യൂത്ത് കോണ്‍ഗ്രസ് സമരത്തെ ഭീകരാക്രമമായി ചിത്രീകരിക്കുന്നു: സുദീപ് ജയിംസ്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിച്ച വിമാനത്തില്‍ വെച്ച് മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ അധ്യാപക ജോലി ചെയ്യാന്‍ വിടാത്ത സാഹചര്യമാണെങ്കില്‍ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച അധ്യാപകനെ പ്രതിരോധം തീര്‍ത്ത് സംരക്ഷിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സുദീപ് ജയിംസ്.
മുഖ്യമന്ത്രിയെ അക്രമിക്കാനോ അപായപ്പെടുത്താനോ ആയിരുന്നില്ല പ്രതിഷേധം. അഴിമതിക്കാരനായ പിണറായി വിജയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യപരമായ രീതിയിലുള്ള സമരമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയത്. പക്ഷെ സമര രീതിയെ ഭീകരാക്രമമായി ചിത്രീകരിക്കാനാണ് ഇ പി ജയരാജനടക്കമുള്ള സിപിഎം നേതാക്കള്‍ ശ്രമിച്ചത്.

സിപിഎം നേതാക്കളുടെ വാക്കുകള്‍ കേട്ട് ഡിവൈഎഫ്ഐ, എസ് എഫ് ഐ നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സിന് മജീദ് ജോലി ചെയ്യുന്ന വിദ്യാലയത്തില്‍ എത്തി അധ്യാപകന് വിദ്യാലയത്തില്‍ ജോലി ചെയ്യാന്‍ വന്നാല്‍ കൈവെട്ടും കാല്‍വെട്ടും എന്ന് പറയുകയാണ്. അതേ രീതിയില്‍ പ്രതികരിക്കാന്‍ തങ്ങള്‍ക്ക് അറിയാത്തതല്ല. പക്ഷെ അക്രമം തങ്ങളുടെ ശൈലിയല്ലെന്നും സുദീപ് ജെയിംസ് പറഞ്ഞു.
അതേസമയം വിദ്യാലയത്തില്‍ ഉച്ചഭക്ഷണം കൊണ്ടുവരുന്ന ബാഗില്‍ ബോംബ് കൊണ്ടു വന്ന ഇപ്പോഴത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പവിത്രന് മാസ്റ്റര്‍, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ അക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മുന്‍ കോര്പ്പറേഷന് കൗണ്‍സിലറായ ബാലകൃഷ്ണന് മാസ്റ്റര്‍, വെള്ളോറയിലെ അനീഷ് മാസ്റ്റര്‍, രാജന്‍മാസ്റ്റര്‍ തുടങ്ങിയവരും അമ്മുഅമ്മ വധകേസിലെ പ്രതിയായ സഹദേവന് മാസ്റ്റര്‍, ടി ജയകൃഷ്ണന് മാസ്റ്ററെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയും ജയില്‍ശിക്ഷ അനുഭവിച്ച അച്ചാരകണ്ടി പ്രദീപന് പിടിഎ പ്രസിഡന്റായിരുന്നു.
മൂര്യട്ടെ പ്രമോദ് വധകേസില്‍ പ്രതിയായിരുന്ന സുരേഷ് ഇപ്പോഴും സര്‍വ്വീസില്‍ ഉണ്ട്. കൊലപാതകികളും അക്രമികളുമായ അധ്യാപകര്‍ സിപിഎമ്മിന്റെ സംഘടനാ പ്രവര്‍ത്തനത്തില്‍ നില്‍ക്കുമ്പോഴാണ് വെറും പ്രതിഷേധം എന്ന രണ്ട് വരി മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ ഫര്സിന് മജീദിനെ ഭീകരവാദിയാക്കി സിപിഎം ചിത്രീകരിക്കുന്നതെന്ന് സുദീപ് ജെയിംസ് പറഞ്ഞു.
ക്യൂട്ട്നെസ് വാരിവിതറുകയാണല്ലോ ഷംനാ..; വൈറല്‍ ചിത്രങ്ങള്‍ കണ്ടോ
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചാല്‍ വീട് കാണില്ലെന്ന് സിപിഎം നേതാക്കളുടെ മുന്നറിയിപ്പും പോലീസിന്റെ കനത്ത സുരക്ഷയുണ്ടായിട്ടും കണ്ണൂര്‍ ഗസ്റ്റ് ഹൗസ് പരിസരത്തും തളിപ്പറമ്പിലും മട്ടന്നൂര്‍ വിമാനത്താവള റോഡിലും എല്ലാം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. തങ്ങള്‍ ഉയര്‍ത്തിയ വീരവാദം പൊളിഞ്ഞതിന്റെ ചൊരുക്ക് തീര്‍ക്കുകയാണ് ഡിവൈഎഫ്ഐയും സിപിഎമ്മും എസ്എഫ്ഐയുമെന്നും നേതാക്കള്‍ പറഞ്ഞു.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കമല്ജിത്തി, വിനീഷ് ചുള്ളിയാന്‍ എന്നിവരും പങ്കെടുത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications