മരട് ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനികളുടെ പട്ടിക തയ്യാറായെന്ന് നഗരസഭ: പട്ടികയിൽ 13 കമ്പനികൾ!!
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സമീപിച്ച കമ്പനികളുടെ പട്ടിക തയ്യാറായെന്ന് കൊച്ചി നഗരസഭ. 13 കമ്പനികളാണ് ഫ്ലാറ്റുകൾ പൊളിക്കാനുള്ള കമ്പനികളുടെ പട്ടികയിലുള്ളത്. ഇതോടെ താൽക്കാലിക പുനരധിവാസം ആവശ്യമുള്ളവർ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് അപേക്ഷ നൽകണമെന്നാണ് നഗരസഭ അറിയിച്ചിട്ടുള്ളത്. അല്ലാത്തവരെ പുനരധിവസിപ്പിക്കില്ലെന്നാണ് നഗരസഭ അറിയിച്ചിട്ടുള്ളത്.
നഗര സഭ ഇത് സംബന്ധിച്ച് ഫ്ലാറ്റുകളിൽ നഗരസഭ നോട്ടീസ് പതിച്ചിട്ടുള്ളത്. അതേസമയം ഫ്ലാറ്റുകളിൽ നോട്ടീസ് പതിച്ചതിനെതിരെ പ്രതിഷേധവുമായി ഫ്ലാറ്റ് ഉടമകളും രംഗത്തെത്തിയിട്ടുണ്ട്. ഫ്ലാറ്റ് ഉടമകൾക്ക് ഒഴിയാനുള്ള സമയപരിധി ഞായറാഴ്ചയോടെ തന്നെ അവസാനിച്ചിരുന്നു. നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാണിച്ച് ഫ്ലാറ്റുടമകൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഫ്ലാറ്റിൽ നിന്ന് ആളുകൾ ഒഴിഞ്ഞു പോകാത്തതും പുനരധിവാസവുമാണ് നഗരസഭയ്ക്ക് മുമ്പിലുള്ള വെല്ലുവിളി.

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫ്ലാറ്റ് പൊളിക്കുന്നതിന് കമ്പനികളിൽ നിന്ന് നഗരസഭ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതോടെ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് ഫ്ലാറ്റ് പൊളിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുള്ളത്. 30 കോടി രൂപയാണ് ഫ്ലാറ്റ് പൊളിക്കുന്നതിന് 30 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. എന്നാൽ കമ്പനിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യാനാണ് കൊച്ചി നഗരസഭയുടെ നീക്കം. അതേസമയം വിദഗ്ധ സംഘത്തെ നിയോഗിച്ച് കമ്പനികളുടെ കാര്യക്ഷമത പരിശോധിക്കാനുള്ള നീക്കവും നഗരസഭ നടത്തും.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications