കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ പോലീസ് വലയത്തിൽ:വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് യതീഷ് ചന്ദ്ര!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന നത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ കർശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. തിങ്കളാഴ്ച്ച രാത്രി മുതൽ കണ്ണൂർ ജില്ലാ അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി. ചൊവ്വാഴ്ച്ചയും പരിശോധന തുടരുകയാണ്.

കൊറോണയ്ക്കിടെ ഫോണ്‍വിളികളും സന്ദേശങ്ങളും കേന്ദ്രം നിരീക്ഷിക്കുന്നു, വാര്‍ത്തയിലെ സത്യമിതാണ്കൊറോണയ്ക്കിടെ ഫോണ്‍വിളികളും സന്ദേശങ്ങളും കേന്ദ്രം നിരീക്ഷിക്കുന്നു, വാര്‍ത്തയിലെ സത്യമിതാണ്

കണ്ണൂരിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പരിശോധന നടത്തിയ ശേഷമാണ് കടത്തിവിടുന്നത്. അനാവശ്യമായി ചുറ്റിക്കറങ്ങുന്ന മറുനാടൻ തൊഴിലാളികളെയടക്കം പോലീസ് താക്കീത് നൽകി തിരികെ അയക്കുന്നുണ്ട്. നഗരത്തിൽ വരേണ്ട ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമേ മാത്രമേ ജനങ്ങളെ നഗരത്തിൽ പ്രവേശിപ്പിക്കുന്നുള്ളൂ. കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച രാവിലെ മുതൽ കണ്ണൂർ നഗരത്തിൽ വാഹനപരിശോധന നടത്തി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്നും എന്നാൽ പൊതുജനങ്ങൾക്ക് അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാമെന്നും പോലീസ് അറിയിച്ചു.

yathishchandra1


സർക്കാർ സ്ഥാപനങ്ങളിലെയും മറ്റ് അവശ്യ സർവീസുകളിലെയും മാധ്യമ പ്രവർത്തകരുടെയും വാഹനങ്ങൾ മാത്രമാണ് കണ്ണൂർ നഗരത്തിലേക്ക് കടത്തി വിടുന്നത്. മെഡിക്കൽ ഷോപ്പുകളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുമാണ് തുറന്നിരിക്കുന്നത്.ഹോട്ടലുകൾ ഒന്നും പ്രവർത്തിക്കുന്നില്ല.ചൊവ്വാഴ്ച്ച രാവിലെ കണ്ണൂർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. പോലീസ് കണ്ണൂരിലെ എല്ലാ ജംഗ്ഷനിലും നിലയുറപ്പിച്ചിട്ടുണ്ട്. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറവാണ്.

ബാറുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും വിദേശ മദ്യഷാപ്പുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. കള്ളുഷാപ്പുകളും പ്രവർത്തിക്കുന്നുണ്ട്. ‌ബസ് ഗതാഗതം പൂർണമായും നിലച്ചതോടെ നഗരത്തിൽ ആളുകൾ കുറവാണ്. കൂടുതൽ വാഹനം നിരത്തിലിറങ്ങിയാൽ ബലപ്രയോഗം വേണ്ടിവരുമെന്ന് എസ്പി അറിയിച്ചു.“കൊറോണ വ്യാപനത്തിന്‍റെ ഗൗരവം ഇനിയും'ജനങ്ങൾക്ക് മനസിലായിട്ടില്ല. സ്വകാര്യവാഹനത്തിൽ വ്യാപകമായി ജനങ്ങൾ ടൗണിലേക്ക് ഇറങ്ങുകയാണ്. ഇപ്പോൾ പോലീസ് മാന്യമായിട്ട് പെരുമാറുന്നത്. കൂടുതൽ ആളുകൾ വാഹനവുമായി നഗരത്തിൽ എത്തിയാൽ ബലപ്രയോഗം വേണ്ടിവരുന്നമെന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.

ഇതിനിടെ കൊറോണ വൈറസ് രോഗവ്യാപന ഭീതിയെ തുടർന്ന് കർണാടക, തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തിയത് പോലെ കേരളവും അതിർത്തിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കർണാടകയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലെ. കൂട്ടുപുഴ ഭാഗത്ത് അതിശക്തമായ നിയന്ത്രണങ്ങൾ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടകയുമായി ബന്ധപ്പെടുന്ന കൂട്ടുപുഴ പാലവും അടച്ചു .

കൊറോണ വൈറസ് രോഗത്തിന്റെ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് കേരളം എല്ലാ അതിർത്തികളും അടച്ചിട്ടത് കേരളം കർണാടകയുമായി അതിർത്തി പങ്കിടുന്ന കൂട്ടുപുഴ അതിർത്തി അടച്ച് ഇവരെ കേരള പോലീസ് കാവൽ നിൽക്കുന്നുണ്ട് '

ഇവിടെനിന്നും അരി മരുന്ന് പച്ചക്കറി തുടങ്ങിയ അവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത് കർണാടകത്തിലെ പെരുമ്പാടിയിലും മാക്കൂട്ടത്തിലും കർണാടക പൊലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട് ഇവിടെയും റോഡ് അടച്ചിട്ടിരിക്കുകയാണ് മംഗളൂരിലേക്ക് പോകുന്ന തലപ്പാടി അതിർത്തിയും ജില്ലാഭരണകൂടം അടച്ചിട്ടു ഇതുകൂടാതെ മറ്റ് അതിർത്തി പ്രദേശങ്ങളിലെ ഇടറോഡുകളിലും ജില്ലാ അതിർത്തി പ്രദേശങ്ങളിലും പ്രവേശനം നിഷേധിച്ച് കനത്ത സുരക്ഷയിലാക്കി.

കണ്ണൂർ - കാസർകോട് ജില്ലകൾ തമ്മിൽഅതിർത്തി പങ്കിടുന്ന ചെറുപുഴ കരുവഞ്ചാൽ ആലക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ അതിശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ എരമം കുറ്റൂര് വെള്ളരിക്കുണ്ട്,ബളാൽ, കൊന്നക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പൊലീസ് പരിപൂർണമായും പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

English summary
Yatish Chandra warns peoples over vioaltion of rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X