സ്കൂട്ടർ യാത്രക്കാരനിൽ നിന്നും 17 ലക്ഷം തട്ടിയ കേസിൽ പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചു
തലശേരി: ചൊക്ളി പെരിങ്ങത്തൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രതികള്‍ സഞ്ചരിച്ച പ്രദേശങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. തട്ടിയെടുത്ത സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന പ്രതികളില്‍ ഒരാളുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തു വിട്ടു.
ആദായ നികുതി കുറയ്ക്കുന്നത് പരിഗണനയില്‍... കൂടുതല്‍ പരിഷ്‌കരണങ്ങള്‍, ധനമന്ത്രി പറയുന്നത് ഇങ്ങനെ
പ്രതികള്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പെരിങ്ങത്തൂര്‍ കരിയാട് റോഡില്‍ മരിച്ചടി മുക്കില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ സ്വിഫ്റ്റ് കാറില്‍ വന്ന ആറംഗ സംഘം 17 ലക്ഷം രൂപ തട്ടിയെടുത്തത്. ചെറുവാഞ്ചേരി ചീരാറ്റ കുറ്റി പെരിയയില്‍ അബ്ദുള്‍ നാസറിനെയാണ് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി സ്‌കൂട്ടറുമായി കടന്നുകളഞ്ഞത്.
സംഭവത്തെ കുറിച്ച് ചൊക്ലി സബ് ഇന്‍സ്‌പെക്ടര്‍ സുബാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. ഈ ദൃശ്യത്തിലുള്ളവരെ അറിയാമെങ്കില്‍ ചൊക്ലി സിഐ- 9497947252, എസ്.ഐ- 9497980845 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ചൊക്ലി പോലീസ് അറിയിച്ചു.