ഉറക്കത്തിലായിരുന്ന 13 കാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്
കാസര്‍കോട്: 13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിനെ കോടതി 10 വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. വെള്ളരിക്കുണ്ട് കാറളത്തെ പ്രസാദ് നാരായണനെ (30)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (1) കോടതി ജഡ്ജി പിഎസ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികതടവ് അനുഭവിക്കണം.
സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ, എന്നും കൂടെ വിവാദങ്ങൾ, ബിനീഷും ബിനോയിയും!
പിഴയടച്ചാല്‍ തുക പരാതിക്കാരിക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 376 (2എഫ്) വകുപ്പ് പ്രകാരമാണ് ശിക്ഷ. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 13 കാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്.
വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ അമ്മയ്ക്കൊപ്പം പ്രസാദ് താമസിച്ചുവരികയായിരുന്നു. 2016 ഫെബ്രുവരി മാസത്തിലെ ഒരു ദിവസം പുലര്‍ച്ചെ നാലുമണിയോടെ വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രസാദ് പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായിരുന്നു.