Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭരണം ഉറപ്പ്: തരംഗമുണ്ടായാല്‍ യുഡിഎഫിന് 100 സീറ്റ് വരെ, അല്ലെങ്കില്‍ 80, കാസര്‍കോടും ഞെട്ടിക്കും'

കാസര്‍കോട്: യുഡിഎഫ് 2, എല്‍ഡിഫ് 3 വര്‍ഷങ്ങളായി തിരഞ്ഞെടുപ്പ് ഫലത്തില്‍ കാസര്‍കോട് കാത്തുസൂക്ഷിച്ച് വരുന്ന ഒരു പാറ്റേണ്‍ ഇതാണ്. മഞ്ചേശ്വരവും കാസര്‍കോടും യുഡിഎഫ് വിജയിക്കുമ്പോള്‍ ശേഷിക്കുന്ന തൃക്കരിപ്പൂര്‍, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങലില്‍ എല്‍ഡിഎഫും വിജയിക്കുന്നത്. അടുത്ത കാലത്ത് ഇതിനൊരു മാറ്റം ഉണ്ടായത് 2006 ല്‍ മാത്രമാണ്. അന്ന് അട്ടിമറിയിലൂടെ മഞ്ചേശ്വരം സിപിഎം പിടിച്ചു. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ കക്ഷി നില 2:3 എന്നതില്‍ തന്നെ തുടര്‍ന്നു. എന്നാല്‍ ഇത്തവണ ഇതില്‍ നിന്നും വലിയ വ്യത്യാസം ഉണ്ടാവുമെന്നും ജില്ലയില്‍ ഇത്തവണ ആധിപത്യം യുഡിഎഫിന് ആയിരിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസ് ജയിക്കും

കോണ്‍ഗ്രസ് ജയിക്കും

ഒരു ജില്ല എന്ന നിലയില്‍ കാസര്‍കോടിനെ സംബന്ധിച്ച തീര്‍ത്തും നിരാശാ ജനകമായ വര്‍ഷങ്ങളാണ് കടന്ന് പോയത്. സര്‍ക്കാര്‍ വിരുദ്ധ വികാരം ജില്ലയില്‍ ഉടനീളം ശക്തമാണ്. അതുകൊണ്ട് തന്നെ മുസ്ലിം ലീഗ് അവരുടെ സിറ്റിങ് സീറ്റുകള്‍ നിലനില്‍ത്തുമ്പോള്‍ പതിറ്റാണ്ടുകളുടെ ചരിത്രം തിരിച്ചും ജില്ലയില്‍ നിന്നും കോണ്‍ഗ്രസ് എംഎല്‍എ ജയിച്ച് വരുമെന്നുമാണ് ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നില്‍ അവകാശപ്പെടുന്നത്.

100 സീറ്റുവരെ

100 സീറ്റുവരെ

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ വരുന്ന കാര്യത്തിലും അദ്ദേഹത്തിന് സംശയം ഒന്നുമില്ല. ഏറ്റവും കുറഞ്ഞത് 80 സീറ്റുകള്‍ വരെ നേടി അധികാരം പിടിക്കുമെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. എന്നാല്‍ തരംഗമുണ്ടായാല്‍ 100 സീറ്റുവരെ ലഭിച്ചേക്കും. അതിനുള്ള എല്ലാം സാധ്യതയും സംസ്ഥാനത്ത് കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

34 വര്‍ഷത്തെ ചരിത്രം

34 വര്‍ഷത്തെ ചരിത്രം


കഴിഞ്ഞ 34 വര്‍ഷമായി കോണ്‍ഗ്രസിന് ഒരു എംഎല്‍എയ ജയിപ്പിക്കാന്‍ കഴിയാത്ത ജില്ലയാണ് കാസര്‍കോട്. 1987 ലാണ് അവസാനമായി കാസര്‍കോട് ജില്ലയില്‍ നിന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടാവുന്നത്. അന്ന് ഉദുമയിലും കാഞ്ഞങ്ങാടും വിജയിക്കാന്‍ കോണ്‍ഗ്രസിനായി. എന്നാല്‍ അതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പിലും ഇരു മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് വിജയിക്കുന്നത്.

