കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ പ്രതിയായ വധക്കേസ്: വിധി പ്രസ്താവം ആഗസ്റ്റ് 22ന്!! പിന്നിൽ മുൻവൈരാഗ്യം!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരി എടച്ചോളി പ്രേമന്‍ വധക്കേസില്‍ രണ്ടാം അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി 22ന് വിധി പറയും. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ കുനിയില്‍ സി.കെ രമേശന്‍ ഉള്‍പ്പെടെ എട്ട് സി.പി.എം പ്രവര്‍ത്തകരാണ് പ്രതികള്‍. 2005 ഒക്ടോബര്‍ 13നാണ് കേസിനാസ്പദമായ സംഭവം. കോടിയേരി മൂഴിക്കരയിലെ അനിയുടെ സ്റ്റേഷനറി കടയിലെ കോയിന്‍ ബൂത്തില്‍ നിന്നും ഫോണ്‍ ചെയ്യുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകനായ പ്രേമനെ (29) പ്രതികള്‍ രാഷ്ട്രീയ വിരോധം കാരണം വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

court1-08-1486530

സി.പി.എം പ്രവര്‍ത്തകരും കോടിയേരി സ്വദേശികളുമായ കെ. അഭി എന്ന അഭിനേഷ് (38), വി.പി ഷൈജേഷ് (37), കുനിയില്‍ പി. മനോജ് (40), കാട്ടിന്റവിട ചാത്തമ്പള്ളി വിനോദ് (40), തയ്യില്‍ വട്ടക്കïി സജീവന്‍ (39), വട്ടക്കïി റിഗേഷ് (36), കുനിയില്‍ ചന്ദ്ര ശേഖരന്‍ (55), കാരാല്‍ തെരുവിലെ കുനിയില്‍ സി.കെ രമേശന്‍ (50) എന്നിവരാണ് പ്രതികള്‍. കï്യന്‍ അജേഷിന്റെ പരാതി പ്രകാരമാണ് പൊലിസ് കേസെടുത്തത്.അക്രമത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ പ്രേമന്‍ മാസങ്ങളോളം തുടര്‍ന്ന ചികിത്സക്കിടയിലാണ് മരണപ്പെടുന്നത്. പ്രോസിക്യൂഷനു വേïി അഡീഷനല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ കെ.പി ബിനീഷ ഹാജരാകും.

English summary
Verdict on murder case will be on August 22nd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X