കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സയനോരയ്ക്കു പിന്നാലെ സികെ വിനീതും കോൾ സെന്ററിൽ, ആരെയും കാത്തുനിൽക്കാതെ കാര്യങ്ങൾ ചെയ്യണമെന്ന്!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: എല്ലാവരും വെറുതെ വീട്ടിൽ ഇരിക്കുകയല്ലേ.. നമുക്കെല്ലാം എന്തെങ്കിലും ചെയ്യാന്‍ പറ്റും. ആരെയും കാത്തു നിൽക്കാതെ കാര്യങ്ങള്‍ നമ്മള്‍ ഇപ്പോഴെങ്കിലും ചെയ്യണം. കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ ജനങ്ങൾക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനായി ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററില്‍ ഇരുന്ന് ഫുട്ബോള്‍ താരം സി കെ വിനീത് പറയുന്നു.

ആടുജീവിതം സംഘത്തെ ഇപ്പോള്‍ നാട്ടില്‍ എത്തിക്കാനാവില്ല; പകരം മറ്റൊരു സഹായം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ആടുജീവിതം സംഘത്തെ ഇപ്പോള്‍ നാട്ടില്‍ എത്തിക്കാനാവില്ല; പകരം മറ്റൊരു സഹായം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

പറയുന്നതിനിടയില്‍ ഒരു കോള്‍.. മത്സ്യമുണ്ടോ? ഇല്ലെന്ന് മറുപടി. ചെമ്മീന്‍ ഉണ്ടോവുമോ എന്നായി അടുത്ത ചോദ്യം. സി കെ വിനീത് ആവശ്യക്കാരന്റെ പേരും വേണ്ടവയുടെ ലിസ്റ്റും എഴുതിയെടുത്തു. കൂട്ടത്തില്‍ മത്സ്യം ഉണ്ടെങ്കില്‍ എത്തിക്കാമെന്ന ഉറപ്പും നൽകി. വിവിധ ആവശ്യങ്ങളുമായാണ് ആളുകള്‍ കോൾ സെന്ററിനെ സമീപിക്കുന്നത്. വിളിക്കുന്നവരെ നിരാശപ്പെടുത്താതെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് അധികൃതര്‍. പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന കാള്‍ സെന്ററിന്റെ ഉദ്ഘാടനം സി കെ വിനീത് നിര്‍വ്വഹിച്ചു. പെരിങ്ങോം വയക്കര പഞ്ചായത്ത് ആരംഭിക്കുന്ന കോൾ സെന്ററിന്റെതായിരുന്നു ആദ്യ കോൾ.

sayanora-1

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു നിരവധി കോളുകളാണ് ദിവസവും എത്തുന്നത്. അതിനാല്‍ കോള്‍ സെന്ററിന്റെ സേവനം എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ആവശ്യക്കാരന്റെ പേര്, നമ്പര്‍, വേണ്ടവയുടെ ലിസ്റ്റ് എിവ ചോദിച്ചറിയും. വാട്സ് ആപ്പിലും ലിസ്റ്റ് അയക്കുന്നുണ്ട്. മറ്റ് പഞ്ചായത്തുകളില്‍ നിന്ന് വിളിക്കുവര്‍ക്ക് അതത് പഞ്ചായത്ത് കോള്‍ സെന്ററിലെ നമ്പര്‍ നല്‍കും. മരുിന് വേണ്ടിയും നിരവധി ആള്‍ക്കാര്‍ വിളിക്കുന്നുണ്ട്.

ആവശ്യം വരുകയാണെങ്കില്‍ വരും ദിവസങ്ങളിലും താന്‍ കാള്‍ സെന്ററില്‍ എത്തിച്ചേരുമെന്ന് സി കെ വിനീത് പറഞ്ഞു. ഗായിക സയനോര ഫിലിപ്പും സി കെ വിനീത് ഉണ്ടെന്ന് അറിഞ്ഞ് അവിടെ എത്തിയിരുന്നു കുശലാന്വേഷണത്തിന് ശേഷം അവര്‍ തന്റെ ജോലികളില്‍ മുഴുകി. സയനോര നേരത്തെ തന്നെ കാള്‍ സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്.

ചെറിയ കുട്ടികളുടെ വിളിയും ഇവിടെ എത്തുന്നുണ്ട്. ലെയ്സിനും മിഠായികള്‍ക്കും വേണ്ടിയാണെ് മാത്രം. ജില്ലാ ഭരണ കൂടം, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, ജില്ലാ സ്പോര്‍ടസ് കൗൺസില്‍, യുവജനക്ഷേമ ബോര്‍ഡ്, നെഹ്റു യുവ കേന്ദ്ര, കുടുംബശ്രീ, വനിത ശിശു വികസന വകുപ്പ്, എന്‍ സി സി, എന്‍ എസ് എസ് ഉള്‍പ്പടെയുള്ള സദ്ധ സംഘടനകള്‍ എന്നിവരെഏകോപിപ്പിച്ചാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഇതിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു മാസത്തെ സൗജന്യ റേഷന്‍ ഏപ്രില്‍ 20 വരെ ലഭിക്കുമെന്ന് പൊതുവിതരണ വകുപ്പ് അധികൃതർ അറിയിച്ചു. ഈക്കാര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കടക്ക് മുമ്പില്‍ തിരക്ക് കൂട്ടുവാനോ കൂട്ടംകൂടി നില്‍ക്കുവാനോ പാടില്ല.

റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആധാര്‍ പരിശോധിച്ച് ഒരു കുടുംബത്തിന് 15 കിലോ ഭക്ഷ്യധാന്യം സൗജന്യമായി വിതരണം നടത്തും. മറ്റൊരിടത്തും റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെടാത്തവരും കേരളത്തില്‍ കുടുംബമായി താമസിക്കുവരും റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്കുമാണ് ഇപ്രകാരം റേഷന്‍ ലഭിക്കുക. തെറ്റായ സത്യവാങ്മൂലം നല്‍കി റേഷന്‍ കൈപ്പറ്റുവരില്‍ നിന്നും റേഷന്‍ സാധനങ്ങളുടെ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിപിഴ തുക ഈടാക്കുതാണെും ജില്ലാ സപ്ലൈ ഓഫിസർ അറിയിപ്പില്‍ പറഞ്ഞു.

English summary
Sayanora joins call centre in Kannur during Coronavirus outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X