ഭര്‍തൃമതിയായ യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കി; ഉസ്താദിനെതിരെ പൊലിസ് കേസ്
തളിപ്പറമ്പ്: പ്രണയം നടിച്ച് ഭര്‍തൃമതിയെ വിവാഹ വാഗ്ദ്ധാനം നല്‍കി വശീകരിച്ചു കൂട്ടിക്കൊണ്ട് പോയി പള്ളിയിലെ ഉസ്താദ് ബലാത്സംഗം ചെയ്തതായി പരാതി. പരിയാരം ഏര്യം ആലക്കാട് ഫാറൂഖ് നഗറിലെ അബ്ദുല്‍ നാസര്‍ ഫൈസി ഇര്‍ഫാനിക്കെതിരെയാ(36)ണ് യുവതിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തത്.
2021- ആഗസ്ത് ഒന്നിനും 2022 മാര്‍ച്ച് ഒന്നിനും ഇടയില്‍ ഏര്യം, കൂട്ടുപുഴ, മാനന്തവാടി എന്നിവടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി യുവതിയെ ലൈംഗീക ചൂഷണത്തിന് ഇരയാക്കി എന്ന് യുവതി പരിയാരം പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വിവാഹിതനും പിതാവുമായ പ്രതി ഏര്യത്ത് വെച്ചു പരിചയപ്പെട്ട യുവതിയോട് താന്‍ പുനര്‍വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രണയത്തിലാവുകയും പിന്നീട് ഇവരെ പലതും പറഞ്ഞ് വശീകരിച്ചു ഒളിച്ചോടുകയുമായിരുന്നു. പിന്നീട് ഉസ്താദിന്റെ ഭാര്യയും യുവതിയുടെ ഭര്‍ത്താവും പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിച്ചോടിയ ഇരുവരും പരിയാരം പൊലിസില്‍ നാടകീയമായ ഹാജരായി തങ്ങള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനച്ചതായി അറിയിച്ചിരുന്നു.
എതിരില്ല; തർക്കം ഇല്ല; പ്രഖ്യാപനം മാത്രം; റഹീമും സന്തോഷ് കുമാറും ജെബി മേത്തറും രാജ്യസഭാംഗങ്ങൾ
എന്നാല്‍ അബ്ദുല്‍ നാസര്‍ ഫൈസി ഇര്‍ഫാനി പിന്നീട് വാക്കുമാറ്റുകയും തന്നെ ഉപേക്ഷിക്കുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തെ വിവാഹിതയായ യുവതിക്ക് രണ്ടുമക്കളുണ്ട്.