കുട്ടുപുഴ ചെക്ക് പോസ്‌റ്റിലെ വാഹന പരിശോധന; ഉദ്യോഗസ്ഥർക്ക് സുരക്ഷാ ഭീഷണിയെന്ന് പരാതി
ഇരിട്ടി: കേരളാ-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയായ കൂട്ടുപുഴയിൽ വിവിധ വകുപ്പുകൾക്കായി വാഹന പരിശോധന നടത്തുന്ന ജീവനക്കാർ അപകടാവസ്ഥയിൽ ജോലി ചെയ്യുന്നതായി പരാതി ഉയരുന്നു. അന്തർ സംസ്ഥാന അതിർത്തിയായ കൂട്ടുപുഴ പാലം കടന്ന് ചീറിപാഞ്ഞു വരുന്ന വാഹനങ്ങളെ കൈകാണിച്ചു നിർത്തിക്കുകയല്ലാതെ ഇവിടെ മറ്റ് ശാസ്ത്രീയ സംവിധാനങ്ങൾ ഒന്നുംതന്നെ ഒരുക്കിയിട്ടില്ല.
പോലീസ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ ചെക്ക് പോസ്റ്റുകളാണ് അതിർത്തിയിൽ സ്ഥിതിചെയ്യുന്നത്. മൂന്ന് ചെക്ക് പോസ്റ്റുകളും പാലത്തിനു സമീപം തൊട്ടുതൊട്ടാണ് കിടക്കുന്നത്. കൂട്ടുപുഴയിൽ പുതിയ പാലം പണിതതോടെ റോഡിനും ഇവിടെ ഏറെ വീതികൂടുതലുണ്ട്. ലഹരിക്കടത്ത് അടക്കം നിത്യ സംഭവങ്ങളായി മാറുമ്പോൾ ഇത്തരം വസ്‌തുക്കൾ കടത്തിക്കൊണ്ടു വരുന്നവരെ കൈകാണിച്ച് തടഞ്ഞ് നിർത്തുകയെന്നത് ഏറെ സാഹസികമായി മാറിയിരിക്കയാണ്.

ഇത് പരിശോധനക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരുടെ സുരക്ഷിതത്വത്തിന് തന്നെ ഭീഷണിയാകുന്നുവെന്നാണ് പരാതി. അടുത്ത കാലത്ത് ലഹരിക്കടത്തു സംഘങ്ങൾ വാഹനത്തിൽ ജീവനക്കാരെ തട്ടിക്കൊണ്ടുപോയ സംഭവങ്ങളും ഉണ്ടായിട്ടും മൂന്ന് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥൻമാർ ഈ കാര്യം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്.
ഗതാഗത നിയന്ത്രണത്തിനായി റോഡിൽ ഡിവൈഡർ ഉൾപ്പെടെയുള്ള ഗതാഗത നിയന്ത്രണ സംവിധാനങ്ങളൊന്നും ഇതുവരെ ഒരുക്കിയിട്ടില്ല. ഇതുകാരണം വാഹനങ്ങൾക്ക് ചെക്ക് പോസ്റ്റിന് മുന്നിലൂടെ തോന്നിയപോലെ കടന്നുപോകാൻ കഴിയുന്ന സാഹചര്യമാണുള്ളത്.. അതിവേഗം പാഞ്ഞു വരുന്ന വാഹനങ്ങളെ നിർത്തിക്കാൻ റോഡിൽ ഇറങ്ങി നിൽക്കേണ്ടിവരുന്നത് മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ ഏറെയാണ്.
കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി വന്ന കാർ പരിശോധിക്കുന്നതിനിടെ ബലപ്രയോഗത്തിലൂടെഎക്‌സൈസ് ജീവനക്കാരനുമായി കാർ കടന്നുകളഞ്ഞത് ജീവനക്കാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളാണ് അതിർത്തി കടന്ന് എത്തുന്നത് അതുകൊണ്ടുതന്നെ ഫലപ്രദമായ ഗതാഗത നിയന്ത്രണ സംവിധാനം അതിർത്തിയിൽ ഒരുക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ഇരുചക്ര വാഹനങ്ങൾ അടക്കമുള്ള വലുതും ചെറുതുമായ വാഹനങ്ങൾ കള്ളക്കടത്തു മാഫിയകൾ ഉപയോഗിച്ച് വരുന്നുണ്ട്.
അതിനാൽത്തന്നെ എല്ലാ വാഹനങ്ങളും കൈകാണിച്ച് നിർത്തേണ്ടി വരുന്ന സാഹചര്യം പരിശോധനയുടെ കാര്യക്ഷമതയേയും ബാധിക്കുകയാണ്. ഇതിനൊപ്പം ചരക്കു വാഹനങ്ങളും യാത്രാ വാഹനങ്ങളും പരിശോധിക്കേണ്ടിവരുന്നു. ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും പരിശോധന കുറ്റമറ്റതാക്കുന്നതിനും ആധുനിക ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ കൂട്ടുപുഴ അതിർത്തിയിൽ എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
ഒപ്പം ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയിലെ കവാടം എന്ന നിലയിൽ കൂട്ടുപുഴ പാലത്തിന് സമീപം വെയിലും മഴയും കൊണ്ട് ബസ് കാത്തുനിൽക്കുന്നവർക്കായി ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കണമെന്ന ആവശ്യവും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്. മൂന്ന് വകുപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ടു അത്യാധുനിക ഡിജിറ്റൽ ചെക്കിങ് സംവിധാനം ഇവിടെ നടപ്പിലാക്കണമെന്ന ആവശ്യം ഇവിടെ ഉയർന്നു വന്നിട്ടുണ്ടെങ്കിലും ഈ കാര്യം സർക്കാർ അവഗണിക്കുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications