'പണം മതി, രേഖകളും വീടിന്റെ താക്കോലും വേണ്ട'; തിരിച്ച് കൊടുത്ത് 'നൻമയുള്ള' കള്ളൻ
കാസർഗോഡ്: 'നൻമയുള്ള' കള്ളൻമാരെ കുറിച്ചുള്ളൊരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കാസർഗോഡ് പുല്ലൂരിലാണ് സംഭവം. മോഷ്ടിച്ചത് പലചരക്ക് വ്യാപാരിയുടെ ബാഗ്, അതും കൈയ്യിൽ നിന്ന് തട്ടിപ്പറിച്ച് കൊണ്ടുപോയി. പണമെടുത്ത കള്ളൻമാർ ബാഗുലെ രേഖകൾ തിരികെ നൽകി, സംഭവം ഇങ്ങനെ.
പൊള്ളക്കടയിലെ പലചരക്ക് വ്യാപാരി എം ഗോവിന്ദന്റെ പണമാണ് മോഷണം പോയത്. ചൊവ്വാഴ്ച രാത്രി കടയടച്ച് വീട്ടിലേക്ക് പോകാനായി ഇറങ്ങുന്നതിനിടെയായിരുന്നു കള്ളൻമാർ ബാഗ് കൈക്കലാക്കിയത്. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് പഴം ചോദിച്ചായിരുന്നു കടയിലെത്തിയത്. തുടർന്ന് ഗോവിന്ദന്റെ 4,800 രൂപയും പുതിയ വീടിന്റെ താക്കോലും രേഖകളും അടങ്ങിയ ബാഗ് കവർന്നു.
രാത്രി എച്ച് മണിയോടെയയാിരുന്നു ആദ്യം ഇലർ എത്തിയത്. സിഗരറ്റ് ഉൾപ്പെടെയുള്ള സാധനം വാങ്ങി മടങ്ങുകയും ചെയ്തു. കടപൂട്ടാനൊരുങ്ങവെയായിരുന്നു വീണ്ടും പഴം ആവശ്യപ്പെട്ട് വന്നത്. പഴം അരിഞ്ഞ് തൂക്കി നൽകുന്ന തിരക്കിലായിരുന്നു ഗോവിന്ദൻ. ഇതിനിടയിൽ ത്രാസിൽ വെച്ചിരുന്ന ബാഗുമായി കള്ളൻമാർ കടക്കുകയായിരുന്നു.
വാഗ്ദാനങ്ങൾ നൽകിയവർ പിന്നെ ഈ വഴിക്ക് കണ്ടില്ല; കടുത്ത ദുരിതത്തിൽ റഹ്മാനും സജിതയും..ജീവിതം ഇങ്ങനെ
ഉടൻ തന്നെ ഗോവിന്ദൻ നാട്ടുകാരേയും വീട്ടുകാരേയും പോലീസിനെയുമെല്ലാം വിവരം അറിയിച്ചു. തുടർന്ന് പോലീസ് എത്തി സിസിടിവി പരിശോധിച്ചു. ഇതില് നിന്നും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം ബുധനാഴ്ച രാവിലെയോടെ കട തുറക്കാനെത്തിയ ഗോവിന്ദനെ കാത്തിരുന്നത് ഒരു സഞ്ചിയായിരുന്നു. അതിൽ ഗോവിന്ദന്റെ ബാഗും രേഖകളും താക്കോൽക്കൂട്ടവും ഉണ്ട്. കള്ളൻമാർ രാവിലെയോടെ കടയിൽ എത്തി സഞ്ചി വെച്ച് പോകുന്ന ദൃശ്യങ്ങൾ സിസിടിവിൽ കുടുങ്ങിയിട്ടുണ്ട്. സംഭവത്തിൽ അമ്പലത്തറ പോലീസ് അന്വേഷണം ആരംഭിച്ചു.
വടക്കഞ്ചേരി അപകടം: മോദിയുടെ മാതൃക പിണറായി കാട്ടണം, നഷ്ടപരിഹാരം ഉടന്‍ വേണമെന്ന്: .സുരേന്ദ്രൻ
എല്ലാത്തിനും കാരണം ഞാനെന്നായി: എന്തിനാണ് ഇങ്ങനെയൊരു ഫൈറ്റെന്ന് റോബിന്‍ ചോദിച്ചു: സൂരജ്