Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏത്തമിടീക്കൽ നടപടി തെറ്റിപ്പോയി, ക്ഷമിക്കണം': മനുഷ്യാവകാശ കമ്മിഷന് മുന്നിൽ പൊലീസ്

കണ്ണൂർ: ലോക്ക്ഡൗണിനിടെ നിയമലംഘനം നടത്തിയവരെ ഏത്തമീടിപ്പിച്ച നടപടി തെറ്റാണെന്ന് സമ്മതിച്ച് പൊലീസ്. കൊവിഡ് നിയന്ത്രണം പാലിക്കാതിരുന്നതിന്റെ പേരിൽ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയാണ് ഏത്തമീടിക്കൽ നടത്തിയത്. ഈ നടപടി തെറ്റായിപ്പോയി എന്നാണ് മനുഷ്യവകാശ കമ്മിഷനെ പൊലീസ് അറിയിച്ചത്. ഏത്തമീടിപ്പിച്ച സംഭവം വാർത്തകളിൽ ഇടം നേടിയിരുന്നു.

മാധ്യമ വാർത്തകളെ തുടർന്ന് വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു. തുടർന്ന് സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നാണ് ക്ഷമാപണവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. 2020 മാർച്ച് 22നാണ് സംഭവം നടക്കുന്നത്. വളപട്ടണത്തു തയ്യല്‍ക്കടയ്ക്കു സമീപം നിന്നവരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തെറ്റിച്ചു എന്നാരോപിച്ച് ജില്ലാ പൊലീസ് മേധാവി ഏത്തമിടീപ്പിക്കുകയായിരുന്നു.

police

രോഗവ്യപന സാധ്യതയുള്ളതിനാലാണ് മാനദണ്ഡങ്ങൾ ലംഘിച്ചവരെ ഏത്തമീടിപ്പിച്ചതെന്നും നല്ല ഉദ്ദേശ്യത്തില്‍ ചെയ്‌തതാണെങ്കിലും നടപടി തെറ്റായെന്നും വീഴ്‌ച പൊറുക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി അഭ്യര്‍ഥിച്ചു. ജനം നിയമലംഘനം നടത്തിയാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചാൽ മതിയെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവില്‍ പറയുന്നു. കേസുകളിൽ തുടർനടപടികൾ സ്വീകരിക്കേണ്ടത് കോടതികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതികളാണ് ശിക്ഷ നടപ്പാക്കേണ്ടതെന്നും കേസിലെ പ്രതികൾക്ക് പൊലീസ് ശിക്ഷ നൽകുന്നത് ശരിയല്ലെന്നും ഉത്തരവിൽ പറയുന്നു. കൊവിഡ് വ്യാപനം തടയുന്നതിനുള്ള പൊലീസിന്റെ സേവനം അഭിനന്ദീര്‍ഹമായിരുന്നുവെന്നും ഉത്തരവിലുണ്ട്.

സംഭവം അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് അന്വേഷിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ മാത്രമാണ് പൊലീസിന് ബാധ്യതയുള്ളത്, അല്ലാതെ സ്വയം ശിക്ഷ നടപ്പിലാക്കാൻ അധികാരമില്ലെന്ന് ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിട്ടിരുന്നു.അന്നത്തെ എസ് പിയുടെ നിർദ്ദേശാനുസരണം ഏത്തമിട്ടവർ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് ഡിജിപി അന്വേഷിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. മൂന്നാഴ്‌ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ഉത്തരവ്.

കൊവിഡ് കാലത്തെ പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും മഹത്തായ സേവനം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാലും ഏതൊരു സാഹചര്യത്തിലും പൊലീസ് നിയമലംഘനം നടത്തരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിയമങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസിന് അധികാരമുണ്ട്. എന്നാൽ, ശിക്ഷ പൊലീസ് തന്നെ നടപ്പിലാക്കുന്നത് പൊലീസ് ആക്റ്റിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാൻ പൊലീസിന് അധികാരമില്ലെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+