കണ്ണൂർ കോർപ്പറേഷനിലെ വികസന മുരടിപ്പിനെതിരെ പ്രതിപക്ഷം: സത്യാഗ്രഹ സമരത്തിന് നീക്കം..
കണ്ണൂർ: വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ ഒരു പഞ്ചായത്തിനു ചെയ്യാനാവുന്നതുപോലും ചെയ്യാത്തകണ്ണൂർ കോർപ്പറേഷനെതിരെ പ്രതിപക്ഷം രംഗത്ത്. വികസന മുരടിപ്പിനും ഭരണാധികാരികളുടെ നിയമ വിരുദ്ധ നിലപാടുകൾക്കുമെതിരെ പ്രതിപക്ഷ കൗൺസിലർമാരും എൽഡിഎഫ് നേതാക്കളും കോർപറേഷൻ ഓഫീസിനുമുന്നിൽ സത്യാഗ്രഹം നടത്തും.
'ഇത് വലിയ കഷ്ടമാണ്'; ശോഭ സുരേന്ദ്രന്റെ വീഡിയോ തിരിഞ്ഞു കൊത്തുന്നു, സോഷ്യൽ മീഡിയയിൽ വൈറലായി ട്രോൾ!!
പ്രതിപക്ഷത്തോട് ജനാധിപത്യ മര്യാദ കാണിക്കാൻ പോലും ഭരണപക്ഷം തയാറാവുന്നില്ലെന്ന് സിപിഎം ജില്ല സെക്രട്ടേറിയറ്റംഗം എൻ ചന്ദ്രൻ കുറ്റപ്പെടുത്തി. ഭരണത്തിലേറിയ ശേഷം എൽഡിഎഫ് ഭരണസമിതി ആരംഭിച്ചതോ പൂർത്തീകരിച്ചതോ ആയ പദ്ധതികളാണ് യുഡിഎഫ് ഭരണസമിതി കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുന്നത്. സർക്കാർ, എംഎൽഎ ഫണ്ടുകളുപയോഗിച്ച് നിർദേശിക്കപ്പെട്ട പ്രവർത്തികൾ സമയബന്ധിതമായി നടപ്പാക്കാൻ ശ്രമിക്കുന്നില്ല.
ആറ്റടപ്പയിലെ ഗ്രാമീണ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് മെഷീൻ സ്ഥാപിച്ച് മാസങ്ങളായെങ്കിലും സ്റ്റാഫിനെ നിയമിച്ച് പ്രവർത്തനമാരംഭിച്ചില്ല. മാളികപ്പറമ്പ് കുടിവെള്ള പദ്ധതിക്ക് ടാങ്ക് നിർമിക്കാൻ എംഎൽഎ ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ അനുവദിച്ചെങ്കിലും പ്രവൃത്തി എങ്ങുമെത്തിയില്ല. പഴയ ബസ് സ്റ്റാൻഡിൽ ഓട്ടോ സ്റ്റാൻഡ് നിർമിക്കാൻ 30ലക്ഷം അനുവദിച്ചതിനും ഇതായിരുന്നു അവസ്ഥ. കുടുംബശ്രീ സംവിധാനത്തെ തകർക്കാനും ശ്രമം നടക്കുന്നുണ്ട്. കൗണ്സിലിലോ സ്റ്റാൻഡിങ് കമ്മിറ്റിയിലോ അറിയിക്കാതെ കോർപ്പറേഷന്റെ ഫണ്ട് നിലവിലുള്ള ബാങ്കിൽനിന്ന് മാറ്റി പള്ളിക്കുന്ന് ബാങ്കിൽ നിക്ഷേപിച്ചിരുന്നു.
ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മേയർക്ക് നിവേദനം നൽകിയെങ്കിലും റബ്ബർ സ്റ്റാമ്പ് കണക്കെയാണ് അവരുടെ പ്രവർത്തനമെന്നും ഡെപ്യൂട്ടി മേയറും മറ്റു ചിലരുമാണ് മര്യാദ ലംഘിച്ചുള്ളനടപടി സ്വീകരിക്കുന്നതെന്നും എൽഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി. ഇതിനെതിരെ വ്യാഴാഴ്ച രാവിലെ 10 മുതൽ കോർപറേഷൻ ഓഫിസിനു മുന്നിൽ സത്യഗ്രഹമിരിക്കും. സിപിഎം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനംചെയ്യും.