സമ്പർക്കത്തിലൂടെ രോഗം ഉയരുന്നു; കാസർഗോഡ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ!! കർശന നിയന്ത്രണം
കാസർഗോഡ്;
ജില്ലയിൽ
വെള്ളിയാഴ്ച
11
പേർക്ക്
സമ്പർക്കത്തിലൂടെ
കൊവിഡ്
സ്ഥിരീകരിച്ച
സാഹചര്യത്തിൽ
നിയന്ത്രണങ്ങൾ
കർശനമാക്കും.
രോഗവ്യാപനം
ഉയരുന്ന
സാഹചര്യത്തിൽ
പൊതുജനങ്ങൾ
ജാഗ്രത
പാലിക്കണമെന്ന്
ജില്ലാ
മെഡിക്കൽ
ഓഫീസർ
(ആരോഗ്യം)
ഡോ
എ
.വി.
രാംദാസ്
അറിയിച്ചു.ഇതോടെ
പുതിയ
കണ്ടെയ്ൻമെന്റ്
സോണുകളും
പ്രഖ്യാപിച്ചിട്ടുണ്ട്.
കാലിക്കടവ് ഫിഷ്/ വെജിറ്റബിൾ മാർക്കറ്റ്, ചെർക്കള ടൗൺ ഏരിയ, കാഞ്ഞങ്ങാട് ഫിഷ് / വെജിറ്റബിൾ മാർക്കറ്റ്, തൃക്കരിപ്പൂർ ഫിഷ്/ മീറ്റ് മാർക്കറ്റ്, nileshwar ഏരിയ കാസർഗോഡ് ഫിഷ്/ ജിറ്റബിൾ മാർക്കറ്റ് കുമ്പള ഫിഷ് / വെജിറ്റബിൾ മാർക്കറ്റ്, കുഞ്ചത്തൂർ ഉപ്പള ഫിഷ് മാർക്കറ്റ് , ഉപ്പള ഹനഫി ബസാർ പച്ചക്കറിക്കട, മജീർപള്ള മാർക്കറ്റ് എന്നിവിടങ്ങളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. ഇവിടെ ജൂലൈ 10 മുതൽ ഒരാഴ്ചക്കാലം ജൂലൈ 17 വരെ പൂർണ്ണമായും കടകൾ അടച്ചിടേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കാസർഗോഡ്
ടൗണിലെ
പച്ചക്കറിക്കടയിൽ
ജോലി
ചെയ്യുന്ന
4
പേർക്കും
തൊട്ടടുത്ത
ഫ്രൂട്സ്
കടയിൽ
ജോലി
ചെയ്യുന്ന
ഒരാൾക്കും
കോവിഡ്
-19
സ്ഥിരീകരിച്ചിട്ടുണ്ട്.പച്ചക്കറിക്കടയുടെ
ഉടമസ്ഥൻ
പച്ചക്കറി
വാങ്ങുന്നതിനായി
സ്ഥിരമായി
മംഗലാപുരത്തേക്ക്
യാത്ര
ചെയ്തതായി
കണ്ടെത്തിയിട്ടുണ്ട്.
ഈ
സാഹചര്യത്തിൽ
മംഗലാപുരത്തു
നിന്ന്
വരുന്ന
വാഹനങ്ങളിലെ
പരിശോധന
ശക്തമാക്കും
.
കർണാടകയിൽ
നിന്ന്
വനത്തിലൂടെ
ഊടു
വഴികളിലൂടെ
ആളുകൾ
അനധികൃതമായി
നാട്ടിലേക്ക്
വരുന്ന
പ്രവണത
ഒഴിവാക്കണമെന്നും
കളക്ടർ
അറിയിച്ചു.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെത്തുന്നവർ അവരുടെ ശരിയായ യാത്രവിവരങ്ങൾ വെളുപ്പെടുത്തണം.പച്ചക്കറി മൽസ്യമാർക്കറ്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ പോകുന്നവർ നിർബന്ധമായും മാസ്ക് ഉപയോഗിക്കേണ്ടതാണ് . ചുരുങ്ങിയത് ഒന്നര മീറ്റർ ശാരീരിക അകലം പാലിക്കേണ്ടതാണ് . ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണു വിമുക്തമാക്കുകയോ ചെയ്യേണ്ടതാണ് . കോവിഡ് സാമൂഹ്യവ്യാപനം തടയുന്നതിനായി എല്ലാവരും സഹകരിക്കണം എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കാസർഗോഡ് ആശങ്കയേറുന്നു; 11 പേർക്ക് സമ്പർക്കത്തിലൂടെ രോഗം!! ഇന്ന് 17 പേർക്ക് കൊവിഡ്
പാലക്കാട് വിദേശത്ത് നിന്ന് വന്ന 20 പേർക്ക് കൊവിഡ്; ഇന്ന് രോഗം 28 പേർക്ക്! ചികിത്സയിൽ 244 പേർ