Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്നൂരിനെ നടുക്കി ഭര്‍തൃമതിയുടെ കൊലപാതകം, ആസൂത്രിതമെന്ന് പോലീസ്

പയ്യന്നൂര്‍: പയ്യന്നൂര്‍ കാങ്കോല്‍ ഗ്രാമത്തെ നടുക്കി അരുംകൊല. ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്തുകൊന്ന സംഭവത്തിന്റെ ഞെട്ടല്‍ ഇനിയും വിട്ടുമാറാതെ തരിച്ചു നില്‍ക്കുകയാണ് കാങ്കോല്‍ വെമ്മരടി കുടികോളനിയും സമീപ പ്രദേശങ്ങളും. വെമ്മരടി കുടി കോളനിക്കാര്‍ ബുധനാഴ്ച്ച ഉച്ചവരെ നല്ല സന്തോഷത്തിലായിരുന്നു. ഇവിടെയുളള ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തുവരികയായിരുന്നു എല്ലാവരും. ഉച്ചയോടെയാണ് കൊല്ലപ്പെട്ട മയ്യില്‍ പെരുമാച്ചേരിയിലെ തയ്യില്‍ വളപ്പിലെ വെളളക്കുടിയില്‍ വി.കെ പ്രസന്ന (32) ഭര്‍തൃവീട്ടിലെത്തിയത്.

ഇതറിഞ്ഞ ഭര്‍ത്താവ് പളളിക്കുടിയില്‍ ഷാജി(35) വിവാഹവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് ഭാര്യ എത്തിയപ്പോള്‍ വഴക്കുണ്ടാക്കുകയും ഇരുമ്പ് കമ്പികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയതിനു ശേഷം സര്‍ജിക്കല്‍ കത്തിക്കൊണ്ടു തലയറുത്ത് കൊല്ലുകയുമായിരുന്നു.ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാടിനെനടുക്കിയ സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജനിഷ, ഒന്നാംക്ളാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിവ് ശിവ, അങ്കണവാടി വിദ്യാര്‍ത്ഥി ശിവദര്‍ശിഖ് എന്നിവരാണ് ഇവരുടെ മക്കള്‍.

murder-payyanur

പ്രസന്ന കൊല്ലപ്പെട്ട വിവരം അവരുടെ സ്വദേശമായ പെരുമാച്ചേരി ഗ്രാമത്തെയും നടുക്കിയിട്ടുണ്ട്. പത്തുവര്‍ഷം മുന്‍പാണ് പ്രസന്നയെ ഷാജി ഇവിടെ നിന്നും വിവാഹം കഴിച്ചു കൊണ്ടു പോയത്. ബുധനാഴ്ച്ച രാവിലെ ഭര്‍തൃവീട്ടിനു സമീപത്തെ ഒരുവിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ പ്രസന്ന ഇനി തിരിച്ചുവരില്ലെന്ന നടുക്കുന്ന സത്യത്തിന്മുന്‍പില്‍ തളര്‍ന്നിരിക്കുകയാണ് അമ്മയും സഹോദരനും. പിണങ്ങികഴിയുന്ന ഇവരുടെ വിവാഹബന്ധം വേര്‍പെടുത്തലുമായി ബന്ധപ്പെട്ടു കണ്ണൂര്‍ കുടുംബകോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച്ച പെരുമാച്ചേരിയിലെ വീട്ടിലെത്തിയ ഷാജി മൂന്നുമക്കള്‍ക്കും ചോക്ളേറ്റും മറ്റും നല്‍കിയിരുന്നു.

ഇതിനിടെയില്‍ പ്രസന്നയും ഷാജിയും തമ്മില്‍ വാക്തര്‍ക്കം നടന്നതായി പരിസര വാസികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. പയ്യന്നൂരിലെ ഒരു ഷോപ്പില്‍ ജോലി ചെയ്തിരുന്ന പ്രസന്ന സംഭവദിവസം അവിടെ നിന്നും അവധിയെടുത്ത്മൂത്തരണ്ടുമക്കളെ ചെക്കിക്കുളം രാധാകൃഷ്ണ യു.പി സ്‌കൂളില്‍ യാത്രയാക്കി ഇളയകുട്ടിയെ തൈലവളപ്പ് അങ്കണവാടിയിലുമെത്തിച്ചു രാവിലെ പത്തുമണിയോടെയാണ് വീട്ടില്‍ നിന്നുമിറങ്ങിയത്. പ്രസന്നയുമായി പിണങ്ങിയ കാങ്കോലിലെ വെമ്മരടി കോളനിയിലെ ഷാജി ഒരു ഒരാഴ്ച്ച മുന്‍പ്പരാതിയുമായി മയ്യില്‍ പൊലിസ് സ്റ്റേഷനിലെത്തിയിരുന്നു.

കുടുംബകോടതിയില്‍ പരസ്പരം വിട്ടുപിരിയുന്നതിനായി നല്‍കിയ കേസിന്റെ വിശദാംശങ്ങളും വിവരങ്ങളും ഇയാള്‍ പൊലിസിന് കൈമാറിയിരുന്നു. പ്രസന്നയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഇയാള്‍ ഉന്നയിച്ചതെന്നും എന്നാല്‍ ഒന്നിനും ഒരു വ്യക്തത വരുത്താത്തതിനാല്‍ നടപടിയെടുത്തിട്ടില്ലെന്നും മയ്യില്‍ പൊലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ടി.പി സുമേഷ് പറഞ്ഞു.പക്ഷെ ഒരുവീഴ്ച്ചയില്‍ ഷാജിയുടെ കൈയ്യിന്റെ എല്ലുപൊട്ടിയതോടെ ആഘോഷങ്ങളും കളിചിരികളും ഈ വീട്ടില്‍ നിന്നും അകന്നു തുടങ്ങി. പൊട്ടിയ എല്ലിന്റെ ഭാഗം ചികിത്സാ പിഴവുമൂലം ഉളളിലകപ്പെട്ടു. ഇതോടെ ഷാജിക്ക് തൊഴില്‍ ചെയ്യാനാകാതെയായി.

അതോടെവീട്ടില്‍ പട്ടിണിയും പരിവട്ടങ്ങളും കുടുംബകലഹവുമുണ്ടായി. നാട്ടുകാരും ബന്ധുക്കളും മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും പൂര്‍ണമായി ഫലം കണ്ടില്ല. ഷാജിയെടുത്ത വായ്പകള്‍ ജപ്തിയിലേക്കും നീങ്ങി. ഇതോടെ പ്രസന്നയും മൂന്ന് മക്കളും അവരുടെ വീട്ടിലേക്കും പോയി. ഷാജി പണിപൂര്‍ത്തിയാകാത്ത വീട്ടില്‍ തനിച്ചായി. വീടുപൂര്‍ത്തിയാക്കാനുളള ടൈല്‍സും ജനല്‍ചട്ടങ്ങളും പൂഴിയുമെല്ലാം വീട്ടുമുറ്റത്തുണ്ട്. എപ്പോഴെങ്കിലും ഇവരുടെ പിണക്കം തീരുമെന്ന പ്രതീക്ഷയിലായിരുന്നു ഇരുകുടുംബങ്ങളും.അറസ്റ്റിലായ ഷാജിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+