ഉദുമയില്‍

ഉദുമയില്‍

എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാമെന്നും ഹക്കീം കുന്നില്‍ പറയുന്നു. ഉദുമ ഉള്‍പ്പടേയുള്ള മണ്ഡലങ്ങളിലാണ് ഇത്തവണ പ്രതീക്ഷ. ലോകസഭാ തിരഞ്ഞെടുപ്പിൽ രാജ് മോഹന്‍ ഉണ്ണിത്താൻ മത്സരിച്ചപ്പോഴത്തെ സാഹചര്യം ഇന്നും നിലനിൽക്കുന്നുണ്ട്. അന്ന് ഉദുമയില്‍ ഉള്‍പ്പടെ മികച്ച രീതിയില്‍ മുന്നേറാന്‍ യുഡിഎഫിന് സാധിച്ചിരുന്നു.

വികസനം

വികസനം

ഉദുമ മണ്ഡലത്തിന്റെ അടിസ്ഥാനവികസന രംഗത്ത് ചെയ്യാൻ ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും അതിലൊന്നും കാര്യമായ ശ്രദ്ധയുണ്ടായില്ല. ബേക്കൽ കോട്ടയും പരിസരത്തെ ബീച്ച് പാർക്കിലും വികസനം നടന്നത് കെസി വേണുഗോപാല്‍ മന്ത്രിയായിരുന്ന കാലത്താണ്. അവിടുന്ന് ഇങ്ങോട്ട് ഒരു വളര്‍ച്ചയും ബീച്ചിന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഒന്നും ചെയ്തില്ല

ഒന്നും ചെയ്തില്ല

അതുകൊണ്ട് തന്നെ വികസനം മോഹിക്കുന്ന ജനങ്ങള്‍ ഇത്തവണ ഉദുമയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ബാലകൃഷ്ണന്‍ പെരിയയെ തിരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ ഒരു സംശയവം ഇല്ല. കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്നുള്ളയാളാണ് റവന്യൂ മന്ത്രി എന്നിരിക്കിലും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നത്തില്‍ അടക്കം അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും വേണ്ടത്ര പ്രവര്‍ത്തനങ്ങല്‍ ഉണ്ടായിട്ടില്ല.

അവിശുദ്ധ ബന്ധങ്ങള്‍

അവിശുദ്ധ ബന്ധങ്ങള്‍

മഞ്ചേശ്വരം പോലുള്ള മണ്ഡലങ്ങളിൽ യുഡിഎഫിനെ പരാജയപ്പെടുത്തുന്നതിന് ചില അവിശുദ്ധ ബന്ധങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഏത് അവിശുദ്ധ കൂട്ട് കെട്ടിനേയും തകര്‍ക്കാന്‍ മഞ്ചേശ്വരത്തെ യുഡിഎഫ് സംവിധാനത്തിന് കഴിയും. ഇത്തവണയും മികച്ച രീതിയിലുള്ള വിജയം മഞ്ചേശ്വരത്ത് ആവര്‍ത്തിക്കാന്‍ യുഡിഎഫിന് സാധിക്കുമെന്നും ഹക്കീം കുന്നില്‍ അഭിപ്രായപ്പെടുന്നു.

മൂവായിരം വോട്ട്

മൂവായിരം വോട്ട്

അതേസമയം, മൂവായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഉദുമയില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ജില്ലാ യുഡിഎഫ് നേതൃത്വത്തിന്‍റെയും വിലയിരുത്തല്‍. കെപിസിസിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കാസർഗോഡിനും മഞ്ചേശ്വരത്തിനും ഒപ്പം ഉദുമയിലും വിജയിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നത്. ബിജെപിയുടെ പ്രകടനം ഇത്തവണ കൂടുതല്‍ മോശമാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+