വിവാഹത്തിന്റെ പേരില്‍ പിരിച്ചത് 2 കോടി 25 ലക്ഷം: ചാരിറ്റി തട്ടിപ്പിനെതിരെ നിയമ നടപടിയുമായി അഭിഭാഷകന്‍

പാലക്കാട്: ജില്ലയില്‍ വീണ്ടും കോടികളുടെ ചാരിറ്റി തട്ടിപ്പ്. വിവാഹം നടത്താൻ സഹായിക്കണം എന്ന പേരിൽ പെൺകുട്ടിയുടെ ദയനീയ വീഡിയോ പ്രചരിപ്പിച്ച് ചാരിറ്റി തട്ടിപ്പുകാർ പിരിച്ചെടുത്തത് 2 കോടി 25 ലക്ഷം രൂപയെന്നാണ് പ്രമുഖ അഭിഭാഷകനായ ശ്രീജിത് പെരുമന വ്യക്തമാക്കുന്നത്. ചാരിറ്റി തട്ടിപ്പ് നടന്നത് 150 ആളുകൾ മാത്രം പങ്കെടുക്കുന്ന പരിപാടിയുടെ ചിലവ് കണ്ടെത്താൻ. വിവാഹത്തിന് കാഴ്ചകൾ ബാക്കി നിൽക്കെ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളതെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം പറയുന്നു.
സംഭവം പുറത്തറിഞ്ഞത് പണം പങ്കുവെക്കുന്നതിൽ വീഡിയോ പ്രചരിപ്പിച്ച ചാരിറ്റി തട്ടിപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ. പണം തട്ടിയെടുക്കാൻ ചാരിറ്റിക്കാർ തമ്മിൽ ഭീഷണിയും, തമ്മിൽ തല്ലുമുണ്ടായി. സംഭവം പുറംലോകം അറിഞ്ഞതിനെ തുടർന്ന് പള്ളി മഹല്ല് കമ്മറ്റിയുടെ കത്ത് സംഘടിപ്പിച്ച് ചാരിറ്റി തട്ടിപ്പുകാരുടെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റാൻ നീക്കം. കൂടാതെ പെൺകുട്ടിയുടെ വിവാഹം നടത്തി വീട് വെച്ചു കൊടുക്കാനും ബാക്കി പണം പാവങ്ങൾക്ക് എന്ന പേരിൽ തട്ടിക്കാനും നീക്കം നടത്തി. വിവാഹത്തിനും, ചികിത്സയ്ക്കുമായി പാലക്കാട് ജില്ലയിൽ മാത്രം കോടികളുടെ തട്ടിപ്പ് നടക്കുന്നതായി തെളിവുകൾ ലഭ്യമായെന്നും അഭിഭാഷകന്‍ പറയുന്നു.
സംഭവത്തിൽ വിശദമായ പരാതി മുഖ്യമന്ത്രിക്കും, പോലീസ് മേധാവിക്കും, സാമൂഹിക നീതി,ആരോഗ്യ വകുപ്പിനും നേരിട്ട് പരാതി നൽകുമെന്നും അദ്ദേഹം അറിയിക്കുന്നു.
ചാരിറ്റി പ്രവർത്തകർ എന്ന പേരിൽ തട്ടിപ്പ് നടത്തുന്ന മുഴുവൻ ആളുകളുടെയും അക്കൗണ്ടുകളും, ട്രസ്റ്റുകളുടെ വിവരങ്ങളും പരിശോധിക്കണം. സ്വന്തം പേരിൽ ട്രസ്റ്റ്, ഫൗണ്ടേഷൻ ഉപയോഗിച്ച് മറ്റുള്ള ഫണ്ട് സ്വീകരിക്കുന്നത് അടിയന്തിരമായി നിയന്ത്രിക്കണം ചാരിറ്റിക്കാരുടെ ഫോട്ടോ വെച്ചുള്ള പോസ്റ്ററുകൾ നിരോധിക്കണം എന്ന് പരാതിയിൽ ആവശ്യപ്പെടും. പാലക്കാട് പിരിച്ചിടുത്ത തുക ജില്ലാ കളക്ടർ ഇടപെട്ട് ബന്ധപ്പെട്ടവർക്ക് കൈമാറണമെന്ന് ജില്ലാ കളക്ട്ടറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിക്കുന്നു.

ഫാറൂഖ് ചെറുപ്പളശേരി, റഷീദ് പാലക്കാട് എന്നിവരാണ് ഒരു പെൺകുട്ടിയുടെ വിവാഹ സഹായ അഭ്യർത്ഥന വീഡിയോ ഷൂട്ട് ചെയ്തു പ്രചരിപ്പിച്ചത്. രണ്ടര മിനുട്ടുള്ള ആ വീഡിയോയിൽ ഒരിടത്തും ഇവരാണ് ഇതിന് പിറകിൽ എന്ന ഒരു സൂചന പോലും അവർ വീഡിയോയിൽ കാണിച്ചിട്ടില്ല. കല്യാണ പെണ്ണിനെ കൊണ്ട് തന്നെ മുഖം പോലും മറക്കാതെ വീഡിയോയിൽ സംസാരിപ്പിച്ചത് ഇവരാണ്. കുട്ടിയുടെ ഉമ്മ മുഖം മറക്കണം എന്ന ആവിശ്യം പറഞ്ഞിരുന്നു പക്ഷെ അത് ഇവർ മുഖവിലയ്ക്ക് എടുത്തില്ലഎന്നും മനസിലാകുന്നു.
വീഡിയോ വൈറൽ ആവണം ആവിശ്യതിലധികം ഫണ്ട് കുന്ന് കൂടണം അതിന് എന്തൊക്കെ ചെയ്യാൻ പറ്റും അതൊക്ക കൃത്യമായി ചെയ്തിട്ടുണ്ട്. 15 ദിവസങ്ങൾക്ക് ശേഷം നടക്കേണ്ട വിവാഹത്തിന് ഫണ്ട് ആവിശ്യതിലധികം വരുവാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത് എന്ന തെറ്റായ അവതരണം നടത്തി. മണിക്കൂറുകൾ മാത്രമെ ബാക്കിയുള്ളൂ എന്ന് ജനങ്ങളെയും ബോധ്യപ്പെടുത്താൻ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയിൽ വരുന്ന ഞായറാഴ്ചയാണ് കല്യാണം എന്നാണ് പെൺകുട്ടിയെ കൊണ്ട് ഇവർ പറയിപ്പിച്ചതെന്നും ശ്രീജിത് പെരുമന ചൂണ്ടിക്കാണിക്കുന്നു.
തിങ്കളാഴ്ച അകൗണ്ട് ക്ളോസ് ചെയ്ത് വന്ന ഫണ്ട് എത്രയാണെന്ന് കാണുമ്പോൾ മാഷാ അല്ലാഹ് എന്നും അൽഹംദുലില്ലാഹ് എന്നും പറയാതെ ആവിശ്യത്തിന് അധികം തുക വന്നു എന്ന് മൊബൈലിൽ തന്നെ കാണാൻ പറ്റാവുന്ന സാഹചര്യം ഉണ്ടായിട്ടും എന്ത് കൊണ്ട് ബേങ്കിൽ പോയ് സ്റ്റേറ്റ്മെന്റ് എടുക്കുന്നത് വരെ കാത്തു നിൽക്കാതെ വന്ന തുക എത്രയാണെന്ന് പബ്ലിക്കിനോട് അറിയിക്കാൻ ഇത്രയും സമയം കാത്തുനിന്നു എന്ന ചോദ്യങ്ങളാണ് ഉയരേണ്ടത്.
വെള്ളിയാഴ്ച വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ വരുന്ന ഞായറാഴ്ചയാണ് കല്യാണം എന്ന് പറയിപ്പിച്ചും മണിക്കൂറുകൾ മാത്റമാണ് ബാക്കിയുള്ളത് എന്ന് തെറ്റിധരിപ്പിച്ചും വീഡിയോ പുറത്ത് വിട്ടപ്പോൾ ഞായറാഴ്ച നടക്കേണ്ട കല്യാണത്തിനുള്ള തുക പിറ്റേന്ന് രണ്ടാം ശനിയാഴ്ചയാണെന്നും അന്നും ഞായറാഴ്ചയും ബാങ്ക് അവധിയാണെന്നും അങ്ങനെയെങ്കിൽ എങ്ങനെ ഞായറാഴ്ചക്ക് ആവിശ്യത്തിനുള്ള പണം കയ്യിലെത്തും എന്നൊന്നും ചിന്തിക്കാൻ മലയാളികൾക്ക് സമയമില്ല എന്നതാണ് ഏറ്റവും സങ്കടമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
നിഷ്കളങ്കരായ ജനങ്ങളുടെ നന്മ മനസ്സിനെ ചൂഷണം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇത്രയും പ്ലാനോട് കൂടി ഈ കളി കളിച്ചത്. കരഞ്ഞു പറയിച്ചും ബാഗ്ഗ്രൗണ്ട് മ്യൂസിക് നൽകിയും സംസാരത്തിൽ ഇമോഷണൽ ഫീൽ കിട്ടുവാൻ എഡിറ്റ് ചെയ്യുമ്പോൾ സംസാരം സ്ലോ ആക്കിയുമാണ് സിംപതി പിടിച്ചു പറ്റാൻ ഇങ്ങനെ ഒരു രൂപത്തിൽ പെൺകുട്ടിയുടെ മുഖം പോലും മറക്കാതെ വീഡീയോ പുറത്ത് വിട്ടത്
വീഡിയോയിൽ കൊടുത്ത അവരുടെ ഫോൺ നമ്പറിൽ വരുന്ന കോളുകൾ. മാനേജ് ചെയ്യുന്നത് റഷീദ് ആയിരുന്നത്രെ. പല കോളുകളും അറ്റന്റ് ചെയ്യാതെയും മറ്റും പല തരികിടകളും കാണിച്ചിട്ടുണ്ട് എന്നാണ് അറിവ്. രാവിലെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കുമ്പോൾ അതിൽ വന്ന ക്യാഷ് മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടോ എന്നൊക്കെ ചെക് ചെയ്തു നോക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications