ഫെയ്സ്ബുക്ക് പ്രണയം: യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍
പയ്യന്നൂര്‍: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗീകചൂഷണം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പയ്യന്നൂരിലെ ലോഡ്ജില്‍ നിന്നും ബലാത്സംഗത്തിനിരയാക്കിയതിനു ശേഷം ഇയാള്‍ വിദേശത്തേക്ക്കടക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
കാക്കനാട്
ആൾക്കൂട്ട
കൊലപാതകം:
പത്തുപേർ
അറസ്റ്റിൽ,
സദാചാര
കൊലപാതകമെല്ലെന്ന്
പൊലീസ്,
കൊലയ്ക്ക്
കാരണം
പൂർവ
വൈരാഗ്യം
ഇന്നലെ
ബാംഗ്ലൂര്‍
വിമാനത്താവളത്തില്‍
വന്നിറങ്ങിയ
ഇയാളെ
വിമാനത്താവള
പൊലിസ്
തടഞ്ഞ്
വെച്ച്
പയ്യന്നൂര്‍
പൊലിസില്‍
ഏല്‍പ്പിക്കുകയായിരുന്നു.ശ്രീകണ്ഠാപുരം
നെടിയേങ്ങ
അവല്യത്തറ
വീട്ടില്‍
അഭിലാഷി(32)നെയാണ്
പയ്യന്നൂര്‍
പ്രിന്‍സിപ്പല്‍
എസ്.ഐ
വി.
സജിത്,
എ.എസ്.ഐ
ഗിരീഷ്,
സീനിയര്‍
സിവില്‍
പൊലിസ്
ഓഫീസര്‍
രാകേഷ്
അരവഞ്ചാല്‍
എന്നിവരടങ്ങുന്ന
സംഘം
ബംഗളൂരിലെത്തി
കസ്റ്റഡിയിലെടുത്തത്.
കാസര്‍കോട് ജില്ലയിലെ ഉദുമ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നല്കി അഭിലാഷ് യുവതിയെ 2018 മാര്‍ച്ച് ആറിന് പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന് റോഡിലെ ലോഡ്ജിലെത്തിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ഏപ്രില്‍ പത്തിന് വീണ്ടും തൊട്ടടുത്ത മറ്റൊരു ലോഡ്ജില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിക്ക് ഒരു കുട്ടിയുണ്ട്. പിന്നീട് അഭിലാഷ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയും വിദേശത്തേക്ക് കടക്കുകയുമായിരുന്നു. കേസെടുത്ത് പൊലിസ് ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനാവാത്ത തിനെ തുടര്‍ന്ന് അന്നത്തെ ഇന്‍പെക്ടര്‍ എസ്.എച്ച്.ഒ. എം.പി. ആസാദ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ അഭിലാഷിനെ എയര്‍ പോര്‍ട്ട് അധികൃതര്‍ പിടികൂടുകയും പയ്യന്നൂര്‍ പൊലിസിനെ വിവരമറിയിക്കുകയുമായിരുന്നു. പ്രിന്‍സിപ്പല്‍ എസ്.ഐ വി.സജിത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനക്ക് ശേഷം പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.