പതിമൂന്നാം ദിവസവും കേരളത്തിൽ 100ന് മുകളിൽ രോഗികൾ, രോഗമുക്തിയും ഇന്ന് 100 കടന്നു!
തിരുവനന്തപുരം:
സംസ്ഥാനത്ത്
ഇന്ന്
151
പേര്‍ക്ക്
കൂടി
കൊവിഡ്
19
സ്ഥിരീകരിച്ചു
ഇത്
തുടർച്ചയായ
പതിമൂന്നാം
ദിവസമാണ്
കേരളത്തിൽ
കൊവിഡ്
രോഗികളുടെ
എണ്ണം
100
കടക്കുന്നത്.
അതേസമയം
ഇന്ന്
131
പേർക്ക്
രോഗമുക്തി
നേടാനായി
എന്നത്
സംസ്ഥാനത്തിന്
ആശ്വാസമാണ്.
ഇന്ന്
രോഗം
സ്ഥിരീകരിച്ചതില്‍
86
പേരാണ്
വിദേശത്ത്
നിന്ന്
വന്നവര്‍.
81
പേര്‍
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും
വന്നു.
സമ്പര്‍ക്കത്തിലൂടെ
13
പേര്‍ക്ക്
രോഗം
സ്ഥിരീകരിച്ചു.
മലപ്പുറം-34, കണ്ണൂര്‍-27, പത്തനംതിട്ട-6, കോഴിക്കോട്-6, കോട്ടയം-നാല്, എറണാകുളം-12, കാസര്‍കോട്-10, വയനാട്-3, ഇടുക്കി-1, തിരുവനന്തപുരം-4, കൊല്ലം-3, ആലപ്പുഴ-8, തൃശൂര്‍-18- പാലക്കാട്-17 എന്നിങ്ങനെ ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍.
ഇതുവരെ 4593 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 2130 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 20831 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 290 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 124 ഹോട്ട്സ്പോട്ടുകളാണുളളത്.
കഴിഞ്ഞ 24 മണിക്കൂറിനകം 6564 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4593 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2130 പേരാണ്. 1,87,219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2831 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 290 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,81,780 സാമ്പിളുകള്‍ ശേഖരിച്ച് പരിശോനക്ക് അയച്ചു. 4042 സാമ്പിളുകളുടെ റിസള്‍ട്ട് വരാനുണ്ട്. ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 50,448 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 48,448 നെഗറ്റീവായിട്ടുണ്ട്.
Recommended Video
കൊവിഡ്
പ്രതിരോധത്തിന്
വലിയ
സംഭാവനകള്‍
നല്‍കുന്ന
ഡോക്ടര്‍മാര്‍ക്ക്
മുഖ്യമന്ത്രി
ഡോക്ടേഴ്‌സ്
ദിനത്തില്‍
അഭിവാദ്യം
അര്‍പ്പിച്ചു.
ട്രിപ്പിള്‍
ലോക്ക്ഡൗണ്‍
നിലവിലുളള
പൊന്നാനിയില്‍
പോലീസ്
കര്‍ശന
ജാഗ്രത
പുലര്‍ത്തി
വരികയാണെന്ന്
മുഖ്യമന്ത്രി
പറഞ്ഞു.
ഉത്തരമേഖലാ
ഐജി
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം
നല്‍കുന്നു.
ഓരോ
പഞ്ചായത്തിലും
അഞ്ച്
കടകള്‍ക്ക്
മാത്രമാണ്
പ്രവര്‍ത്തിക്കാനുളള
അനുമതി.
ജില്ലാ
കളക്ടര്‍
പ്ാസ്സ്
നല്‍കിയ
വളണ്ടിയര്‍മാര്‍
സാധനങ്ങള്‍
ഓര്‍ഡര്‍
പ്രകാരം
വീടുകളിലെത്തിച്ച്
നല്‍കുമെന്നും
മുഖ്യമന്ത്രി
പറഞ്ഞു.
ജോലിക്ക് പോകാത്ത ജീവനക്കാരെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. അധ്യാപകരും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങും. ജോലി നഷ്ടപ്പെട്ട് തിരികെ എത്തുന്നവരെ സഹായിക്കുന്നതിനായി ഡ്രീം കേരള പദ്ധതി നടപ്പിലാക്കും. പദ്ധതിക്കായി ജനങ്ങള്‍ക്ക് ആശയങ്ങള്‍ സമര്‍പ്പിക്കാം. സമൂഹ വ്യാപനത്തിന്റെ ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടതായി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.