പട്ടാപ്പകല്‍ കാറിലെത്തിയ സംഘം പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തട്ടിക്കൊണ്ടുപോയി; സംഭവം കാസര്‍ഗോഡ്
കാസര്‍കോട്: കോളജിലേക്ക് പോകുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു പോയി. മംഗളൂരു തൊക്കോട് സ്വകാര്യ കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മജീര്‍ പള്ളം കൊള്ളിയൂരിലെ അബൂബക്കറിന്റെ മകനുമായ ഹാരിസിനെ(17) യാണ് തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ കൊള്ളിയൂര്‍ മദ്രസയ്ക്ക് സമീപത്തുവച്ചാണ് സംഭവം.
കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാൻ പൂനെയിലെ യുവ എഞ്ചിനീയർ, കോൺഗ്രസിനെ രക്ഷിക്കാൻ തയ്യാർ!
സഹോദരിക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഹാരിസിനെ കറുത്ത കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയും പിന്നീട് തട്ടിക്കൊണ്ടു പോകുകയായിരുന്നു. പരിസരവാസികളുടെ വിവരത്തെ തുടര്‍ന്ന് പിതാവ് മഞ്ചേശ്വരം പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നംഗ സംഘമാണ് പിന്നിലെന്ന് പോലീസ് കണ്ടെത്തിക്കഴിഞ്ഞു.
അബൂബക്കറിന്റെ ഒരു ബന്ധുവുമായി ഗള്‍ഫിലുണ്ടായിരുന്ന സാമ്പത്തീക ഇടപാടിന്റെ പേരില്‍ പണം വിട്ടുകിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്. മംഗളൂരുവിലെ കൊട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെയാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്. സംഘത്തെക്കുറിച്ച് സൂചനലഭിച്ചതായും പ്രതികള്‍ മംഗളൂരുവിലേക്ക് കടന്നതായും പോലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.