Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യവയസ്‌കന്‍ കടമുറിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ അറസ്റ്റു ചെയ്തു

ഇരിട്ടി: കേളകത്ത് മധ്യവയസ്‌കന്‍ കടമുറിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേളകം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചാണപ്പാറയില്‍ താമസിക്കുന്ന പാനികുളം ബാബുവിനെയാണ് (50) ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം വിളക്കാട് സ്വദേശി പുത്തന്‍വീട്ടില്‍ പ്രേംജിത്തിനെ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ബുധനാഴ്ച്ച ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യക്തിവിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ചാണപ്പാറയിലെ മുളക്കല്‍ ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തില്‍ ബാബുവും പ്രേംജിത്ത് ലാലും അടുത്തടുത്ത മുറികളില്‍ താമസിച്ചിരുന്നു.

kannur

തലയ്ക്ക് കല്ലുകൊണ്ടു അടിയേറ്റ നിലയിലായിരുന്നു ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. നാലുദിവസം മുന്‍പെ ഇയാള്‍ ആക്രമിക്കപ്പെട്ടിരുന്നുവെന്നാണ് പൊലിസ് റിപ്പോര്‍ട്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു. കൊലയ്ക്കു ശേഷവും പ്രതി തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

ജോലി സ്ഥലത്തു നിന്നാണ് ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച്ച രാവിലെ ഫോറന്‍സിക് പരിശോധന നടത്തി. മൃതദേഹം കേളകം പൊലിസ്ം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. ചാണപ്പാറയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന പ്രേംജിത്ത് ലാല്‍ മദ്യപിച്ചു വന്ന് സ്ഥിരം ശല്യമുണ്ടാക്കിയിരുന്നു.

ഇതു ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലിസിന് നല്‍കിയ മൊഴി. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് ഇയാള്‍ ഉറങ്ങുമ്പോള്‍ ബാബുവിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ ബാബു സംഭവസ്ഥലത്തു നിന്നുതന്നെ മരിച്ചതായാണ് പൊലിസ് അന്വേഷണ റിപ്പോര്‍ട്ട്.

പ്രതിയായ പ്രേംജിത്ത് ലാലിനെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്ത്യന്‍ നീതി ന്യായ സംഹിതയുടെ അടിസ്ഥാനത്തില്‍ കൊലപാതക കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. കഴിഞ്ഞ കുറെക്കാലമായി തിരുവനന്തപുരത്തു നിന്നുമെത്തി കേളകത്ത് താമസിച്ചുവരികയാണ് പ്രേംജിത്ത് ലാല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+