുള്ളു.

അതു പോപ്പുലർ ഫ്രണ്ടിൻ്റെ മഞ്ചേരിയിലുള്ളഗ്രീൻ വാലി മദ്രസ മാത്രമാണ്. കൈയ്യും കാലും വെട്ടാനാണ് അവിടെ പഠിപ്പിച്ചിരുന്നത്. കേരളത്തിലുള്ള രാഷ്ട്രീയക്കാരോ സർക്കാരോ യൊന്നുമല്ല അതുപൂട്ടിച്ചത്. അമിത് ഷായെ ന്ന നട്ടെല്ലുള്ള ആൺകുട്ടിയാണ്. നോർത്ത് ഇന്ത്യയിൽ മദ്രസ വിദ്യാർത്ഥികൾ വസ്ത്രം ധരിക്കുന്നത് പ്രത്യേകരീതിയിലാണ് പൊതു സമൂഹത്തിൽ നിന്നും വേറിട്ട് നിൽക്കുന്നതാണിത്. സൗദിയിൽപ്പോലും ഇങ്ങനെയില്ല.

മദ്രസ രംഗത്ത് കാലാനുസൃത മാറ്റമുണ്ടാക്കാനാണ് കേന്ദ്ര ബാലാവകാശ കമ്മിഷൻ ഇടപെടുന്നത്. അതിനായുള് നിർദ്ദേശങ്ങൾ മാത്രമാണ് ഇപ്പോൾ മുൻപോട്ടു വെച്ചിട്ടുള്ളത്. പൊതുവിദ്യാദ്യാസം എല്ലാവർക്കും ലഭിച്ചെങ്കിൽ മാത്രമേ രാജ്യപുരോഗതിയുണ്ടാകൂ. ഹജ്ജ് രംഗത്ത് കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ എല്ലാവർക്കും ഗുണകരമായിയിട്ടുണ്ട്' വിഐപി കൾച്ചർ ഇപ്പോൾ ഹജ്ജ് രംഗത്തു നിന്നും ഒഴിവായി. അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞുവെന്ന് അബ്ദുള്ളക്കുട്ടി കണ്ണൂരിൽ പറഞ്ഞു.

2025ൽ ഹജ്ജ് തീർത്ഥാടനത്തിൻ്റെ ഓൺലൈൻ ബുക്കിങ് പൂർത്തിയായിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീർത്ഥാടകരുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ നിന്നാണ്. 24500 പേരാണ് ഗുജറാത്തിൽ നിന്നും അപേക്ഷിച്ചത്. കേരളത്തിൽ നിന്നും 20100 പേരും അപേക്ഷിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ നിന്നും വെറും അയ്യായിരം പേർ മാത്രമേയുള്ളു. 17000 പേർക്ക് അവിടെ നിന്നും ക്വാട്ടയുണ്ട്. കഴിഞ്ഞ 30 വർഷമായി ഇടതുപക്ഷം ഭരിച്ച ബംഗാളിൽ ന്യൂനപക്ഷം സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പുറകിലായതു കാരണമാണ് ഹജ്ജ് അപേക്ഷകർ കുറഞ്ഞതെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+