കാസർകോട് പൂര്‍ണ ഗര്‍ഭിണിയായ ആടിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി, ഒരാൾ പിടിയിൽ
കാഞ്ഞങ്ങാട്: കാസര്‍കോട് പൂര്‍ണഗര്‍ഭിണിയായ ആടിനോട് സമാനതകളില്ലാത്ത ക്രൂരത. പൂര്‍ണ ഗര്‍ഭിണിയായ ആടിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ ആണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് ആടിനെ പീഡിപ്പിച്ച് കൊന്നത്. സംഭവത്തില്‍ സെന്തില്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ തമിഴ്‌നാട് സ്വദേശിയാണ്.
കോട്ടച്ചേരിയിലെ ഒരു ഹോട്ടലിലെ ജോലിക്കാരനാണ് സെന്തില്‍. ഇയാളും സുഹൃത്തുക്കളായ മറ്റ് രണ്ട് പേരും ചേര്‍ന്നാണ് ഈ ക്രൂരകൃത്യം ചെയ്തത് എന്ന് പോലീസ് പറയുന്നു. പ്രതികളായ മറ്റ് രണ്ട് പേരെ പോലീസിന് പിടികൂടാനായിട്ടില്ല. ഇവര്‍ക്ക് വേണ്ടി പോലീസ് തിരച്ചല്‍ നടത്തുന്നുണ്ട്. സെന്തില്‍ ജോലി ചെയ്തിരുന്ന ഹോട്ടലില്‍ വളര്‍ത്തിയിരുന്നതായിരുന്നു ഗര്‍ഭിണിയായ ആടിനെ. ആട് നാല് മാസം ഗര്‍ഭിണി ആയിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നര മണിയോടെ ഹോട്ടലിന് പിന്നില്‍ നിന്നും ആടിന്റെ കരച്ചില്‍ കേട്ട് മറ്റ് തൊഴിലാളികള്‍ ചെന്ന് നോക്കിയത്. ഹോട്ടലിന്റെ പിറക് വശത്ത് ഗര്‍ഭിണിയായ ആട് ഉള്‍പ്പെടെ മൂന്ന് ആടുകളെ ആയിരുന്നു കെട്ടിയിട്ടിരുന്നത്. മറ്റ് തൊഴിലാളികള്‍ എത്തിയതോടെ പ്രതികള്‍ മതില്‍ ചാടി ഓടി രക്ഷപ്പെട്ടു. സെന്തിലിനെ മാത്രമാണ് പിടികൂടാനായത്. അപ്പോഴേക്കും ഗര്‍ഭിണിയായ ആട് ചത്തിരുന്നു. സെന്തിലിനെ ആളുകള്‍ പോലീസില്‍ ഏല്‍പ്പിച്ചു. മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുന്നതായി ഹൊസ്ദുര്‍ഗ് പോലീസ് അറിയിച്ചു.
'കാവ്യാ മാധവനെ എത്രയും പെട്ടെന്ന് പറ്റുമെങ്കില്‍ അറസ്റ്റ് ചെയ്യണം', കാരണം വ്യക്തമാക്കി രാഹുൽ ഈശ്വർ