Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരിക്ക് പയ്യാമ്പലത്ത് സ്മൃതികുടീരമൊരുങ്ങുന്നു

കണ്ണൂര്‍: പയ്യാമ്പലത്തെ ചരിത്രമുറങ്ങുന്ന മണ്ണില്‍ ഇകെ നായനാര്‍ക്കും ചടയന്‍ ഗോവിന്ദനും മധ്യേ കോടിയേരി ബാലകൃഷ്ണനും സ്മൃതി മണ്ഡപമൊരുങ്ങുന്നു. ഒന്നാം ചരമവാര്‍ഷികത്തിന്റെ മുന്നോടിയായാണ് കോടിയേരിബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മൃതികുടീരം ഒരുങ്ങുന്നത്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുന്‍മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകള്‍ക്ക് നിത്യസ്മാരകമൊരുങ്ങുകയാണ് മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊളളുന്ന പയ്യാമ്പലത്ത്.

കേരളരാഷ്ട്രീയത്തില്‍ പോരാട്ടത്തിന്റെ വീരഗാഥകള്‍ സൃഷ്ടിച്ച മഹാരാഥന്‍മാരുടെ സ്മൃതികുടീരങ്ങള്‍ക്ക് സമീപത്താണ് കണ്ണൂരുകാരുടെ ആവേശമായിരുന്ന കോടിയേരിക്കും സ്മൃതികുടീരമൊരുങ്ങുന്നത്. ഒന്നാം ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ ഒന്നിന് സ്മൃതിമണ്ഡപം അനാച്ഛാദനംചെയ്യും. പ്രിയനേതാവിന്റെ ഓര്‍മകള്‍ തിരയടിക്കുകയാണ് പയ്യാമ്പലത്ത്.

kodiyeri-smriti-mandapam

വിടപറഞ്ഞ് ഒരു വര്‍ഷമാകുമ്പോഴും സംസ്‌കാരം നടന്ന ഈ കടല്‍ത്തീരത്ത് എത്തുന്നവരേറെയാണ്. കോടിയേരി എത്രമേല്‍ പ്രിയങ്കരനായിരുന്നുവെന്ന് ഇവിടെയെത്തുന്നവര്‍ ഓര്‍ത്തെടുക്കുന്നു. ചിരിച്ചുമാത്രം കാണുന്ന കോടിയേരിയെന്ന മനുഷ്യസ്‌നേഹിയെ അടയാളപ്പെടുത്തുന്ന സ്തൂപം ശില്‍പ്പി ഉണ്ണി കാനായിയാണ് ഒരുക്കുന്നത്. പോരാട്ടവും ചരിത്രവും ഇഴചേരുന്ന സ്തൂപത്തിന്റെ മിനുക്കുപണി മാത്രമാണ് ഇനി ബാക്കിയുള്ളത്.

ഇകെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതിമണ്ഡപങ്ങള്‍ക്കിടയിലാണ് കോടിയേരിയുടെ സ്മാരകം. പാറിപ്പറക്കുന്ന ചെമ്പതാക സ്മാരകത്തെ കടല്‍ കാറ്റിന്റെ പശ്ചാത്തലത്തില്‍ തലോടുന്നതും കാണാം കൂടാതെ വാനിലുയര്‍ന്നുനില്‍ക്കുന്ന നക്ഷത്രവും കോടിയേരിയുടെ ചിരിക്കുന്ന മുഖവും തന്നെയാണ് സ്മാരകത്തിലെ മുഖ്യ ആകര്‍ഷണം സ്തൂപം. 11 അടി ഉയരമുള്ള സ്തൂപം എട്ടടി വീതിയും നീളവുമുള്ള തറയിലാണ് ഒരുക്കിയത്. മൂന്നടി വലുപ്പത്തിലുള്ള ഗ്രാനൈറ്റില്‍ കൊത്തിയെടുത്ത കോടിയേരിയുടെ മുഖം.

