തീർത്ഥാടക വേഷത്തിലെത്തി കുട്ടികളുടെ സ്വർണാഭരണങ്ങൾ കവർന്ന യുവതി പിടിയിൽ
കണ്ണൂർ: തീർത്ഥാടക വേഷത്തിൽ ക്ഷേത്രത്തിലെത്തി കുട്ടികളുടെ സ്വർണാഭരണങ്ങൾ പിടിച്ചുപറിക്കൽ തൊഴിലാക്കിയ യുവതിയെ പൊലീസ് അതിവിദഗന്ധമായി കുടുക്കി.
എന്‍ആര്‍സി നോട്ടുനിരോധനം പോലെ... പുതിയ നികുതിയെന്ന് രാഹുല്‍ ഗാന്ധി, ട്രോളുമായി ബിജെപി!!
പറശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പാനൂര്‍ സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്.പാനൂര്‍ മേലെ ചമ്പാട് വാടക വീട്ടില്‍ താമസിക്കുന്ന ഷംന (38) യെയാണ് സിസിടിവി ക്യാമറയുടെ സഹായത്താൽ പൊലിസ് കുടുക്കിയത്
ബുധനാഴ്ച്ച രാവിലെയാണ് ക്ഷേത്രത്തിലെത്തിയ ചാലക്കുടി സ്വദേശിളായ ദമ്പതികളുടെകുട്ടിയുടെ ഒന്നര പവന് സ്വര്‍ണ കാല് വള ആദ്യം നഷ്ടപ്പെട്ടത്. പിന്നീട് കോഴിക്കോട് നിന്നെത്തിയ കുട്ടിയുടെ വളകളും നഷടപ്പെട്ടു. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പോലിസ് സ്ഥലത്തെത്തി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങള്‍ ലഭിച്ചത്.
തുടർന്ന്
അന്വേഷണം
ഷംനയെ
കേന്ദ്രീകരിച്ചു
നടത്തുകയായിരുന്നു
-
പൊലിസ്
ഇവരെ
കേന്ദ്രീകരിച്ചു
നടത്തിയഅന്വേഷണത്തില്‍
ക്ഷേത്ര
പരിസരത്തു
നിന്ന്
തന്നെയാണ്
യുവതി
പിടിയിലായത്.
നേരത്തെ
പോലീസ്
നടത്തിയ
പരിശോധനയില്‍
തിരക്കുള്ള
ദിവസങ്ങളിലെല്ലാം
പറശിനിക്കടവില്‍
യുവതിയുടെ
സാന്നിധ്യം
കണ്ടെത്തിയിരുന്നു.
സിഐ
എന്‍
കെ
സത്യനാഥന്,
എസ്ഐ
പുരുഷോത്തമന്,
എഎസ്ഐ
എ
ജി
അബ്ദുള്‍
റൗഫ്,
സ്നേഹേഷ്
എന്നിവരാണ്
അന്വേഷണ
സംഘത്തില്‍
ഉണ്ടായിരുന്നത്.
തളിപ്പറമ്പ്
മജിസ്ട്രട്ട്
മുമ്പാകെ
ഹാജരാക്കിയ
ഷംനയെ
14
ദിവസത്തേക്ക്
റിമാന്‍ഡ്
ചെയ്തു.