കണ്ണൂര്‍ ജില്ലാ ആശുപത്രി മാസ്റ്റര്‍ പ്ലാനിന് ടെന്‍ഡര്‍ സമര്‍പ്പിച്ചു: 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രി മാസ്റ്റര്‍ പ്ലാനിന് കരാറിനായി മൂനു കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചു.ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷാലിറ്റിആയി മാറ്റാനുള്ള ഡെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതോടെ കണ്ണൂരിന്റെ വികസന സ്വപനങ്ങള്‍ക്ക് പുത്തന്‍ കുതിപ്പ് നേടുകയാണ്.
ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം ബോർഡ് തിങ്കളാഴ്ച സാവകാശ ഹർജി നൽകും
കിഫ്ബിയുടെ
57കോടി
രൂപ
നീക്കിവച്ചിരിക്കുന്ന
ആശുപത്രിക്ക്
കണ്‍സല്‍റ്റന്‍സി
കരാര്‍
ഏറ്റെടുത്ത
ബിഎസ്എസ്എലാണ്
ടെന്‍ഡര്‍
വിളിച്ചത്.
55.94
കോടിക്കാണ്
കരാര്‍
വിളിച്ചിരിക്കുന്നത്.
2016ലാണ്
ജില്ല
പഞ്ചായത്തിന്റെ
മാസ്റ്റര്‍
പ്ലാനില്‍
ജില്ലാ
ആശുപത്രിയെ
സൂപ്പര്‍
സ്‌പെഷാലിറ്റിയായി
ഉയര്‍ത്താന്‍
തീരുമാനിച്ചത്.
3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് 2016ല്‍ പദ്ധതിപ്രഖ്യാപന വേളയില്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞിരുന്നു. ആരോഗ്യവകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയോജിത പ്രൊജക്ടാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷാലിറ്റി ആക്കുന്നത്. സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്,സര്‍ജിക്കല്‍ ബ്ലോക്ക്,അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയും പദ്ധതിയുടെ ഭാഗമാണ്.സമഗ്ര പ്രാഥമികാരോഗ്യ സംരക്ഷണ സംരക്ഷണ പദ്ധതിയിലാണ് ഇത് ഉള്‍പ്പെടുന്നത്.