ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടി
കാഞ്ഞങ്ങാട്: കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന കാസർഗോഡ് ജില്ലയിൽ ചികിത്സാരംഗത്ത് പരിമിതികൾ തുടരുന്നത് തിരിച്ചടിയാവുന്നു. ഉക്കിനടുക്ക മെഡിക്കൽ കോളജിനെ കൊവിഡ് ആശുപത്രി പ്രവർത്തനമാരംഭിച്ചുവെങ്കിലും മതിയായ ജീവനക്കാരില്ലാത്തതിനാൽ കൊവിഡ് പ്രതിരോധം പ്രതിസന്ധിയിലാണെന്നു ജനങ്ങൾ പരാതിപ്പെടുന്നു. മെഡിക്കൽ കോളജിന്റെ അ ക്കാദമിക് ബ്ലോക്ക് കൊവിഡ് ആശുപത്രിയായി സർക്കാർ സജ്ജമാക്കിയത് ആറ് മാസം മുൻപാണ്. മെഡിക്കൽ കോളജിൽ 273 തസ്തികകൾ സൃഷ്ടിച്ചുവെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കുമ്പോൾ നാളിതുവരെ അൻപതോളം ജീവനക്കാർക്ക് മാത്രമാണ് നിയമനം നൽകിയതെന്നാണ് വിമർശനം.
'ആ കോടീശ്വരൻ ഇവിടെയുണ്ട്' ഓണം ബംബർ ഇടുക്കി സ്വദേശിയായ 24കാരന്, കേരളം തിരഞ്ഞ വിജയിയെ ഒടുവിൽ കിട്ടി!
ഇതിൽ 24 ഡോക്ടർമാർ വർക്ക് അറേഞ്ച്‌മെന്റിൽ കോഴിക്കോട് മെഡിക്കൽ കോളജിലാണിപ്പോൾ ഉള്ളത്. ഇവർ കൊവിഡ് ചികിത്സയ്ക്കായി നിയമനം നടത്തിയ ഡോക്ടർമാരാണ്. ആരോഗ്യരംഗത്ത് പരിമിതി നേരിടുന്ന ഘട്ടത്തിലെ ജില്ലയോടുള്ള സർക്കാർ സമീപനം തിരുത്തണമെന്ന് കാസർഗോഡ് എംഎൽഎ എൻഎ നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി. രോഗികളുടെ ആരോഗ്യ നില ഗുരുതരമാകുന്ന സാഹചര്യമുണ്ടായാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
മെഡിക്കൽ കോളജിൽ ഡോക്ടർമാരില്ലാത്ത സാഹചര്യത്തിൽ ജില്ലാ ആശുപത്രിയോ ജനറൽ ആശുപത്രിയോ വീണ്ടും കൊവിഡിനായി മാറ്റാനാണ് നിലവിലെ ആലോചന. ഇത് മറ്റ് ചികിത്സകളെ കൂടി പ്രതികൂലമായി ബാധിക്കുമെന്നും എം.എൽ എ ചൂണ്ടിക്കാട്ടി. ഇതിനിടെ സംസ്ഥാനത്ത് 80 ആരോഗ്യപ്രവർത്തകർക്ക് കൂടി സമ്പർക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചു കാസർകോട് ആറു പേർക്കാണ് രോഗബാധ. തിരുവനന്തപുരം-29, കണ്ണൂര്‍-12, മലപ്പുറം-9, പത്തനംതിട്ട, എറണാകുളം 7 വീതം, , കൊല്ലം-4, തൃശൂർ-3, പാലക്കാട്-2, ആലപ്പുഴ-1 എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിന്റെ കണക്കുകൾ സംസ്ഥാനത്ത് 4,696 പേര്‍ക്കാണ് പുതുതായികോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. രോഗം സ്ഥിരീകരിച്ചവരിൽ 4,425 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 459 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 44 പേർ വിദേശ രാജ്യങ്ങളിൽനിന്നും 137 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്..