കണ്ണൂരിൽ രണ്ടിടങ്ങളിൽ അഞ്ജാത മൃതദേഹങ്ങൾ കണ്ടെത്തി: വനത്തിൽ കണ്ടെത്തിയത് സ്ത്രീ വേഷം ധരിച്ച നിലയിൽ!!
കണ്ണൂർ: കണ്ണൂർ ജില്ലയിലെ രണ്ടിടങ്ങളിൽ നിന്നായി സ്ത്രീയുടെയും പുരുഷന്റെയും അഞ്ജാത മൃതദേഹങ്ങൾ കണ്ടെത്തി. കണ്ണൂർ നഗരത്തിനടുത്തെ ചിറക്കലും പയ്യാവൂർ കുന്നത്തൂർ പാടിക്കടുത്തെ വനത്തിലുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിൽ പയ്യാവൂരിലെ മൃതദേഹം സാരിപുതച്ച പുരുഷന്റെതാണ്. ഈ കാര്യത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്.
മെഹബൂബ മുഫ്തി കടുത്ത രോഗബാധിതയെന്ന് മകള്.... താമസസ്ഥലം മാറ്റണമെന്ന് ആവശ്യം!!
ചിറക്കൽ റെയിൽവേ സ്റ്റേഷന് സമീപമാണ് കഴിഞ്ഞ ദിവസംഅജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വളപട്ടണം സിഐ എം കൃഷ്ണന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത് ഇവർ ട്രെയിനിൽ നിന്നും വീണ് മരിച്ചതല്ലെന്ന നിഗമനത്തിലാണ് പോലീസ്. കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതി യുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തിട്ടുണ്ടെങ്കിലും റിപ്പോർട്ട് പോലീസ് സർജൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലം നേരിട്ട് കാണണമെന്ന് സർജൻ അറിയച്ചതിനെ തുടർന്നാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം പോലീസ് സർജൻ സംഭവസ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തി. മരണം സംഭവിക്കുമ്പോൾ വെള്ളം കുടിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. മൃതദേഹം കണ്ടെത്തിയത് ഒഴുക്കുള്ള ഓവുചാലിൽ നിന്നാണ്. ബലം പ്രയോഗിച്ച് വെള്ളം കുടിപ്പിച്ചതാണോ എന്നും സംശയമുണ്ട്. മുഖം തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ അഴുകിയ നിലയിലാണ്. അതിനാൽ യുവതി ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ഉപയോഗിച്ചാണ് തിരിച്ചറിയാൻ ശ്രമിക്കുന്നത്.
കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ചിറക്കൽ റെയിൽവേ സ്റ്റേഷന് സമീപം വടക്ക് ഭാഗത്ത് 200 മീറ്റർ അകലത്തിലായി ഓവുചാലിൽ മൃതദേഹം കണ്ടെത്തിയത്. മറ്റൊരു സംഭവത്തിൽ കുന്നത്തൂർപാടി മുത്തപ്പൻ ആരൂഡത്തിന് സമീപം വനത്തിൽ നിന്ന് സ്ത്രീ വേഷത്തിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം പിന്നീട് പുരുഷന്റേതെന്ന് വ്യക്തമാവുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫോറൻസിക് സർജൻ പി. ഗോപാലകൃഷ്ണപ്പിള്ള പയ്യാവൂർ പോലീസിന് കൈമാറി. 34 വയസ് കണക്കാക്കുന്ന മൃതദേഹത്തിന് മൂന്ന് മാസത്തോളം പഴക്കമുണ്ട്.
മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പി കണ്ടെത്തിയിരുന്നെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല. ഇതേത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ കോഴിക്കോട് കെമിക്കൽ ലാബിലേക്ക് അയച്ചു. അതേ സമയം മൃതദേഹം മലപ്പട്ടം സ്വദേശിയുടേതാണെന്നാണ് പോലീസ് നൽകുന്ന സൂചന. എന്നാൽ ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല.
ബന്ധുക്കൾ മൃതദേഹം പരിശോധിച്ചെങ്കിലും പൂർണമായും അഴുകിയതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതോടെ ഡിഎൻഎ പരിശോധനയിലൂടെ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി മലപ്പട്ടം സ്വദേശിയുടെ ഡിഎൻഎ അടുത്ത ദിവസം ശേഖരിക്കും. മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് മൊബൈൽ ഫോണുകളും സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സൈബർ സെൽവഴി സിം ഉടമയെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. പയ്യാവൂർ എസ്ഐ പിസി രമേശന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ശനിയാഴ്ച്ച ഉച്ചയ്ക്കാണ് വനത്തിനുള്ളിൽ വിറക് ശേഖരിക്കാൻ പോയ നാട്ടുകാർ മൃതദേഹം കണ്ടത്. സാരിയും ബ്ലൗസും അണിഞ്ഞ വേഷത്തിലായിരുന്നു മൃതദേഹം.