കൈക്കുകഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതിയെ പൊലീസ് പിടികൂടി: അറസ്റ്റിലായത് രണ്ട് പേർ!!
കണ്ണൂർ: ഭർതൃമതികൾ ഒളിച്ചോടുന്ന സംഭവം മലയോര മേഖലയിൽ വ്യാപകമാവുന്നു 'കഴിഞ്ഞ ദിവസംകണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിയിൽ കൈ കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പൊലിന്റെ പിടിയിലായി. മലപ്പുറം നിലമ്പൂർ വഴിക്കടവിൽ കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനുമാണ് അറസ്റ്റിലായത്. സ്വകാര്യ ബസ് കണ്ടക്ടർകണ്ണൂർ ഇരിട്ടി അയ്യംകുന്ന് സ്വദേശി ചേലക്കുന്നൻ ജിനീഷ്[31], വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പിൽ ലിസ (23) എന്നിവർ ആണ് കരിക്കോട്ടക്കരി പോലീസിന്റെ പിടിയിൽ ആയത്.
കൊറോണ വൈറസ്; അടിയന്തര സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
സോഷ്യൽ മീഡിയയിലൂടെ ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട സ്വകാര്യ ബസ് കണ്ടക്ടറോടൊപ്പം ഒളിച്ചോടിയ ലിസയുടെ കുഞ്ഞിന്റെ പ്രായം 11 മാസം മാത്രം ആണ്. ലിസയുടെ ഭർത്താവിന്റെ പരാതിയിൽ കണ്ണൂർ കരിക്കോട്ടക്കരിയിൽ വച്ചാണ് ലിസയെയും കാമുകൻ ജിനീഷിനെയും കരിക്കോട്ടക്കരിപോലീസ് പിടികൂടിയത്. മമ്പാട് സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായ ലിസ, ജിനീഷ് കണ്ടക്ടറായ വഴിക്കടവ്-കോഴിക്കോട് ബസിലാണ് യാത്ര ചെയ്തിരുന്നത്.
വഴിക്കടവ് സ്വദേശിയായ ഭർത്താവ് ഈ മാസം 24 ന് കൊടുത്ത പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു കരിക്കോട്ടക്കരിപോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു വഴിക്കടവ് സി.ഐ പി ബഷീർ എസ്.ഐബി എസ് ബിനു എന്നിവർ അടങ്ങിയ സംഘമാണ് കരിക്കോട്ടക്കരിയിൽവന്ന് ഇവരെ അറസ്റ്റ് ചെയ്തത് കമിതാക്കളെ ജുവൈനൽ ആക് പ്രകാരം കോടതി റിമാൻഡ് ചെയ്തു.