നിടുംപൊയില്‍- മാനന്തവാടി ചുരം റോഡില്‍ വിളളല്കാരണം ഗതാഗതം നിരോധിച്ചു
മട്ടന്നൂര്‍: മാനന്തവാടി ചുരം-നിടുംപൊയില്‍ റോഡില്‍ 29-ാം മൈലിന് സമീപം, തകര്‍ന്ന ഭാഗം കെ.കെ.ശൈലജ ടീച്ചര്‍ എം.എല്‍.എ. സന്ദര്‍ശിച്ചു. കനത്ത മഴയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഈ റോഡില്‍ വിള്ളല്‍ കണ്ടെത്തിയത് . തുടര്‍ന്ന് ഇതിലെ വാഹന ഗതാഗതം നിരോധിക്കുകയായിരുന്നു.
കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് എം.റിജി, അഡ്വ.എം.രാജന്, പി.പ്രഹ്ളാദന്, കെ.പി.സുരേഷ് കുമാര്‍, ജോണ്സണ്. പി.വി, ജോബ്, അനില്‍കുമാര്‍.കെ.വി. പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ പിപി പ്രസാദ് എന്നിവരും എം. എല്‍. എയോടൊപ്പമുണ്ടായിരുന്നു.

ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ സ്ഥലം സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തി അവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് കെ.കെ ശൈലജ എം.എല്‍.എ.അറിയിച്ചു. ഇതിനിടെ കണ്ണൂര്‍ ജില്ലയിലെ മലയോരഭാഗങ്ങളിലെ വിവിധ പ്രദേശങ്ങള്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയിലാണ്.
മട്ടന്നൂര്‍ മണ്ഡലത്തിലെ കീച്ചേരി ചെളേളരിയില് ജനവാസ കേന്ദ്രത്തിലെ കുന്നിനുളളില് വെളളമൊഴുകുന്ന ശബ്ദമുണ്ടായതോടെ ഞായറാഴ്ച്ച രാത്രി പത്തുമണിയോടെ താഴ്വാരത്തില്‍ താമസിക്കുന്ന ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. പതിനൊന്നു വീട്ടുകാരെയാണ് ഇവിടെ നിന്നും പൊലിസും റവന്യൂവകുപ്പ് അധികൃതരും ബന്ധുവീടുകളിലേക്ക് താല്‍ക്കാലികമായി മാറ്റിപാര്‍പ്പിച്ചത്. ജിയോളജി വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയതിനു ശേഷം അപകടഭീഷണിയില്ലെന്നു കണ്ടാല്‍ ഇവരെ തിരിച്ചു കൊണ്ടുവരാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം മുതലാണ് ഇവിടെഭൂമിക്ക് അടിയില്‍ നിന്നും വെളളം കുത്തിയൊലിച്ചു പോകുന്ന തരത്തിലുളള ശബ്ദം പ്രദേശവാസികള്‍ കേട്ടത്. എന്നാല്‍ പുറത്തെവിടെയും വെളളം ദൃശ്യമായിരുന്നില്ല. ഇതേ തുടര്‍ന്ന് ആശങ്കയിലായ പ്രദേശവാസികള്‍ വിവരം ജനപ്രതിനിധികളെയും റവന്യൂ, പൊലിസ് അധികൃതരെയും അറിയിക്കുകയായിരുന്നു. മട്ടന്നൂര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതിനു ശേഷമാണ് കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റാന്‍ തീരുമാനിച്ചത്.
ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടോയെന്ന കാര്യം ജിയോളജി വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിക്കും. രക്ഷാപ്രവര്‍ത്തനത്തിന് മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ എം. അനിലും സംഘവും നേതൃത്വം നല്കി. ഇതിനിടെ കണ്ണൂര്‍ ജില്ലയിലെ ചില പ്രദേശങ്ങളില്‍ ചെങ്കെല്ലെടുത്തു ഒഴിച്ചിട്ട ചെങ്കല്‍ ക്വാറികളില്‍ വെളളം നിറയുന്നത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിലെ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന ക്വാറികള്‍ എ.ഡി. എംകെ.നവീന്‍ബാബു, കെ. എസ്്. ഡി. എം . എ വിദഗ്ദ്ധ സംഘങ്ങളായ ജി. എസ് പ്രദീപ് , ഡോ. എച്ച്. വിജിത്ത് എന്നിവര്‍ സന്ദര്‍ശിച്ചു പ്രദേശവാസികള്‍ക്ക് സുരക്ഷാ മുന്നറിയിപ്പു നല്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications