കെ സുരേന്ദ്രന്റെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: ആക്ഷേപമറിയിക്കാന്‍ അനുവദിച്ച സമയം വെള്ളിയാഴ്ച തീരും
കാസര്‍ഗോഡ‍്: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ കേസിലെ നടപടികള്‍ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും. ഹര്‍ജി പിന്‍വലിക്കുന്നതില്‍ ആക്ഷേപമുണ്ടങ്കില്‍ അറിയിക്കാന്‍ കോടതി അനുവദിച്ച 10 ദിവസത്തെ സമയവും ഇന്ന് അവസാനിക്കും. ഇതോടെയാണ് കേസ് നടപടികള്‍ പൂര്‍ണമാകുക.
ബജറ്റ്: സാമ്പത്തിക പ്രതിസന്ധി നേരിടാൻ കൂടുതൽ ഇളവുകൾ നൽകണമെന്ന് കേന്ദ്രത്തോട് കേരളം
കേസിലെ കക്ഷികള്‍ക്ക് സമന്‍സ് എത്തിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യത്തില്‍ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. മഞ്ചേശ്വരത്ത് യു.ഡി.ഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖ് നേടിയ വിജയം കള്ളവോട്ടിലൂടെയായിരുന്നെന്ന് ആരോപിക്കുന്നതാണ് സുരേന്ദ്രന്റെ ഹര്‍ജി.
89 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം തനിക്ക് അനുകൂലമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.