'സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമോ' ? - വിമർശിച്ച് എംവി ജയരാജന്‍
കണ്ണൂര്‍: രണ്ട് ദിവസത്തെ പണിമുടക്കിൽ ഹൈക്കോടതിയെ വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സര്‍ക്കാര്‍ ജീവനക്കാർക്ക് എതിരെ നടപടി എടുത്ത് ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. ഈ വിഷയത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
സമരം ചെയ്യാന്‍ അവകാശം ഇല്ലെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമോ എന്ന ചോദ്യം ഉന്നയിച്ചാണ് ജയരാജൻ പ്രതികരിച്ചത്. ഹൈക്കോടതിയ്ക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തുകയായിരുന്നു.
'കോടതിയിൽ ജഡ്ജിമാര്‍ പോലും ജോലി ചെയ്യുന്നത് പല സമരത്തിലൂടെ നേടിയ എടുത്ത സ്വാതന്ത്രമാണ്. ഇവിടെ പണിമുടക്കാന്‍ അവകാശം ഇല്ലെന്ന ഹൈക്കോടതി പറയുന്നു. ഈ പരാമര്‍ശം അപലപനീയം ആണ്.

കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുകയാണ്. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമാണോ' - എവി ജയരാജന്‍ വ്യക്തമാക്കി. അതേസമയം, സമാന വിഷയത്തിൽ പ്രതികരിച്ച് ആനത്തലവട്ടം ആനന്ദനും രംഗത്ത് എത്തിയിരുന്നു. പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഹൈക്കോടതിയ്ക്ക് എതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു. ഹൈക്കോടതിയെ പേടിച്ച് സമരക്കാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറേണ്ട ആവിശ്യമില്ല. പണി എടുക്കാനുളള അവകാശം പോലെയാണ് പണിമുടക്കാനുളള അവകാശമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഹൈക്കോടതി പറഞ്ഞാല്‍ ആരെങ്കിലും പണിമുടക്കേണ്ടെന്ന് അനുസരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. പണിമുടക്കേണ്ടെന്ന് പറയാന്‍ ഹൈക്കോടതിയ്ക്ക് എന്താണ് അധികാരം ഉളളത്. പണി എടുക്കണം എന്ന് ആരാണ് നിര്‍ബന്ധിക്കുന്നത്. എനിക്ക് ഇന്ന് പണിയെടുക്കാന്‍ മനസ്സില്ല. പണിയെടുക്കണം എന്ന് നിര്‍ബന്ധിക്കാന്‍ കോടതിയ്ക്ക് എന്താണ് അവകാശം. ഇത് വിലപ്പോകില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്ക് എതിരെ നടത്തുന്ന 48 മണിക്കൂർ പൊതു പണിമുടക്ക് ഇന്നും തുടരുകയാണ്. പണിമുടക്കിൽ കേരളത്തിലെ എല്ലാ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞിരുന്നു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ല. ഈ സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ പോലും ജോലിക്ക് പോകുന്നു. എന്നാൽ, വ്യാപാരികള്‍ മാത്രം കട അടക്കുന്നത് എന്തിന് എന്നും അദ്ദേഹം ചോദിച്ചിരുന്നു.

സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി 12 മണി വരെ പണിമുടക്ക് ഉണ്ടാകും. കേരളത്തിൽ ഇന്ന് കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും. തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

പണിമുടക്കിന്റെ രണ്ടാം ദിവസം കോഴിക്കോട് ചില പെട്രോൾ പമ്പുകളും എറണാകുളത്ത് ചില കടകളും തുറന്നു. കെ എസ് ആർ ടി സിയുടെ സർവ്വീസ് ഇന്നും ഉണ്ടാകില്ല. എന്നാൽ, പണിമുടക്കുമെന്ന് ജീവനക്കാരുടെ സംഘടനകൾ അറിയിച്ചിരുന്നു. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ജോലിക്ക് എത്തണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവ് പുറത്ത് വിട്ടിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി എടുത്തിരുന്നത്. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാനും ജീവനക്കാരുടെ ഹാജർ ഉറപ്പ് വരുത്താനും വേണ്ട നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നു. ജീവനക്കാർക്ക് ജോലിയ്ക്ക് എത്താൻ വേണ്ട ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
Recommended Video
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി












Click it and Unblock the Notifications