Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ജുശ്രീയുടെ മരണം വിഷം ഉള്ളില്‍ച്ചെന്ന്; ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ട്വിസ്റ്റ്

കാസര്‍കോട്: കാസര്‍കോട്ടെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷ ബാധയേറ്റല്ല എന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറില്‍ ആയതാണ് മരണ കാരണം. വിഷം ഉള്ളില്‍ ചെന്നാണ് മരണം എങ്കിലും ഇത് ഭക്ഷണത്തില്‍ നിന്നുള്ള വിഷാംശമല്ല എന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം ഏത് വിഷമാണ് മരണത്തിന് കാരണമായത് എന്ന് അറിയാന്‍ അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിന് ശേഷമെ അന്തിമനിഗമനത്തിലെത്താന്‍ സാധിക്കൂ. അഞ്ജുശ്രീയുടെ കരള്‍ അടക്കമുള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം എല്ലാം തകരാറിലായിരുന്നു.

SDDA

ഗുരുതരമായ അണുബാധ ഉണ്ടായിരുന്നു. ഇവയുടെ പ്രവര്‍ത്തനം നിലച്ച നിലയിലായിരുന്നു. അഞ്ജുശ്രീക്ക് മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡിസംബര്‍ 31 ന് ആണ് അഞ്ജുശ്രീ അല്‍റോമാന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഭക്ഷണം വാങ്ങി കഴിച്ചിരുന്നത്.

കുഴിമന്തിയായിരുന്നു അഞ്ജുശ്രീ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിച്ചത്. പിന്നാലെ അഞ്ജുശ്രീക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ചികിത്സ തേടിയിരുന്നു. ശനിയാഴ്ച രാവിലെ മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചാണ് അഞ്ജുശ്രീ മരിക്കുന്നത്.

അതേസമയം അഞ്ജുശ്രീയുടെ മരണത്തില്‍ വിശദമായ റിപ്പോര്‍ട്ട് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ നാളെ പൊലീസിന് കൈമാറും. ശാരീരിക അവശതകള്‍ അനുഭവപ്പെട്ട അഞ്ജുശ്രീയെ വീടിനടുത്തെ സ്വകാര്യ ആശുപത്രിയില്‍ ആമ് ആദ്യം എത്തിച്ചിരുന്നത്.

പിന്നീട് പ്രാഥമിക ചികിത്സക്ക് ശേഷം ഇവിടെ നിന്ന് വിട്ടയച്ചു. എന്നാല്‍ ശാരീരിക അസ്വസ്ഥത വീണ്ടും തുടര്‍ന്ന അഞ്ജുശ്രീയെ പിറ്റേന്നും അതേ ആശുപത്രിയില്‍ ആണ് എത്തിച്ചത്. അതിന് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അവിടെ ചികിത്സയിലിരിക്കെ ആണ് അഞ്ജുശ്രി മരിക്കുന്നത്.

അതേസമയം അഞ്ജുശ്രീ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരെത്തി സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഹോട്ടല്‍ പൂട്ടി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹോട്ടല്‍ ഉടമ അബ്ദുള്‍ ഖാദര്‍ (58) , പാചകക്കാരന്‍ എന്‍.പി. സുരേഷ് (50), സഹായി ഉത്തര്‍പ്രദേശ് സ്വദേശി സോനു (24) എന്നിവരെ ആണ് കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+