എടക്കാട് ഗേയ്റ്റ് തുറന്ന് കിടക്കുമ്പോള്‍ ട്രെയിന്‍ എന്ജിന് കടന്നു പോയി; അപകടം ഒഴിവായത് തലനാരിഴക്ക്, രണ്ട് ലോക്കോ പൈലറ്റുമാർക്ക് സസ്പെൻഷൻ!
കണ്ണൂര്‍: എടക്കാട് നടാല്‍ ഗേയ്റ്റ് തുറന്ന് കിടക്കുമ്പോള്‍ ട്രെയിന്‍ എന്ജിന് ചീറിപ്പാഞ്ഞുകടന്ന സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ലോക്കോ പൈലറ്റുമാരെ റെയില്‍വേ അന്വേഷണ വിധേയമായി സര്‍വിസില്‍ നിന്നും സസ്പെന്റ് ചെയ്തു. ലോക്കോ പൈലറ്റുമാര്‍ കൃത്യവിലോപം കാട്ടിയെന്നും തലനാരിഴയ്ക്കാണ് ഇതുവഴി കടന്നുപോയ ബസ് യാത്രക്കാരും മറ്റു വാഹനയാത്രക്കാരും രക്ഷപ്പെട്ടതെന്നുമുള്ള റിപ്പോര്‍ട്ട് എടക്കാട് റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ സുധാകരന് നല്‍കിയതിനെ തുടര്‍ന്നാണ് റെയില്‍വേ നടപടിയെടുത്തത്.
ലോക്കൊ
പൈലറ്റുമാര്‍
കാട്ടിയ
കൃത്യവിലോപമാണെന്നു
അന്വേഷണത്തില്‍
തെളിഞ്ഞതായി
എടക്കാട്
റെയില്‍വേ
സ്റ്റേഷന്
മാസ്റ്റര്‍
സുധാകരന്
പറഞ്ഞു.
ചൊവ്വാഴ്ച
രാവിലെ
11.30ന്
മംഗളൂര്
ഇന്റര്‍സിറ്റി
കണ്ണൂര്‍
ഭാഗത്തേക്ക്്
കടന്നുപോയ
ഉടന്‍
ഗേറ്റ്
തുറന്നിരുന്നു.
ഇരുവശത്തുമുള്ള
വാഹനങ്ങള്‍
കടന്നു
പോയതിനു
ശേഷം
തലശ്ശേരിയില്‍
നിന്നും
കണ്ണൂരിലേക്കുള്ള
സ്വകാര്യബസ്
രണ്ടാമത്തെ
പാളം
കടക്കുന്നതിനിടെയാണ്
കണ്ണൂര്‍
ഭാഗത്തു
നിന്നും
എന്ജിന്
കുതിച്ചു
വന്നത്.
ഇതുകണ്ടയുടന്‍ ബസ് പുറകോട്ടടെത്ത ഡ്രൈവറുടെ അവസരോചിത നടപടിയാണ് വന്‍ദുരന്തമൊഴിവാക്കിയത്. ഗേറ്റ് മാന്‍ നല്കിയ വിവരമനുസരിച്ച് ഇൗ എന്ജിന് എടക്കാട് സ്റ്റേഷനില്‍ സ്റ്റേഷന് മാസ്റ്റര്‍ പിടിച്ചിട്ടു.പിന്നീട് സംഭവം പാലക്കാട്ട് റിപ്പോര്‍ട്ടു ചെയ്തതിനു ശേഷമാണ് എന്ജിന്മാറ്റിയത്. സിഗ്നല്‍ തെറ്റിച്ച് എന്ജിന് കടന്നുപോയ സംഭവത്തില്‍ ഉന്നതതല അന്വേഷണമാരംഭിച്ചതായി പാലക്കാട് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
സിഗ്നല്‍ മനസിലാക്കുന്നതില്‍ ലോക്കോ പൈലറ്റിനു വന്ന പിഴവാണ് എന്ജിന് കടന്നുപോകാന്‍ കാരണമായതെന്ന് റെയില്‍വേ ട്രാന്‍സ്പോര്‍ട്ട് വിങ് ഉദ്യോഗസ്ഥണ അറിയിച്ചു. കണ്ണൂര്‍- കോഴിക്കോട് ദേശീയ പാതയിലെ പ്രധാന ഗേറ്റുകളിലൊന്നാണ് എടക്കാടുള്ള നടാല്‍ റെയില്‍വേ ഗേറ്റ്്.സ്കൂള്വാഹനമടക്കം നൂറുകണക്കിന് വാഹനങ്ങളാണ് പ്രതിദിനം ഇതിലൂടെ കടന്നുപോകുന്നത്.