പ്രവാസിയുടെ ദുരൂഹ മരണം; വീട്ടില്‍ നിന്ന് നഷ്ടമായത് 600 പവന്; മന്ത്രവാദം നടത്തുന്ന യുവതിയെ സംശയം
കാസര്‍ഗോഡ് : പ്രവാസിയുടെ ദുരൂഹ മരണത്തിന് പിന്നാലെ വീട്ടില്‍ നിന്നും കാണാതായ 600 പവന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുന്നതിന് പൊലീസിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന. കാസര്‍ഗോട്ടെ പ്രവാസി വ്യവസായിയായ പൂച്ചക്കാട്ടെ എം സി അബ്ദുള്‍ ഗഫൂറിന്റെ ദുരൂഹമരണത്തിന് പിന്നാലെയാണ് 600 പവനോളം സ്വര്‍ണം കാണാതായത്. അബ്ദുള്‍ ഗഫൂറിന്റെ വീട്ടുവളപ്പും പരിസരവും ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു പി വിപിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.
ഇന്നലെ രാവിലെ 11 മണിയോടെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് രണ്ട് മണി വരെ നീണ്ടുനിന്നു. അബ്ദുള്‍ ഗഫൂര്‍ മരിച്ചതിന് ശേഷം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങൾ കാണാതായെന്ന് മനസിലായത്. പിന്നാലെ ഗഫൂറിന്റെ മകന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു . മന്ത്രവാദ ചികിത്സ നടത്തുന്ന യുവതിക്കും ഭര്‍ത്താവിനും സ്വര്‍ണം കാണാതായ സംഭവത്തില്‍ പങ്കുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. അഭിചാരക്രിയ ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ ചുവന്ന തുണിയില്‍ പൊതിഞ്ഞ് കുഴിച്ചിട്ടതായി സംശയം ഉയര്‍ന്നതോടെയാണ് പൊലീസ് ബോംബ് സ്ക്വാഡിനെയും കൂട്ടി പരിശോധന ആരംഭിച്ചത്. ഗഫൂറിന്റെ അടുത്തുള്ള സഹോദരന്റെ സ്ഥലങ്ങളില്‍ അടക്കം പരിശോധന നടത്തിയിട്ടുണ്ട്.
പരാതിയില്‍ പറഞ്ഞ യുവതിയുടെ വീട്ടില്‍ പൊലീസും സംഘവും പരിശോധന നടത്തിയിരുന്നു. ആഭരണങ്ങള്‍ ഇവിടെ സൂക്ഷച്ചിരിക്കാമെന്ന് കരുതിയാണ് മാങ്ങാട് കുളിക്കുന്നിലുള് ആഡംബര വീട്ടില്‍ പരിശോധന നടത്തിയത്. എന്നാല്‍ പരശോധനയില്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
ഏപ്രില്‍ 14ന് ആണ് അബ്ദുള്‍ ഗഫൂറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ മുറിയില്‍ മരിച്ച നിലയിലായിരുന്നു. സ്വാഭാവിക മരണമാണെന്ന് കരുതി അന്ന് തന്നെ പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം അടക്കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം നഷ്ടമായെന്ന് വ്യക്തമായതോടെ ഗഫൂറിന്റെ മരണത്തില്‍ സംശയമുണര്‍ന്നത്. മൃതദേഹം ഖബറിടത്തില്‍ നിന്ന് പുറത്തെടുത്ത് ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാല്‍ ഇതിന്റെ ഫലം ഇതുവരെയായിട്ടും പുറത്തുവന്നിട്ടില്ല.
ഇതിനിടെ പൂച്ചക്കാട്ടെ ഗഫൂറിന്റെ മരണത്തിലെ ദുരൂഹത അകറ്റണമെന്നാവശ്യപ്പെട്ട് രൂപവത്കരിച്ച കര്‍മസമിതി ബഹുജന സായാഹ്നസദസ്സ് സംഘടിപ്പിച്ചു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വൈകുന്നതില്‍ പ്രതിഷേധിച്ചും അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുമാണ് സായാഹ്ന സദസ്സ് സംഘടിപ്പിച്ചത് .
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications