സംസ്ഥാനത്തെ ആദ്യ ദത്തെടുക്കല്‍ ഉത്തരവിറക്കി കാസര്‍കോട് ജില്ലാ കളക്ടര്‍
കാസർഗോഡ് : സംസ്ഥാനത്തെ ആദ്യ ദത്തെടുക്കല്‍ ഉത്തരവിറക്കി കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. ശിശുവികാസ് ഭവനിലെ രണ്ട് കുട്ടികളെയാണ് ദത്തെടുത്തത്. ദത്തെടുക്കലുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ കോടതിയുടെ അധികാര പരിധിയില്‍ നിന്നും ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാര പരിധിയിലേക്ക് മാറ്റിയതിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ ദത്തെടുക്കല്‍ ഉത്തരവാണിത്.
സംസ്ഥാന
ശിശുക്ഷേമസമിതിയുടെ
ജില്ലയിലെ
ശിശുവികാസ്
ഭവന്‍
എന്ന
ദത്തെടുക്കല്‍
സ്ഥാപനത്തിലെ
ഒരു
വയസ്സ്
പ്രായമുള്ള
രണ്ട്
ആണ്‍
കുട്ടികളുടെ
ദത്തെടുക്കല്‍
സംബന്ധിച്ച
ഹിയറിംഗ്
ചൊവ്വാഴ്ച
നടന്നു.
കൊല്ലം,
തിരുവനന്തപുരം
ജില്ലകളിലെ
ദമ്പതികളാണ്
കുട്ടികളെ
ദത്തെടുത്തത്.
ഇവരുടെ
ദത്ത്
പെറ്റീഷന്‍
കാസര്‍കോട്
കുടുംബ
കോടതിയില്‍
സമര്‍പ്പിച്ചിരുന്നെങ്കിലും
ജുവനൈല്‍
ജസ്റ്റിസ്
ആക്ട്-2015
ലെ
ഭേദഗതിയുടെ
അടിസ്ഥാനത്തില്‍
കുടുംബ
കോടതി
പെറ്റീഷന്‍
ജില്ലാ
കളക്ടര്‍ക്ക്
കൈമാറുകയായിരുന്നു.
ഇത്
സംബന്ധിച്ച
ഫയല്‍
പരിശോധിച്ചതിനു
ശേഷം
ഉടന്‍
ഹിയറിംഗ്
നടത്താനുള്ള
നടപടി
ക്രമങ്ങള്‍
ജില്ലാ
കളക്ടര്‍
സ്വീകരിക്കുകയായിരുന്നു.
ജുവനൈല്‍
ജസ്റ്റ്സിസ്
ഭേദഗതി
ആക്ട്
-2021,
അഡോപ്ഷന്‍
റെഗുലേഷന്‍-2022
എന്നിവയിലെ
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയാണ്
ദത്തെടുക്കല്‍
ഉത്തരവ്
പുറപ്പെടുവിച്ചിരിക്കുന്നത്.
ജില്ലാ കളക്ടറുടെ ഹിയറിംഗ് നടപടി ക്രമങ്ങളില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എ.കെ രമേന്ദ്രന്‍, ജില്ലാ ലോ ഓഫീസര്‍ കെ.മുഹമ്മദ് കുഞ്ഞി, ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.ഷുഹൈബ്, ശിശുവികാസ് ഭവന്‍ ഹോം മാനേജര്‍ പി.ബി.രേഷ്മ, അപേക്ഷകരായ രണ്ട് ദമ്പതികളും കുട്ടികളും പങ്കെടുത്തു.