ശ്രീജിത്തിന്റെ ഭാഗ്യസൂര്യൻ ഉദിച്ചു, 1 കോടിയുടെ ലോട്ടറി ചുമട്ട് തൊഴിലാളിയ്ക്ക്
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ വിഭാഗത്തില്‍ കരാര്‍ തൊഴിലാളിയായി ജോലി ചെയ്യുകയാണ് ശ്രീജിത്
ഷൊര്‍ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പ്വസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ചുമട്ടുതൊഴിലാളിയ്ക്ക്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ വിഭാഗത്തില്‍ കരാര്‍ തൊഴിലാളിയായി ജോലി ചെയ്യുന്ന ശ്രീജിത് രാജനാണ് ഒരു കോടി രൂപ ലോട്ടറിയടിച്ചത്.
ഷൊര്‍ണൂര്‍
ബസ്
സ്റ്റാന്‍ഡിലെ
ലോട്ടറി
വില്‍പ്പനക്കാരനായ
സെല്‍വനില്‍
നിന്നാണ്
ശ്രീജിത്
ലോട്ടറി
എടുത്തത്.
പി
ജെ
401659
നമ്പറിലുള്ള
വിവിധ
സീരിസിലെ
അഞ്ച്
ലോട്ടറി
ടിക്കറ്റുകള്‍
കൂടി
ഇയാള്‍
എടുത്തിരുന്നു.
അതിനാല്‍
സമാശ്വാസ
സമ്മാനവും
ശ്രീജിത്തിന്
തന്നെ
ലഭിയ്ക്കും.
സ്ഥിരമായി
ലോട്ടറി
എടുക്കാറുണ്ടെങ്കിലും
ചെറിയ
സമ്മാനങ്ങള്‍
മാത്രമാണ്
ഇത്
വരെ
അടിച്ചിട്ടുള്ളത്.
വീടിന്റെ
മുകള്‍
നിലയുടെ
പണി
നടക്കുകയാണ്
ഇപ്പോള്‍.
ഇത്
നന്നായി
പൂര്‍ത്തിയാക്കണം.
ഒരു കോടി രൂപ ലഭിച്ചെങ്കിലും റെയില്‍വേ സ്റ്റേഷനിലെ ചുമടെടുപ്പ് തുടരുമെന്ന് ശ്രീജിത്ത് പറയുന്നു. മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയാണ് ശ്രീജിത്തിന്റെ ഭാര്യ സൗമ്യ. രണ്ട് ആണ്‍കുട്ടികളുണ്ട്.