കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍ഗോഡ് 45കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊല; രണ്ട് കൂട്ട് പ്രതികള്‍കൂടി പിടിയിലായി!!

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കുമ്പള ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയായ അല്‍ത്താഫിനെ (48) തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള ഷിറിയയിലെ റഫീഖ് എന്ന അപ്പി (32), ബേക്കൂരിലെ റിയ എന്ന റിയാസ് (31) എന്നിവരെയാണ് കുമ്പള സിഐ രാജീവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇവരെ കൊടതി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതിയും അല്‍ത്താഫിന്റെ മകളുടെ ഭര്‍ത്താവുമായ ബന്തിയോട് ബേക്കൂറിലെ ഷബീര്‍ മൊയ്തീനെ (28)യും കൂട്ടുപ്രതി ഉപ്പള പെരിങ്കടിയിലെ റുമൈര്‍ എന്ന റുമൈസിനെ(20)യും നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

മലപ്പുറത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന 59കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍മലപ്പുറത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന 59കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

ഇക്കഴിഞ്ഞ ജൂണ്‍ 23ന് ഞായറാഴ്ച രാവിലെയാണ് അല്‍ത്വാഫിനെ പ്രതാപ് നഗര്‍ പുല്‍ക്കുത്തിയിലെ വീടിനു സമീപത്തു നിന്നും ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. ഷബീറിന്റെ 10 വയസുള്ള കുട്ടിയെയും ഒപ്പം തട്ടിക്കൊണ്ടു പോയിരുന്നു. കുട്ടിയെ പിന്നീട് വിട്ടയച്ചുവെങ്കിലും അല്‍ത്വാഫിനെയും കൊണ്ട് സംഘം കാറില്‍ ചുറ്റിക്കറങ്ങുകയായിരുന്നു.

murdercase-1

വൈകുന്നേരത്തോടെയാണ് അല്‍ത്വാഫിനെ സംഘം വെട്ടിയത്. അതിനുമുമ്പ് ഇദ്ദേഹത്തെ മര്‍ദിച്ചവശനാക്കുകയും ചെയ്തിരുന്നു. അവശനിലയിലായ അല്‍ത്വാഫിനെ സംഘം മംഗളൂരു ദേര്‍ളകട്ടെയിലെ ആശുപത്രിയില്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. ചികിത്സ നല്‍കിയെങ്കിലും അല്‍ത്വാഫ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

English summary
Two more arrested in kidnaped and murder case from Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X