കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ ജില്ലാ ഭരണകൂടം: ഇരിട്ടിയിൽ സ്രവ പരിശോധനാ കേന്ദ്രം
ഇരിട്ടി: നിരന്തര ജനകീയ ആവശ്യത്തെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്കുള്ള സ്രവ ശേഖരണകേന്ദ്രം തുടങ്ങി. ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതിയുള്ളവരുടെ സ്രവമാണ് ഇവിടെനിന്നു ശേഖരിക്കുന്നത്. ദേശീയ ആരോഗ്യമിഷന്റെ ഫണ്ടില്‍നിന്ന് രണ്ടു ലക്ഷം രൂപയുടെ ഉപകരണം ഇതിനായി വാങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ്, ഇന്ന് ജില്ലയില്‍ നാല് പോസിറ്റീവ് കേസുകള്‍
നിലവിൽ
ജില്ലയില്‍
അഞ്ചരക്കണ്ടി
ജില്ലാ
കോവിഡ്
ചികിത്സാകേന്ദ്രം,
കണ്ണൂര്‍
ഗവ.
മെഡിക്കല്‍
കോളജ്,
തലശേരി
ജനറല്‍
ആശുപത്രി,
കണ്ണൂര്‍
ഗവ.
ആശുപത്രി
എന്നിവിടങ്ങളിലാണ്
സ്രവശേഖരണം
നടത്തുന്നത്.
എന്നാൽ
ജില്ലയുടെ
മലയോര
മേഖലകളിൽ
കൊവിഡ്
പടർന്നു
പിടിക്കുകയാണ്.
വിദേശങ്ങളില്‍നിന്നെത്തി
വീടുകളില്‍
14
ദിവസം
നിരീക്ഷണത്തില്‍
കഴിഞ്ഞവര്‍,
അന്യസംസ്ഥാന
തൊഴിലാളികള്‍,
മറ്റു
സംസ്ഥാനങ്ങളില്‍നിന്നു
വന്നവര്‍,
സമൂഹത്തില്‍
കൂടുതലായി
ഇടപെടുന്നവര്‍
എന്നിവരുടെ
സ്രവമാണ്
ഇരിട്ടിയിൽ
നിന്നും
ശേഖരിക്കുക.
ആദ്യയാഴ്ച
12
പേരുടെയും
പിന്നീട്
30
പേരുടെയും
സ്രവങ്ങള്‍
ശേഖരിക്കാന്‍
കഴിയുന്നവിധമാണ്
സജ്ജീകരണം.
വിദേശങ്ങളില്‍നിന്നു വന്നവരില്‍ നിരീക്ഷണ കാലാവധിക്കുശേഷവും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവരുടെ സ്രവങ്ങള്‍ രണ്ടും മൂന്നും തവണ പരിശോധനയ്ക്കു വിധേയമാക്കുന്നതിന് സമീപത്തുതന്നെ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇരിട്ടിയില്‍ ഇതിനുളള സംവിധാനം ഒരുക്കിയത്. ഒരുമാസം മുമ്പ് സണ്ണി ജോസഫ് എംഎല്‍എയുടെയും നഗരസഭ ചെയര്മാന് പിപി അശോകന്റെയും നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്തുന്നതിന് അനുമതി നല്കാന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ ഇരിട്ടി അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ ആദിവാസി യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് കരിക്കോട്ടക്കരി മേഖല കണ്ടെയ്‌ൻമെൻറ് സോണാക്കി മാറ്റിയിട്ടുണ്ട്. കൂമൻതോട് , കരിക്കോട്ടക്കരി, വലിയ പറമ്പുംകരി , ഈന്തുങ്കരി, എടപ്പുഴ എന്നീ അഞ്ച് വാർഡുകൾ ആണ് കണ്ടെയ്‌ൻമെൻറ് സോണിൽ പെടുക. വെള്ളിയാഴ്ച രാത്രി തന്നെ പഞ്ചായത്ത് സുരക്ഷാ സമിതി യോഗം ചേർന്നാണ് തീരുമാനം എടുത്തത്. കൊവിഡിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ലെങ്കിലും കോളനി നിവാസികൾ യുവതിയെ കാണാൻ വേണ്ടി പോയിട്ടുണ്ട്.
ഇതിനെത്തുടർന്ന് നിരവധി പേർക്ക് സമ്പർക്കം ഉണ്ടായതായാണ് സംശയിക്കുന്നത്. ശക്തമായ മുൻകരുതൽ സ്വീകരിക്കാനാണ് സുരക്ഷാ സമിതിയുടെ തീരുമാനം. പോലീസ് രാത്രി തന്നെ കണ്ടെയ്‌ൻമെൻറ് സോൺ പരിധിയിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തി. ആരും വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലെന്നും, കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്നും , അവശ്യ സാധനങ്ങൾക്കും മറ്റും ഹോം ഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്നും നിർദ്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്ററ്യൻ , വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി , ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ്, മെഡിക്കൽ ഓഫീസർ ഡോ. കെ. ദിവ്യ, കരിക്കോട്ടക്കരി സി ഐ പി.ആർ. സുനു, അയ്യങ്കുന്ന് വില്ലേജ് അസി. സാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.