വരത്തൻ, പരസ്പരം തല്ലാന്‍ നേതൃത്വം നൽകിയവൻ: ഉണ്ണിത്താനെതിരെ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ
കാസർകോട്: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ കാസർകോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. യുഡിഎഫ് സ്ഥാനാർത്ഥി രാജമോഹന്‍ ഉണ്ണിത്താനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്ന കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ രാജിക്കൊരുങ്ങുകയും ചെയ്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ബാലകൃഷ്ണന്‍ പെരിയ ഉണ്ണിത്താനെ നിശിതമായി വിമർശിച്ചത്. പെരിയാ ഇരട്ട കൊലക്കേസ് പ്രതി മണികണ്ഠനുമായി ഉണ്ണിത്താന് സൗഹൃദമുണ്ട്, ഉദുമയിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന് തുടങ്ങിയ ആരോപണങ്ങളാണ് ബാലകൃഷ്ണന്‍ ഉയർത്തുന്നത്.
ഉദുമയില്‍ തന്നെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തേക്ക് പോയ പാദൂർ ഷാനവാസിന്റെ വീട്ടിൽവച്ച് പലതവണ ഉണ്ണിത്താൻ ചർച്ച നടത്തിയെന്നും ബാലകൃഷ്ണൻ ആരോപിക്കുന്നു. വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ബാലകൃഷ്ണന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ അതിനോടകം തന്നെ നിരവധിയാളുകള്‍ ഈ പോസ്റ്റ് കോപ്പി ചെയ്ത് ഷെയർ ചെയ്യാന്‍ ആരംഭിച്ചിരുന്നു. നേതാക്കള്‍ ഇടപെട്ട് ബാലകൃഷ്ണന്‍ പെരിയയെ പത്രസമ്മേളനത്തിലേക്ക് പോകാതിരിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പത്രസമ്മേളനം നടത്തും എന്ന നിലപാടിലാണ് കെ പി സി സി സെക്രട്ടറി. ബാലകൃഷ്ണന്‍ പെരിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നാവിനെ ഭയമില്ലാത്ത കെ സുധാകരനും കെ സി വേണുഗോപാലും ഒഴികെയുള്ളവർ എന്നെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ഈ പോസ്റ്റ് ഉപയോഗിക്കും, എന്നനിക്കറിയാം. പക്ഷെ കാസർഗോഡിന്റെ രാഷ്ട്രീയ നിഷ്കളങ്കതയ്ക്കു മുകളിൽ കാർമേഘം പകർത്തുന്ന ചില സംഘത്തെ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല.
രണ്ടു മക്കളേയും ഒരേ സ്ഥലത്ത് സംസ്ക്കരിക്കാൻ ഞാൻ നടത്തിയ സാഹസികത മുതൽ ഈ നിമിഷം വരെ ഞാൻ നടത്തിയ സാഹസിക പോരാട്ടം എന്റെ ഉള്ളിലുണ്ട്. എന്റെ എല്ലാ സഹോദരങ്ങളും നിരവധി കേസുകളിൽ പ്രതിയാണ്.
എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു. 1984 മുതൽ സിപിഎം ഊരുവിലക്ക് സമ്മാനിച്ചു. വെള്ളവസ്ത്രമിട്ട് എഴ് സഹോദരങ്ങളും പാർട്ടിക്കായ് നിലയുറപ്പിച്ചു. 32 വോട്ടുകൾ സ്വന്തം വീട്ടിൽനിന്ന് കൈപ്പത്തി ചിഹ്നത്തിൽ രേഖപ്പെടുത്തി. ഈ പാർലമെന്റ് മണ്ഡലം മുഴുവൻ തൊണ്ട പൊട്ടി പ്രസംഗിച്ചു
ഒടുവിൽ ഈ വരുത്തൻ, ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കൻ നേതൃത്വം നൽകിയവൻ പറയുന്നു പുറത്തുപോകാൻ. ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു. ഒടുവിൽ ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നു. ബാക്കി വാർത്താ സമ്മേളനത്തിൽ.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications