Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലേക്കു വന്നത് 2.25 ലക്ഷം കോടി, അതിഥി തൊഴിലാളികൾ അയച്ചത് 40000 കോടി, വിഡി സതീശന് മറുപടി

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. കേരളത്തിൽ വന്ന് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഭീമമായ തുകയാണ് കൂലി ഇനത്തിൽ സംസ്ഥാനത്ത് നിന്ന് അടിച്ച് മാറ്റുന്നത് എന്നായിരുന്നു എൻഡിടിവി സമ്മിറ്റിൽ വിഡി സതീശൻ പറഞ്ഞത്.

പണം അടിച്ചു മാറ്റുന്നു എന്ന് അറബ് രാജ്യങ്ങൾ ചിന്തിക്കാൻ തുടങ്ങിയാൽ നമ്മുടെ ഗതി എന്താകുമെന്ന് തോമസ് ഐസക് ചോദിക്കുന്നു. '' കേരള വികസനത്തിന് എന്താണ് യുഡിഎഫിന്റെ പരിപാടി? ബിജെപിയെപ്പോലെ വലിയ തിട്ടമൊന്നുമില്ല. സംസ്ഥാന സർക്കാർ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും വിമർശിച്ച് വിമർശിച്ച് ക്രിയാത്മകമായി തങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്നു പറയാൻ കഴിയാത്ത അവസ്ഥയിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. ഇതിന്റെ ഒന്നാംതരം ഉദാഹരണമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ NDTV സമിറ്റിൽ നടത്തിൽ സംഭാഷണം.

വിവാഹ സീസൺ കഴിഞ്ഞതോടെ സ്വർണവില കൂപ്പുകുത്തുമോ? ഏപ്രിലിൽ പവന് വിലയെത്രയാകും? വിദഗ്ധർ പ്രവചിക്കുന്നത്..
വിവാഹ സീസൺ കഴിഞ്ഞതോടെ സ്വർണവില കൂപ്പുകുത്തുമോ? ഏപ്രിലിൽ പവന് വിലയെത്രയാകും? വിദഗ്ധർ പ്രവചിക്കുന്നത്..

കേരള സർക്കാരിന്റെ നയം അതിഥി തൊഴിലാളികൾക്ക് സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുക എന്നുള്ളതാണ്. അതിനെ വിമർശിക്കണമല്ലോ. അതിനു സതീശൻ കണ്ട മാർഗ്ഗമാണ് അവർ ഇവിടെ നിന്ന് പണം അടിച്ചുമാറ്റുകയാണെന്ന ആക്ഷേപം. ദുർവ്യാഖ്യാനം ചെയ്യുന്നുവെന്ന് പരാതി ഇല്ലാതിരിക്കാൻ അദ്ദേഹം പറഞ്ഞതു തന്നെ ഉദ്ധരിക്കട്ടെ:

satheesan

"കേരളത്തിൽ ഇന്ന് റിവേഴ്സ് റെമിറ്റൻസ് ആണ് നടക്കുന്നത്. സർക്കാർ കണക്ക് പ്രകാരം 30 ലക്ഷം അതിഥി തൊഴിലാളികൾ കേരളത്തിലുണ്ട്. എല്ലാ ശനിയാഴ്ചയും അവർക്ക് ആഴ്ചക്കൂലി ലഭിക്കും. എല്ലാ തിങ്കളാഴ്ചയും അവർ അത് നാട്ടിലേക്ക് അയക്കും. ഭീമമായ തുകയാണ് സംസ്ഥാനത്തു നിന്നും അടിച്ചുമാറ്റുന്നത് (syphoning). നമ്മൾ ആ തുക ഇനിയും കണക്ക് കൂട്ടിയിട്ടില്ല....
പക്ഷേ, അത് സംസ്ഥാന സമ്പദ്ഘടനയിൽ പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ട്. അത്ര വലിയ തുകയാണ് സംസ്ഥാനത്തു നിന്നും സൈഫൺ ചെയ്യുന്നത്. ഇതിനെയാണ് ഞാൻ റിവേഴ്സ് റെമിറ്റൻസ് എന്നു വിളിക്കുന്നത്."

പ്രതിപക്ഷ നേതാവിന്റെ കേരള സമ്പദ്ഘടനയെക്കുറിച്ചുള്ള ധാരണ ബാലിശമാണ്. കേരളത്തിലുള്ള അതിഥി തൊഴിലാളികളെല്ലാം തിരിച്ചു പോയെന്നിരിക്കട്ടെ. അത് നമ്മുടെ സമ്പദ്ഘടനയെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചാൽ കാര്യങ്ങൾ ഏതാണ്ട് പിടികിട്ടും. അവരുടെ സാന്നിദ്ധ്യം ഇന്ന് അനിവാര്യമാണ്. അത് അല്ലാതായി മാറണമെങ്കിൽ അവർ ചെയ്യുന്ന തൊഴിലുകളെല്ലാം ആധുനികവൽക്കരിക്കപ്പെട്ട് അഭ്യസ്തവിദ്യർക്ക് അനുയോജ്യമാക്കണം. ഈയൊരു രൂപാന്തരം വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനത്തിന്റെ ഭാഗമാണ്.

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ ഉമ കൃഷ്ണൻ
തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ ഉമ കൃഷ്ണൻ

എന്തായാലും പണം അടിച്ചുമാറ്റുന്നു എന്നൊക്കെ ആക്ഷേപിക്കുന്നത് ശരിയാണോ? ഇതുപോലെ അറബ് രാജ്യങ്ങൾ ചിന്തിക്കാൻ തുടങ്ങിയാൽ നമ്മുടെ ഗതി എന്താകും? കുടിയേറ്റം എന്നു പറയുന്നത് കുറയാനല്ല വർദ്ധിക്കാനാണ് പോകുന്നത്. കുടിയേറ്റ തൊഴിലാളികളും മനുഷ്യരാണ്. കേരളത്തിലുള്ള കുടിയേറ്റക്കാർ ഇന്ത്യക്കാരുമാണ്. ഇന്ത്യൻ പൗരർ എന്ന നിലയിൽ നമ്മുടെ നാട്ടിലെ തൊഴിൽ നിയമങ്ങളും ആനുകൂല്യങ്ങളും അവർക്കും ബാധകമാണ്.

എന്നെ അത്ഭുതപ്പെടുത്തിയത് മലയാളി കുടിയേറ്റക്കാർ വഴി വിദേശത്തു നിന്ന് കേരളത്തിലേക്ക് വരുന്ന പണവും അതിഥി തൊഴിലാളികൾ വഴി കേരളത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന പണവും തമ്മിലുള്ള താരതമ്യമാണ്. "അത് തുല്യമാകണമെന്നില്ല." പക്ഷേ, വളരെ ഗണ്യമായ ശതമാനം ആയിരിക്കുമെന്നാണ് സതീശൻ ചിന്തിക്കുന്നത്. പ്രവാസികൾ അയക്കുന്ന പണം പുറത്തേക്ക് പോകുന്നതിൽ അതിഥി തൊഴിലാളികളുടെ മണിയോർഡറുകൾ വഴി താരതമ്യേന ചെറിയ ശതമാനമേ വരൂ. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വാങ്ങുന്ന ഉപഭോക്തൃ സാമഗ്രികളുടെ വിലയായിട്ടാണ് വിദേശ പണവരുമാനത്തിന്റെ സിംഹപങ്കും പുറത്തേക്ക് പോകുന്നത്. അതിന്റെ പേര് റിവേഴ്സ് റെമിറ്റൻസ് എന്നല്ല, വ്യാപാര കമ്മി (trade deficit) എന്നാണ്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന വ്യാപാര കമ്മി (ജിഡിപിയുടെ ശതമാനമായി) ഉള്ള സംസ്ഥാനമാണ് കേരളം.

2022-ൽ ഏതാണ്ട് 2.25 ലക്ഷം കോടി രൂപയാണ് വിദേശത്തു നിന്നും കേരളത്തിലേക്കു വന്ന റെമിറ്റൻസ്. അതിഥി തൊഴിലാളികൾ അയച്ച പണം ഏതാണ്ട് 40,000 കോടി രൂപ വരും. വിദേശത്തുനിന്നും വരുന്ന പണത്തിന്റെ ഏതാണ്ട് 20 ശതമാനത്തിൽ താഴെ. എന്നാൽ വ്യാപാര കമ്മി നികത്താനായിട്ട് ചെലവാക്കുന്ന പണം ഏതാണ്ട് ഒരുലക്ഷം കോടിയിലേറെ രൂപ വരും. വിദേശ റെമിറ്റൻസിന്റെ 50 ശതമാനത്തോളം.

എന്തായിരിക്കണം കേരളത്തിന്റെ വികസന തന്ത്രം? ഈ വ്യാപാര കമ്മി ഗണ്യമായി കുറയ്ക്കുന്ന രീതിയിൽ ആഭ്യന്തര ഉല്പാദനത്തെ ഉയർത്തണം. അതിനു നാം അവലംബിക്കുന്ന ഉല്പാദന രീതികളും മേഖലകളും അഭ്യസ്തവിദ്യർക്ക് അനുയോജ്യമായിരിക്കണം. ഇതിന് പ്രവാസി പണത്തിൽ ബാങ്കിംഗ് ചാനൽ വഴി പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന പണത്തെ കേരളത്തിൽ തന്നെ നിക്ഷേപമാക്കി മാറ്റണം (ഈ ചാനലും കഴിഞ്ഞേ അതിഥി തൊഴിലാളികളുടെ മണിയോർഡറിനു പ്രാധാന്യം വരൂ). അഭ്യന്തര സമ്പദ്ഘടനയുടെ മേൽപ്പറഞ്ഞ രൂപാന്തരത്തിന് വലിയ തോതിൽ പശ്ചാത്തലസൗകര്യ വികസനം കൂടിയേതീരൂ. ഇതിന് ഇന്ന് അതിഥി തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്നത് അനിവാര്യമാണ്.

അതിഥി തൊഴിലാളികൾ ഇന്നത്തെപ്പോലെ എല്ലാ കാലത്തും കേരളത്തിലേക്കു വരാൻ തയ്യാറാകുമോ? അതിനും ഉറപ്പില്ല. 30 വർഷം മുമ്പുവരെ കേരളത്തിലെ അതിഥി തൊഴിലാളികളിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നായിരുന്നില്ലേ? ഇപ്പോൾ ആരെങ്കിലും കേരളത്തിൽ തൊഴിൽ ചെയ്യാൻ വരുന്നുണ്ടോ? വി.ഡി. സതീശൻ കരുതുന്നതുപോലെ റിവേഴ്സ് റെമിറ്റൻസിന്റെ പ്രശ്നമല്ല അത്. അതിലളിതവൽക്കരിച്ച വികസന സൂത്രവാക്യങ്ങളാണ് അദ്ദേഹത്തിനുള്ളത്.

യഥാർത്ഥ പ്രശ്നം, കേരള സർക്കാരിന്റെ എല്ലാ വികസന നയങ്ങളെയും അടച്ചാക്ഷേപിക്കുന്ന നിലപാടാണ് യുഡിഎഫിന്റേത് എന്നതാണ്. ഇത്തരമൊരു സമീപനം സ്വീകരിച്ചാൽ പിന്നെ ക്രിയാത്മകമായിട്ട് എന്തെങ്കിലും പറയാൻ ബുദ്ധിമുട്ടാണ്. അപ്പോഴാണ് 'നിയോ കേരള", "റിവേഴ്സ് റെമിറ്റൻസ്" തുടങ്ങിയ സങ്കല്പങ്ങൾ പടച്ചുണ്ടാക്കേണ്ടി വരുന്നത്''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+