ഇരിക്കൂറിൽ നടന്നത് ദൃശ്യം മോഡൽ കൊല: ബംഗാളി സ്വദേശിയായ യുവാവ് അറസ്റ്റിൽ
ഇരിക്കൂർ: ഇരിക്കൂർ പെരുവളത്ത് പറമ്പിൽ നടന്ന നാടിനെ ഞെട്ടിച്ച കൊലപാതകം മലയാള ചലച്ചിത്രത്തെ അനുസ്മരിക്കുന്നതെന്ന് പൊലിസ് .മോഹൻലാൽ അഭിനയിച്ച സൂപ്പർ ഹിറ്റ് മലയാള ചിത്രമായ ദൃശ്യത്തെ ഓർമ്മപ്പെടുത്തുന്ന വിധത്തിലുള്ള കൊലപാതകമാണ് ഇരിക്കുറിൽ നടന്നത്. രണ്ടര മാസം മുൻപ് കാണാതായ ഇതര സംസ്ഥാന തൊഴിലാളി അഷീഖുൽ ഇസ്ലാമിനെ (21) കൊന്ന് കുഴിച്ച് മൂടിയ കേസിൽ അഷീഖുലിന്റെ സുഹൃത്ത് പരേഷ്നാഥ്(26) ആണ് പിടിയിലായത്. ബംഗാൾ മുർഷിദബാദ് സ്വദേശിയായ പരേഷ്നാഥ് മണ്ഡലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകം നടത്തിയ ശേഷം മൃതദേഹം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഇരിക്കൂർ പോലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്. ബിൽഡിങ്ങിലെ ഒന്നാം നിലയിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒന്നാം പ്രതി പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ മതുരപൂർ പരേഷ്നാഥ് മണ്ഡൽ (27) ചുറ്റിക കൊണ്ട് തലക്കടിക്കുകയും രണ്ടാം പ്രതിയായ പരീക്ഷ് നാഥ് മണ്ടലിന്റെ ഭാര്യയുടെ സഹോദരൻ ഗണേഷ് മണ്ഡൽ (53) വായ മൂടിക്കെട്ടി. ഇരുവരും ചേർന്ന് ചാക്കിൽ കെട്ടി താഴത്തെ നിലയിലെ ശുചിമുറിയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തു.കൊലപാതകത്തിന് ശേഷം അഷീഖിന്റെ മൊബൈലും 7000 രൂപയും പ്രതികൾ മോഷ്ടിച്ച് മുംബെയിലേക്ക് കടന്നുകളയുകയായിരുന്നു.

അഷീഖിന്റെ സഹോദരൻ യുവാവിനെ കാണ്മാനില്ലായെന്ന് ഇരിക്കൂർ പോലീസിൽ പരാതിപ്പെടുകയും ഇവരെ രണ്ടു പേരെയും സംശയമുള്ളതായി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇരിക്കൂർ പോലീസ് കേസ് എടുക്കുകയും വിശദമായി അന്വേഷണമാരംഭിക്കുകയുമായിരുന്നു അപ്പോഴും സംഭവത്തിന് പിന്നിലെ കൊലപാതക സാധ്യത പൊലിസിന് വ്യക്തമായിരുന്നില്ല.
പ്രാഥമിക അന്വേഷണത്തിൽ യുവാവിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ മാസങ്ങൾക്കുശേഷം കണ്ണൂർ റൂറൽ ജില്ലാ മേധാവി നവനീത് ശർമയുടേയും ഇരിട്ടി ഡി.വൈ.എസ്.പി പ്രിൻസ് എബ്രഹാമിന്റെയും നിർദ്ദേശപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടുകൂടി ഇരിക്കൂർ എസ്.ഐ എൻ. വി ഷീജു, എ.എസ്.ഐ റോയി ജോൺ, സി.പി.ഒമാരായ കെ.ഷംഷാദ്, ശ്രീലേഷും എന്നിവർ മുംബെയിൽ എത്തുകയും പ്രതികളുടെ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്ത് ബോംബെ ഗുജറാത്ത് ബോർഡറിലെ 100 കിലോമീറ്റർ അകലെയുള്ള പാൽഗർ ജില്ലയിൽ വെച്ച് കെട്ടിടത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്ന ജോലിസ്ഥലത്ത് വെച്ച് പ്രതിയെ പിടികൂടി വിമാനമാർഗം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രണ്ടാമത്തെ പ്രതി നാട്ടിലേക്ക് കടന്നു കടന്നതായി ഒന്നാംപ്രതി പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ഇരിക്കൂർ അൻസാർ മസ്ജിദിന് മുൻവശമുള്ള കെ.വി മുനീറിന്റെ ബിൽഡിംഗിൽ പ്രതിയെ എത്തിക്കുകയും കണ്ണൂർ എസ്. പി നവനീത് ശർമ്മ,ഇരിട്ടി ഡി.വൈ.എസ് പി പ്രിൻസ് എബ്രഹാം, ഇരിക്കൂർ എസ്. ഐ എൻ.വി ഷീജു, തളിപ്പറമ്പ് തഹസിൽദാർ, ഇരിക്കൂർ വില്ലേജ് ഓഫീസർ, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത് ,കെ9 ഡോഗ് സ്‌ക്വാഡ്, കണ്ണൂർ, ഫോറൻസിക് ഡി.സി. പി ഓഫീസർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. രാഷ്ട്രീയ പ്രതിനിധികളും വൻ ജനക്കൂട്ടവും അഞ്ചു മണിക്കൂറോളം സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. രണ്ടാം പ്രതിയായ ഗണേഷ് മണ്ഡലിനെ പിടികൂടാനുള്ള ഊർജിതമായ ശ്രമം നടന്നുവരുന്നതായി ഇരിക്കൂർ എസ്.ഐ എൻ.വി ഷീജു അറിയിച്ചു
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications