പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ,നിർണായകമായത് ഫോൺ കോൾ
കാസർഗോഡ്: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കുടക് സ്വദേശിയായ പി എ സലീമാണ് പിടിയിലായത്. ഇയാളെ ആന്ധ്രയിൽ നിന്നാണ് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്.വീട്ടിലേക്ക് ഫോൺ വിളിച്ചതിനെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. പ്രതിയെ രാത്രി 8 മണിയോടെ കാഞ്ഞങ്ങാട് എത്തിക്കും.
സലീമിന് സ്വന്തമായി ഫോണില്ല. കാഞ്ഞങ്ങാടെത്തിയാൽ ഭാര്യയുടെയും കുടകിലെത്തിയാൽ അമ്മയുടെയും ഫോണാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. സംഭവത്തിന് ശേഷം ഇയാൾ ഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണ സംഘത്തെ വലച്ചിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം ഇയാൾ മറ്റൊരാളുടെ ഫോണിൽ നിന്നും കാഞ്ഞങാടെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചു. ഇതോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. തുടർന്നാണ് പ്രതി ആന്ധ്രയിലാണെന്ന് കണ്ടെത്തിയത്.

ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മേൽപറമ്പ് സ്റ്റേഷനിലെ പോക്സോ കേസിലും കുടകിൽ മാലപൊട്ടിക്കൽ കേസിലും പ്രതിയാണ് സലിം. പോക്സോ കേസിൽ മൂന്നുമാസം റിമാൻഡിൽ ആയിരുന്നു. പ്രതിയെ നാളെ വിശദമായി ചോദ്യം ചെയ്തും. ഇതിന് ശേഷമായിരിക്കും അറസ്റ്റ്. പ്രതി വളരെ വിചിത്ര സ്വഭാവക്കാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ മാസം 15നായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി സ്വർണ്ണക്കമ്മൽ കവർന്ന് ഉപേക്ഷിക്കുകയായിരുന്നു. പുലർച്ചെ രണ്ടുമണിക്ക് മുത്തച്ഛൻ പശുവിനെ കറക്കാൻ പോയ സമയത്തായിരുന്നു പ്രതി പെൺകുട്ടിയെ കടത്തിയത്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ ഉപദ്രവിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. ഒച്ചവെച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ മൊഴി നൽകിയിരുന്നു. സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് പോലീസിന് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്.
കുടക് സ്വദേശിയായ ഇയാൾ 14 വർഷം മുൻപാണ് കാഞ്ഞങ്ങാട് എത്തിയത്. ഇവിടെ തീരദേശത്തുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ച് താമസമാക്കി. നാലു മക്കളുണ്ട്. ഇയാൾ മുൻപും പല കേസുകളിലും പ്രതിയാണ്. മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ 2 വർഷം മുൻപ് ഇയാൾക്കെതിരെ പോക്സോ കേസുമുണ്ട്. ബന്ധുവായ 14 കാരിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ 3 മാസം ഇയാൾ റിമാന്റിലായിരുന്നു.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications