കാസര്‍കോട് മെഡിക്കല്‍ കോളേജ്: ബിജെപി കന്നുകാലി തൊഴുത്ത് കെട്ടി സമരം നടത്തി
കാസര്‍കോട്: ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധിച്ച് ബിജെപി. നിര്‍ദിഷ്ട ആശുപത്രിക്ക് മുന്‍വശം തൊഴുത്ത് നിര്‍മ്മിച്ച് പശുക്കളെ കെട്ടി ബിജെപി പ്രതിഷേധ സമരം നടത്തി . ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി. മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീശി ചന്ദ്ര ഭണ്ഡാരി കോളാരി അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം എം. സഞ്ചീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസി.രവീഷ് തന്ത്രി, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ശൈലജ ഭട്ട്, സുധാമ ഗോസാഡ, വി. ബാലകൃഷ്ണ ഷെട്ടി, പുഷ്പ അമെക്കള, അഡ്വ.സദാനന്ദ റൈ, ഡി.ശങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇതൊരു എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശമാണ് മാത്രമല്ല ജില്ലയിലെ ഭൂരിഭാഗം ആൾക്കാരും രോഗം വന്നാൽ മംഗലാപുരം പോലുള്ള സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലുകളെ ആശ്രയിക്കുന്ന അവസ്ഥയാണ് ഉള്ളത് ഇതിനെല്ലാം പരിഹാരമായാണ് ഉക്കിനടുക്കയിൽ മെഡിക്കൽ കോളേജ് നിർമ്മിക്കാൻ ഉത്തരവ് ഉണ്ടായത്.
മുൻ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി 2013 നവംബര്‍ 30 നാണ് മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടത്. തറക്കലിട്ട് വർഷങ്ങൾ കഴിഞ്ഞാണ് അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത് എന്നാൽ ആ കെട്ടിടം പോലും അവസാന മിനുക്ക് പണിയിലാണ്. അധികൃതര്‍ മൗനം പാലിക്കുന്നതായി ബി.ജെ.പി.കുറ്റപ്പെടുത്തി. കാസറഗോഡ് ജില്ലയോട് കാട്ടുന്ന അവഗണനക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.