കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാഞ്ഞങ്ങാട് നഗരസഭയിൽ കോൺഗ്രസിനെ നിലംതൊടീക്കാതെ എൽഡിഎഫ്.. കൂറ്റൻ വിജയം.. നഗരസഭ നിലനിർത്തി

Google Oneindia Malayalam News

കാസർഗോഡ്; കാഞ്ഞങ്ങാട് നഗരസഭയിൽ ഭരണം നിലനിർത്തി എൽഡിഎഫ്. കോൺഗ്രസ് സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ സംപൂജ്യരായി. ആകെ 43 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തന്ത്. ഇതിൽ 24 സീറ്റാണ് എൽഡിഎഫ് നേടിയത്. 25 സീറ്റിൽ മത്സരിച്ച സിപിഎം ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. അതേസമയം 27 സീറ്റിൽ വിജയിച്ച കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.

27 സീറ്റിലായിരുന്നു ഇക്കുറി കോൺഗ്രസ് ഇവിടെ മത്സരിച്ചത്. എന്നാൽ കെപിസിസി സെക്രട്ടറി എം അസൈനാർ അടക്കം കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർത്ഥികളും പരാജയപ്പെട്ടു.സിപിഎമ്മിന്റെ നിലവിലെ ചെയർമാൻ വിവി രമേശൻ, എൽ ഡി എഫിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥി കെ വി സുജാത തുടങ്ങി ഇടതിലെ പ്രമുഖ സ്ഥാനാർത്ഥികളെല്ലാം വിജയിച്ചു.

kerala local body election results 2020

Recommended Video

cmsvideo
ചുവന്ന മണ്ണായി കൊല്ലം ...ഇനി പിണറായിയുടെ നാളുകൾ

അതേസമയം തിരഞ്ഞെടുപ്പിൽ കാസർഗോഡ് ഗ്രാമപഞ്ചായത്തുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൽഡിഎഫും യുഡിഎഫും കാഴ്ച വെയ്ക്കുന്നത്. 14 ഇടത്താണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ബേഡഡുക്ക,
ചെറുവത്തൂര്‍,ദേലംപാടി,കയ്യൂര്‍, ചീമേനി
,കോടോം, ബേളൂര്‍,കുറ്റിക്കോല്‍,പള്ളിക്കര,പനത്തടി,പിലിക്കോട്,പുത്തികെ,
ഉദുമ,വോര്‍ക്കാടി എന്നിവിടങ്ങളിലാണ് എൽഡിഎഫ് ലീഡ്. ചെങ്കള,ഈസ്റ്റ് എളേരി,
എന്‍മകജെ,കുംബഡാജെ,കുമ്പള,മുളിയാര്‍,തൃക്കരിപ്പൂര്‍,വലിയപറമ്പ എന്നിവിടങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.ജില്ലാ പഞ്ചായത്തിൽ അഞ്ച് വീതം ഇടത്ത് ഇരുവരും മുന്നിട്ട് നിൽക്കുന്നു. ബ്ലോക്ക് പഞ്ചായത്തിൽ നാലിടത്തും എൽഡിഎഫിനാണ് ലീഡ്.

യുഡിഎഫിനെ തൂത്തെറിഞ്ഞു; നീലേശ്വരം നഗരസഭയിൽ ഭരണം നിലനിർത്തി എൽഡിഎഫ്യുഡിഎഫിനെ തൂത്തെറിഞ്ഞു; നീലേശ്വരം നഗരസഭയിൽ ഭരണം നിലനിർത്തി എൽഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജോസഫിനെ തൊടുപുഴയിലും വീഴ്ത്തി ജോസ്, ജോസഫ് വിഭാഗം അഞ്ചിടത്ത് തോറ്റു!!തദ്ദേശ തിരഞ്ഞെടുപ്പ്: ജോസഫിനെ തൊടുപുഴയിലും വീഴ്ത്തി ജോസ്, ജോസഫ് വിഭാഗം അഞ്ചിടത്ത് തോറ്റു!!

English summary
kerala local body election results 2020; LDF wins kanhangad municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X