ദുബായ് ബസ് അപകടം: മരിച്ചവരില്‍ രണ്ട് പേര്‍ 2 തലശ്ശേരി സ്വദേശികൾ, ബന്ധുക്കളെ കണ്ട് മടങ്ങുന്പോള്‍!!
കണ്ണൂര്‍: തലശ്ശേരി കോടതിക്ക് സമീപം ചേറ്റം കുന്ന് റോഡിലെ സികെ ഉമ്മർ, മകൻ നബീൽ എന്നിവരാണ് നിര്യാതരായത്. എടക്കാട്ടെ പരേതനായ ചാലക്കണ്ടി അബ്ദുൽ ഖാദറിന്റെ ( കാഊച്ച) മകൾ എ ടി സറീനയുടെ ഭർത്താവും മകനുമാണ് ഇവർ. മസ്കത്തിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുന്ന വഴിയിലാണ് അപകടത്തിൽ പെട്ടത്. ഇതുവരെ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ട 17 പേരിൽ 6 പേർ മലയാളികളാണ്.
ബാലഭാസ്‌കറിന്റെ കാർ പാഞ്ഞത് മരണ വേഗത്തിൽ; നിർണായക സിസിടിവി ദൃശ്യങ്ങൾ പ്രകാശൻ തമ്പി കൈക്കലാക്കി?
ഒമാനിൽ നിന്നും ദുബായിലേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മരണപ്പെട്ടവരിൽ ഇതുവരെ തിരിച്ചറിഞ്ഞവരിൽ നാല് മലയാളികളടക്കം എട്ട് ഇന്ത്യക്കാരുണ്ട്.ദീപക് കുമാർ,ജമാലുദ്ധീൻ,വാസുദേവൻ,തിലകൻ എന്നീ മലയാളികളുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മരണപ്പെട്ടവരിൽ ഇന്ത്യക്കാർക്ക് പുറമെ ഒരു ഒമാൻ സ്വദേശി, ഒരു അയര്‍ലണ്ട് പൗരനെയും രണ്ട് പാക് സ്വദേശികളെയും തിരിച്ചറിഞ്ഞിരുന്നു.
അപകടത്തില്‍ മരിച്ച ദീപകിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യക്കാർ ദുബായ് റാഷിദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇന്ത്യൻ കൗൺസിലേറ്റ് ജനറൽ വിപുൽ അടക്കമുള്ള ഉദ്യോഗസ്തർ ഹോസ്പിറ്റലിൽ എത്തി വേണ്ടനടപടികൾക്ക് മേൽനോട്ടം നടത്തി.സാമൂഹ്യക പ്രവർത്തകരായ നസീർ വാടനാപ്പള്ളി നേത്രത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. അഷറഫ് താമരശേരി, അഡ്വ: ഹാഷിക്ക് ടി കെ, നിസാർ പട്ടാമ്പി, കരീം എയർ ഇന്ത്യ, റിയാസ്, ഫൈസൽ കണ്ണൊത്ത്, നന്തി നാസർ തുടങ്ങിയവരും വേണ്ട സഹായങ്ങളൊരുക്കി ആശുപത്രിയിലെത്തിയിട്ടുണ്ട്.