മഴപ്പാത്തി കേരളത്തിന് മുകളില്‍; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റി, പലയിടത്തും റോഡുകൾ വെള്ളത്തിനടിയിലായി...
കാസര്‍കോട്: അറബിക്കടലില്‍ നിന്നുള്ള കാറ്റ് സംസ്ഥാനത്തിന് കുറുകെ വീശിത്തുടങ്ങിയതോടെ, ദുര്‍ബലമായിരുന്ന മഴയുടെ ഗതിമാറുന്നു. മഴയെത്തിക്കുന്ന ആഗോള മഴപ്പാത്തിയും ഇപ്പോള്‍ കേരളത്തിനു മുകളിലാണ്. സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റിയുടെ മുന്നറിയിപ്പ്. കനത്തമഴപെയ്യുന്ന കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഞെട്ടിക്കുന്ന
തരത്തിൽ
വ്യാപിച്ച്
ആൾക്കൂട്ട
കൊലകൾ,
നിയന്ത്രിക്കാൻ
നിയമം
കൊണ്ട്
വരാൻ
കേന്ദ്ര
സർക്കാർ
ജനങ്ങള്‍
ജാഗ്രത
പാലിക്കണമെന്ന്
ജില്ലാ
കലക്ടര്‍
ഡോ.സജിത്
ബാബു
അറിയിച്ചു.
സ്കൂളുകള്‍ക്കും
കോളജുകള്‍ക്കും
ഇന്ന്
അവധി
നല്കി.
ചില
ജില്ലകളില്‍
പ്രഖ്യാപിച്ച
റെഡ്
അലര്‍ട്ട്
കേന്ദ്രകാലാവസ്ഥാ
നിരീക്ഷണകേന്ദ്രം
ജൂലൈ
22
വരെ
നീട്ടി.
കാസര്‍കോട്ട്
പുഴകളും
തോടുകളും
നിറഞ്ഞുകവിഞ്ഞ്
വീടുകളിലും
കൃഷിയിടങ്ങളിലും
വെള്ളം
കയറി.
പലയിടത്തും
ആളുകളെ
വീട്ടില്‍
നിന്നൊഴിപ്പിച്ചു.
മതിലുകള്‍
തകര്‍ന്നു.
മഴ ശക്തമാകുന്നത് വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്ക് സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു. നദികളുടെ ഇരുകരകളില്‍ താമസിക്കുന്നവരും കുന്നിന് ചെരുവുകളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണം. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
കേരള തീരത്തേക്ക് വടക്കു പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. കെടുതിയില്‍ വിവിധ ഭാഗങ്ങളില്‍ മൂന്നു പേര് മരിച്ചു.വിഴിഞ്ഞത്തും നീണ്ടകരയില്‍നിന്നും കടലില്‍ പോയ ഏഴുപേരെയും കോട്ടയത്ത് മീനച്ചിലാറ്റില്‍ ഒരാളെയും കാണാതായി. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു. നേവിയും തീരദേശ സേനയും രംഗത്തുണ്ട്. ഇടുക്കിയടക്കമുള്ള ജില്ലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടങ്ങി. ഇടുക്കിയില്‍ മൂന്നു ഡാം തുറന്നുവിട്ടു.