ഒരു വെല്ലുവിളി തന്നെയാണ് എന്ന് ശില്പി ഓര്‍മ്മപ്പെടുത്തുന്നു എല്ലാവരുടെ മനസ്സില്‍ പതിഞ്ഞ ചിരിക്കുന്ന കോടിയേരി തന്നെയാണ് ഗ്രാനൈറ്റില്‍ ഉളി കൊണ്ട് ശില്പി കൊത്തിയെുത്തത്. ചരിത്രത്തെ ഓര്‍മിപ്പിക്കുന്ന സ്തൂപത്തില്‍ മണ്‍മറഞ്ഞ് പോയ ധീര സഖാക്കളെ ഇടനെഞ്ചില്‍ ചേര്‍ത്ത് പിടിക്കുന്ന പ്രതീതിയിലാണ് ശില്പി രൂപകല്പന ചെയ്തത് കോടിയേരി സ്മാര സ്തൂപം വിലയിരുത്താന്‍സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറി എം.വി ജയരാജനും പയ്യാമ്പലത്ത് എത്തിയിരുന്നു. നിര്‍മാണപുരോഗതിവിലയിരുത്തിയ ഇരുനേതാക്കളും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് മടങ്ങിയത്.

സെറാമിക് ടൈലുകള്‍ ഉപയോഗിച്ചാണ് സ്തൂപത്തിന് നിറം നല്‍കിയത്. ടൈലുകള്‍ ചെറുകഷണങ്ങളാക്കി പതാകയ്ക്കും നക്ഷത്രത്തിനും ചുവപ്പ് നിറം നല്‍കി ഉപ്പുകാറ്റും വെയിലുമേറ്റ് നിറംമങ്ങുകയോ കേടാവുകയോ ചെയ്യില്ലെന്നതാണ് സെറാമിക് ടൈല്‍ ഉപയോഗിക്കാന്‍ കാരണം. ഇതിന് മുന്‍പ് ഇടുക്കി വട്ടവടയിലെ ധീര രക്തസാക്ഷി അഭിമന്യൂവിന്റെയും തളിപ്പറമ്പിലെ ധീര രക്തസാക്ഷി ധീരജിന്റെയും രക്തസാക്ഷി സ്തൂപം രൂപകല്പന ചെയ്തതും ഉണ്ണികാനായിയാണ് കൂടാതെ മുനയം കുന്ന് രക്തസാക്ഷി സ്തൂപം രാമന്തളിയിലെ ഒ.കെ കുഞ്ഞിക്കണ്ണന്‍ സ്തുപം ഠഗോവിന്ദന്‍ സ്മാരക സ്തൂപം കൂടാതെ കേരളത്തിനകത്ത് നിരവധി ചരിത്ര പുരുഷന്മാരുടെ ശില്പങ്ങള്‍ ഒരുക്കിയ ഉണ്ണികാനായി കേരളാ ലളിതകലാ അക്കാദമി അംഗം കൂടിയാണ് ഒന്നര മാസമെടുത്താണ് സ്തൂപം തയ്യാറാക്കിയത്.

ഉണ്ണി കാനായിക്കൊപ്പം സുരേഷ് അമ്മാനപ്പാറ, വിനേഷ് കൊയക്കീല്‍, ബാലന്‍ പാച്ചേനി, സതീഷ് പുളക്കൂല്‍, ഗോപി മാടക്കാല്‍, ബിജു കൊയക്കീല്‍ എന്നിവരും സഹായത്തിനുണ്ട്. നേരത്തെ മണ്‍മറഞ്ഞിട്ടു ഒരുവര്‍ഷം തികയാറായപ്പോഴും കോടിയേരിക്ക് സ്മൃതി മണ്ഡപം ഒരുക്കാത്തതിനെതിരെ പാര്‍ട്ടിക്കുളളില്‍ നിന്നുതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി അതിനു മുന്നോടിയായി സ്മൃതിമണ്ഡപം ഒരുക്കുമെന്നായിരുന്നു പാര്‍ട്ടി കണ്ണൂര്‍ ജില്ലാസെക്രട്ടറി എംവി ജയരാജന്‍ പ്രതികരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+