Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസ് സമരത്തെ ഭീകരാക്രമമായി ചിത്രീകരിക്കുന്നു: സുദീപ് ജയിംസ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വിമാനത്തില്‍ വെച്ച് മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ അധ്യാപക ജോലി ചെയ്യാന്‍ വിടാത്ത സാഹചര്യമാണെങ്കില്‍ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച അധ്യാപകനെ പ്രതിരോധം തീര്‍ത്ത് സംരക്ഷിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സുദീപ് ജയിംസ്.

മുഖ്യമന്ത്രിയെ അക്രമിക്കാനോ അപായപ്പെടുത്താനോ ആയിരുന്നില്ല പ്രതിഷേധം. അഴിമതിക്കാരനായ പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യപരമായ രീതിയിലുള്ള സമരമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയത്. പക്ഷെ സമര രീതിയെ ഭീകരാക്രമമായി ചിത്രീകരിക്കാനാണ് ഇ പി ജയരാജനടക്കമുള്ള സിപിഎം നേതാക്കള്‍ ശ്രമിച്ചത്.

DWQ

സിപിഎം നേതാക്കളുടെ വാക്കുകള്‍ കേട്ട് ഡിവൈഎഫ്‌ഐ, എസ് എഫ് ഐ നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സിന്‍ മജീദ് ജോലി ചെയ്യുന്ന വിദ്യാലയത്തില്‍ എത്തി അധ്യാപകന്‍ വിദ്യാലയത്തില്‍ ജോലി ചെയ്യാന്‍ വന്നാല്‍ കൈവെട്ടും കാല്‍വെട്ടും എന്ന് പറയുകയാണ്. അതേ രീതിയില്‍ പ്രതികരിക്കാന്‍ തങ്ങള്‍ക്ക് അറിയാത്തതല്ല. പക്ഷെ അക്രമം തങ്ങളുടെ ശൈലിയല്ലെന്നും സുദീപ് ജെയിംസ് പറഞ്ഞു.

അതേസമയം വിദ്യാലയത്തില്‍ ഉച്ചഭക്ഷണം കൊണ്ടുവരുന്ന ബാഗില്‍ ബോംബ് കൊണ്ടു വന്ന ഇപ്പോഴത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പവിത്രന്‍ മാസ്റ്റര്‍, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ അക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായ ബാലകൃഷ്ണന്‍ മാസ്റ്റര്‍, വെള്ളോറയിലെ അനീഷ് മാസ്റ്റര്‍, രാജന്‍മാസ്റ്റര്‍ തുടങ്ങിയവരും അമ്മുഅമ്മ വധകേസിലെ പ്രതിയായ സഹദേവന്‍ മാസ്റ്റര്‍, ടി ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയും ജയില്‍ശിക്ഷ അനുഭവിച്ച അച്ചാരകണ്ടി പ്രദീപന്‍ പിടിഎ പ്രസിഡന്റായിരുന്നു.

മൂര്യട്ടെ പ്രമോദ് വധകേസില്‍ പ്രതിയായിരുന്ന സുരേഷ് ഇപ്പോഴും സര്‍വ്വീസില്‍ ഉണ്ട്. കൊലപാതകികളും അക്രമികളുമായ അധ്യാപകര്‍ സിപിഎമ്മിന്റെ സംഘടനാ പ്രവര്‍ത്തനത്തില്‍ നില്‍ക്കുമ്പോഴാണ് വെറും പ്രതിഷേധം എന്ന രണ്ട് വരി മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ ഫര്‍സിന്‍ മജീദിനെ ഭീകരവാദിയാക്കി സിപിഎം ചിത്രീകരിക്കുന്നതെന്ന് സുദീപ് ജെയിംസ് പറഞ്ഞു.

ക്യൂട്ട്‌നെസ് വാരിവിതറുകയാണല്ലോ ഷംനാ..; വൈറല്‍ ചിത്രങ്ങള്‍ കണ്ടോ

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചാല്‍ വീട് കാണില്ലെന്ന് സിപിഎം നേതാക്കളുടെ മുന്നറിയിപ്പും പോലീസിന്റെ കനത്ത സുരക്ഷയുണ്ടായിട്ടും കണ്ണൂര്‍ ഗസ്റ്റ് ഹൗസ് പരിസരത്തും തളിപ്പറമ്പിലും മട്ടന്നൂര്‍ വിമാനത്താവള റോഡിലും എല്ലാം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. തങ്ങള്‍ ഉയര്‍ത്തിയ വീരവാദം പൊളിഞ്ഞതിന്റെ ചൊരുക്ക് തീര്‍ക്കുകയാണ് ഡിവൈഎഫ്‌ഐയും സിപിഎമ്മും എസ്എഫ്‌ഐയുമെന്നും നേതാക്കള്‍ പറഞ്ഞു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കമല്‍ജിത്തി, വിനീഷ് ചുള്ളിയാന്‍ എന്നിവരും പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+